Browsing: death penalty

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ മനുഷ്യത്വപരമായ നിലപാടോടെ ഇടപെട്ടതായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. യെമനിലെ പണ്ഡിതരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ സംഭവത്തിന്റെ വസ്‌തുതകൾ വിശദീകരിച്ച് അവരെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം മനുഷ്യത്വത്തിന് പ്രാധാന്യം നൽകുന്ന മതമാണെന്നും, ജാതിയോ മതമോ വേർതിരിക്കാതെ മനുഷ്യനെന്ന നിലയിൽ താൻ ഈ വിഷയത്തിൽ ഇടപെട്ടതായും അദ്ദേഹം വ്യക്തമാക്കി.

മയക്കുമരുന്ന് കടത്ത്, വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച നാലു പേര്‍ക്ക് നജ്‌റാനിലും മക്കയിലും ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ അവസാന നിമിഷത്തിലും ശ്രമം തുടരുന്നു. അടിയന്തര ഇ‌ടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് ആലത്തൂർ എം.പി കെ രാധാകൃഷ്ണൻ

നജ്‌റാന്‍ – മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ അഞ്ചു പ്രവാസികൾക്ക് നജ്‌റാനിലും തബൂക്കിലും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വന്‍ ഹഷീഷ് ശേഖരം സൗദിയിലേക്ക് കടത്തുന്നതിനിടെ…

പ്രായപൂര്‍ത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ജിസാനില്‍ ഇന്ന് വധശിക്ഷ നടപ്പാക്കി. സൗദി പൗരന്‍ ഹുസൈന്‍ ബിന്‍ ഹാദി ബിന്‍ അലി അല്‍ശഅബിയെ ആണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊളംബിയ (സൗത്ത് കരോലിന):വ്യത്യസ്ത കൊലപാതകങ്ങൾക്ക് രണ്ടുതവണ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് സൗത്ത് കരോലിനയിൽ വധശിക്ഷ നടപ്പാക്കി. 57 കാരനായ സ്റ്റീഫൻ സ്റ്റാൻകോക്ക് ആണ് ശിക്ഷ നടപ്പാക്കിയത്. വെള്ളിയാഴ്ച…

ഭീകരവാദ കുറ്റങ്ങൾക്ക് തുർക്കി ബിൻ അബ്ദുൽ അസീസ് ബിൻ സ്വാലിഹ് അൽജാസിരിക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്തിൽ മയക്കുമരുന്ന് കച്ചവടക്കാർക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിലക്ക് നിയമം ഭേദഗതി ചെയ്യുന്നു. മയക്കുമരുന്ന് വിരുദ്ധ നിയമത്തിൽ സർക്കാർ കമ്മിറ്റി സമർപ്പിച്ച ഭേദഗതികളുടെ കരട്, മയക്കുമരുന്ന് വ്യാപാരികൾക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷകൾ നിർദേശിക്കുന്നു.

സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും ആഗോള മാതൃകയാണ് യു.എ.ഇ. മതമോ വംശമോ പരിഗണിക്കാതെ രാജ്യത്ത് താമസിക്കുന്ന എല്ലാവരെയും യു.എ.ഇ നിയമങ്ങള്‍ സംരക്ഷിക്കുകയും അവരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുന്നതായി അറ്റോര്‍ണി ജനറല്‍ പറഞ്ഞു.