Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 12
    Breaking:
    • പത്തനംതിട്ട സ്വദേശിയായ യുവാവ് അബുദാബിയിൽ കുഴഞ്ഞു വീണു മരിച്ചു
    • മലയാളിക്ക് വേറിട്ട ആദരവ് നൽകി ദുബായ് എമിഗ്രേഷൻ; ജമാലുദ്ദീൻ ഹാജിക്ക് ആഗ്രഹം സാഫല്യമായി
    • ഹജ് നിർവഹിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാട്ടിലേക്ക് മടങ്ങി
    • സന്ദർശന വിസയിലെത്തിയ യുവാവ് അജ്മാനിൽ നിര്യാതനായി;വിടപറഞ്ഞത് കണ്ണൂർ സ്വദേശി
    • ഓസീസിനെ ചുരുട്ടിക്കെട്ടി റബാഡ; 212 ന് പുറത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    രണ്ട് ഇസ്രായിലി മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/06/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബെസലേല്‍ സ്‌മോട്രിച്ച്, ഇറ്റാമര്‍ ബെന്‍ ഗവീര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – രണ്ട് ഇസ്രായിലി മന്ത്രിമാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനം ബ്രിട്ടന്‍ ഇസ്രായിലിനെ അറിയിച്ചതായി ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സാഅര്‍ പറഞ്ഞു. ഈ നടപടി അതിക്രൂരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഞങ്ങളുടെ രണ്ട് മന്ത്രിമാരെ ബ്രിട്ടീഷ് ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബ്രിട്ടീഷ് തീരുമാനത്തെ കുറിച്ച് ഞങ്ങളെ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഗവണ്‍മെന്റ് അംഗങ്ങളും ഇത്തരം നടപടികള്‍ക്ക് വിധേയരാകുന്നത് അതിരുകടന്നതാണ് – ഗിഡിയോണ്‍ സാഅര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


    തീവ്രവലതുപക്ഷക്കാരായ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗവീറും ബ്രിട്ടീഷ് തീരുമാനത്തെ അപലപിച്ചു. ബ്രിട്ടീഷ് വിദേശ മന്ത്രി പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായി ഇറ്റാമര്‍ ബെന്‍ ഗവീറും ബെസലേല്‍ സ്‌മോട്രിച്ചും ബ്രിട്ടനില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടാകും. കൂടാതെ ഇരുവരുടെയും ബ്രിട്ടനിലെ എല്ലാ സ്വത്തുക്കളും മരവിപ്പിക്കുകയും ചെയ്യും. ധനമന്ത്രി സ്‌മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗവീറും തീവ്രവാദ അക്രമത്തിനും ഫലസ്തീന്‍ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനത്തിനും പ്രേരിപ്പിച്ചു – ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് ലാമി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഗവണ്‍മെന്റ് അംഗങ്ങളും ഇത്തരം നടപടികള്‍ക്ക് വിധേയരാകുന്നത് അതിരുകടന്നതാണെന്ന് ഇതിന് മറുപടിയായി ഇസ്രായില്‍ പറഞ്ഞു. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ കൈവരിക്കാനും ഗാസയുടെ ഭരണത്തില്‍ ഭാവിയില്‍ ഒരു പങ്കും വഹിക്കാന്‍ കഴിയാത്ത ഹമാസിന്റെ പക്കലുള്ള ശേഷിക്കുന്ന ബന്ദികളെ ഉടന്‍ മോചിപ്പിക്കാനും ഗാസയില്‍ എത്തിക്കുന്ന സഹായ വസ്തുക്കള്‍ വര്‍ധിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള പാത കണ്ടെത്താനും ഞങ്ങള്‍ പരിശ്രമിക്കും – ഉപരോധങ്ങള്‍ പ്രഖ്യാപിച്ച് ഡേവിഡ് ലാമി പറഞ്ഞു.


    ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ അസ്വീകാര്യമായ തീരുമാനത്തിന് മറുപടി നല്‍കാന്‍ അടുത്ത ആഴ്ച മന്ത്രിസഭ യോഗം ചേരുമെന്ന് ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സാഅര്‍ പറഞ്ഞു. ഗാസ യുദ്ധത്തിന്റെ പേരില്‍ ബ്രിട്ടനും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഇസ്രായില്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തീവ്രവലതുപക്ഷക്കാരായ ഇസ്രായിലി മന്ത്രിമാര്‍ക്ക് ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
    വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ സമൂഹങ്ങള്‍ക്കെതിരെ ഇസ്രായിലി കുടിയേറ്റക്കാര്‍ നടത്തുന്ന വര്‍ധിച്ചുവരുന്ന അക്രമവും ഭീഷണിയും അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ പങ്കാളികളായ ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, നോര്‍വേ എന്നിവക്കൊപ്പം ബ്രിട്ടന്റെ നിലപാട് വ്യക്തമാണെന്ന് വിദേശകാര്യ ഓഫീസ് കൂട്ടിച്ചേര്‍ത്തു. സ്‌മോട്രിച്ചിനും ബെന്‍ ഗവീറിനുമെതിരെ സ്വീകരിച്ച നടപടികള്‍ ഗാസയിലെ സംഭവങ്ങളില്‍ നിന്ന് വേറിട്ടതല്ല. ഗാസയില്‍ ഇസ്രായില്‍ അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കണം – വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.


    പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യ സര്‍ക്കാരിനെ പിന്തുണക്കുന്ന വലതുപക്ഷ പാര്‍ട്ടികളില്‍ പെട്ടവരാണ് സ്‌മോട്രിച്ചും ബെന്‍ ഗവീറും. ഗാസയിലെ യുദ്ധത്തെ കുറിച്ചുള്ള നിലപാടിന് ഇരുവരും വിമര്‍ശനങ്ങള്‍ നേരിടുന്നു. ഗാസയിലേക്ക് റിലീഫ് വസ്തുക്കള്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതിനെതിരെ സ്‌മോട്രിച്ച് പ്രചാരണം നടത്തുന്നു. ഗാസ നിവാസികളെ ഗാസക്ക് പുറത്ത് പുനരധിവസിപ്പിക്കണമെന്ന് ബെന്‍ ഗവീര്‍ ആവശ്യപ്പെടുന്നു.


    ഹെബ്രോണ്‍ ഹില്‍സില്‍ പുതിയ ജൂതകുടിയേറ്റ കോളനിയുടെ ഉദ്ഘാടന വേളയില്‍ ബ്രിട്ടന്റെ നീക്കത്തെ കുറിച്ച് സ്‌മോട്രിച്ച് അവജ്ഞയോടെ സംസാരിച്ചു. നമ്മുടെ മാതൃരാജ്യത്തിന്റെ കളിത്തൊട്ടിലില്‍ സ്ഥിരതാമസമാക്കുന്നതില്‍ നിന്ന് ബ്രിട്ടന്‍ നമ്മെ തടയാന്‍ ഒരിക്കല്‍ ശ്രമിച്ചു. ഇനി നമുക്ക് അങ്ങിനെ ചെയ്യാന്‍ കഴിയില്ല. ദൈവം അനുവദിച്ചാല്‍ ജൂതകുടിയേറ്റ കോളനികളുടെ നിര്‍മാണം തുടരാന്‍ ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു – സ്‌മോട്രിച്ച് പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Britain Gaza
    Latest News
    പത്തനംതിട്ട സ്വദേശിയായ യുവാവ് അബുദാബിയിൽ കുഴഞ്ഞു വീണു മരിച്ചു
    12/06/2025
    മലയാളിക്ക് വേറിട്ട ആദരവ് നൽകി ദുബായ് എമിഗ്രേഷൻ; ജമാലുദ്ദീൻ ഹാജിക്ക് ആഗ്രഹം സാഫല്യമായി
    12/06/2025
    ഹജ് നിർവഹിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നാട്ടിലേക്ക് മടങ്ങി
    11/06/2025
    സന്ദർശന വിസയിലെത്തിയ യുവാവ് അജ്മാനിൽ നിര്യാതനായി;വിടപറഞ്ഞത് കണ്ണൂർ സ്വദേശി
    11/06/2025
    ഓസീസിനെ ചുരുട്ടിക്കെട്ടി റബാഡ; 212 ന് പുറത്ത്
    11/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version