പന്നികെണിയില്‍ നിന്നും ഷോക്കടിച്ച് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന് നാടിന്റെ യാത്രാമൊഴി. അനന്തുവിന്റെ മൃതദേഹം വഴിക്കടവ് കുട്ടിക്കുന്ന് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ആയിരങ്ങളാണ് പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത്. തോരാക്കണ്ണീരുമായി മനം തകര്‍ന്ന് നിന്ന അച്ഛന് ആദ്യത്തെ പിടി മണ്ണ് കുഴിയിലേക്കെടുത്ത മൃതദേഹത്തിലേക്ക് ഇട്ടു. ഉറ്റവരും അധ്യാപകരും സഹപാഠികളും നാട്ടുകാരുമടക്കമെല്ലാവരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനന്തുവിന്റെ മൃതദേഹത്തിനരികിലെത്തിയത്.
Tuesday, June 30
Breaking:
- ഹൂസ്റ്റണിൽ വിശ്വവിജയത്തിന്റെ മഞ്ഞക്കടലിരമ്പം
- നിലമ്പൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
- ഹൂസ്റ്റണിൽ സാംബ താളങ്ങളെ നിശബ്ദമാക്കി ജപ്പാന്റെ സമുറായ് ഗർജ്ജനം: കാനറികളെ ഞെട്ടിച്ച് കെയ്റ്റ സാനോ!
- റിയാദില്‍ മരിച്ച ബാഡ്മിന്റന്‍ കോച്ചിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
- ജിഎംഎഫ് ലഹരിവിരുദ്ധ ക്യാമ്പയിന് സംഘടിപ്പിച്ചു
