Browsing: Hisbullah

യു.എസ് തലസ്ഥാനത്ത് നാല് ദിവസം നീണ്ടുനിന്ന തീവ്രമായ ചർച്ചകൾക്കൊടുവിൽ ഇസ്രായിലും ലെബനോനും ചരിത്രപരമായ ചട്ടക്കൂട് കരാറിൽ ഒപ്പുവെച്ചു.

ഇറാനും അമേരിക്കയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം യു.എസിന്റെയും ഇസ്രായിലിന്റെയും പരാജയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണെന്ന് ഹിസ്ബുള്ള സെക്രട്ടറി ജനറൽ നഈം ഖാസിം പ്രസ്താവിച്ചു.

തെക്കന്‍ ലെബനോനിലെ ആക്രമണങ്ങള്‍ ഇസ്രായില്‍ നിര്‍ത്തിയില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഖാതം അല്‍അന്‍ബിയ ആസ്ഥാനം എന്നറിയപ്പെടുന്ന ഇറാന്റെ പരമോന്നത സംയുക്ത സൈനിക കമാന്‍ഡ് ഭീഷണി മുഴക്കി.

ലെബനനിലെ ഇസ്രായിൽ വിരുദ്ധ യുദ്ധത്തിൽ യുഎസ് ഇടപെടുന്നത് തടയാൻ ഡെമോക്രാറ്റിക് പ്രതിനിധി റാഷിദ ത്ലൈബ് കൊണ്ടുവന്ന പ്രമേയം യുഎസ് പ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷത്തിൽ തള്ളി

ലെബനോനിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ തുടര്‍ന്നാല്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് ഇസ്രായിലിനെ നേരിടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് ഭീഷണി മുഴക്കി

ലെബനോനില്‍ ഹിസ്ബുല്ലയും ഇസ്രായിലും ആക്രമണം അവസാനിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പാഴ്‌വാക്കായി.

ലെബനോന്‍ അതിര്‍ത്തിക്ക് സമീപം തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.

വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചിട്ടും തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി ലെബനോന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായില്‍ അതിര്‍ത്തിക്കടുത്തുള്ള ലെബനീസ് ഗ്രാമങ്ങളിലെ എല്ലാ വീടുകളും പൊളിച്ചുമാറ്റുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ്.

ദക്ഷിണ ലെബനോനില്‍ ഹിസ്ബുല്ല പോരാളികളുമായുള്ള പോരാട്ടത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.