അബുദാബി – മൊറോക്കോയില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ച കേസിലെ പ്രതിയായ യു.എ.ഇ പൗരന് സെയ്ഫ് സാലിം സെയ്ഫ് അലി അല്മഖ്ബാലിയെ (50) അബുദാബി ഫെഡറല്‍ കോടതി ഓഫ് അപ്പീല്‍സിന്റെ സ്റ്റേറ്റ് സെക്യൂരിറ്റി ചേംബര്‍ ശിക്ഷിച്ചു. പ്രതിക്ക് മൂന്ന് വര്‍ഷം തടവും 50 ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. കേസിന് ആസ്പദമായ കുറ്റകരമായ വീഡിയോ ഡിലീറ്റ് ചെയ്യാനും പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാനും കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
Thursday, May 21
Breaking:
- ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനം നല്കാന് പതിനൊന്ന് എയര്‍ ആംബുലന്‍സുകള്‍
- ഖത്തര്‍ എയര്‍വേയ്സിന്റെ ലാഭത്തില്‍ വന്‍ ഇടിവ്
- യൂറോപ്പ ലീഗ്; ഫ്രൈബർഗിനെ തകർത്ത് വില്ലയ്ക്ക് കിരീടം
- ശൈശവ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിച്ച കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷം തടവും 50 ലക്ഷം ദിര്‍ഹം പിഴയും
- ‘മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം’; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’


