ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും, അടുത്ത 48 മണിക്കൂറിനുള്ളിൽ അന്തിമ ധാരണയിലെത്താനുള്ള സാധ്യത കുറവാണെന്നാണ് സൂചന.
യുദ്ധത്തിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കില്ലെന്ന് മുതിര്‍ന്ന ഇറാന് ഉദ്യോഗസ്ഥന് പ്രസ്താവിച്ചു.




