Browsing: Benjamin Netanyahu

ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ ഒരു പ്രശ്നമായി മാറിയെന്നും അദ്ദേഹത്തിന്റെ സർക്കാർ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ ആരോപിച്ചു.

ബെഞ്ചമിൻ നെതന്യാഹു ഭീകരനാണെന്നും ഇസ്രായിൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കം ചെയ്യണമെന്നും മുൻ സൗദി ഇന്റലിജൻസ് മേധാവിയും അമേരിക്കയിലെ മുൻ സൗദി അംബാസഡറുമായ തുർക്കി അൽഫൈസൽ രാജകുമാരൻ

ഗാസയില്‍ യുദ്ധം തുടരുന്നതും വികസിപ്പിക്കുന്നതും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ മാത്രമാണെന്ന് മുന്‍ ഇസ്രായില്‍ പ്രധാനമന്ത്രി എഹുദ് ഒല്‍മെര്‍ട്ട് പറഞ്ഞു

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കടുത്ത വിമര്‍ശകയായ അറ്റോര്‍ണി ജനറല്‍ ഗാലി ബഹരവ്-മിയാരയെ പുറത്താക്കാന്‍ ഇസ്രായില്‍ മന്ത്രിസഭ തിങ്കളാഴ്ച ഏകകണ്ഠമായി വോട്ട് ചെയ്തു.

ഗാസയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ അടിയന്തരമായി അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ട്രംപിന് മുൻ രഹസ്യാന്വേഷണ മേധാവികളടക്കം വിരമിച്ച 600 മുതിർന്ന ഉദ്യോഗസ്ഥരുടെ കത്ത്

ദോഹയില്‍ നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഹമാസുമായുള്ള നിര്‍ദിഷ്ട 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനു ശേഷം ഗാസയില്‍ ഹമാസിനെതിരെ ഇസ്രായില്‍ യുദ്ധം പുനരാരംഭിക്കുമെന്ന് അടുത്തിടെ നടത്തിയ കൂടിക്കാഴ്ചകളില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അതിതീവ്ര വലതുപക്ഷക്കാരനായ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന് ഉറപ്പ് നല്‍കിയതായി ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.

ആണവ പദ്ധതി പുനരാരംഭിച്ചാല്‍ ഇറാനെതിരെ പുതിയ സൈനിക നടപടികള്‍ക്കുള്ള സാധ്യതക്ക് ഇസ്രായില്‍ തയാറെടുക്കുകയാണെന്ന് അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റ് ആക്സിയോസ് വെളിപ്പെടുത്തി. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പച്ചക്കൊടി കാണിച്ചേക്കുമെന്ന് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഇന്നലെ വൈകീട്ട് വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇറാന്‍ ആണവ പ്രശ്നം ചര്‍ച്ച ചെയ്തു. പുതിയ സൈനിക ആക്രമണങ്ങള്‍ ആരംഭിക്കുന്നതിന് ന്യായീകരിക്കാവുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയുന്നതിനൊപ്പം ഇറാനുമായുള്ള ചര്‍ച്ചകളുടെ ഭാവി സംബന്ധിച്ച് യു.എസ് പ്രസിഡന്റുമായി ധാരണയിലെത്താന്‍ നെതന്യാഹു ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പരോക്ഷ ചര്‍ച്ചകള്‍ക്കായി ഇന്ന് (ഞായറാഴ്ച) ഖത്തറിലേക്ക് ചര്‍ച്ചാ സംഘത്തെ അയക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കണമെന്ന ഹമാസിന്റെ നിര്‍ബന്ധം കാരണം ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാരെ അറിയിച്ചതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയുമായി ബന്ധപ്പെട്ട് ഒരു തീരുമാനവുമെടുക്കാതെ മന്ത്രിസഭാ യോഗം അവസാനിച്ചതായി ഇസ്രായിലി വാര്‍ത്താ വെബ്സൈറ്റ് വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ യുദ്ധത്തെ തുടര്‍ന്ന് ഗാസില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളെ രക്ഷപ്പെടുത്താനും വിശാലമായ പ്രാദേശിക കരാറുകള്‍ ഉണ്ടാക്കാനും ഇസ്രായിലിന് ഇപ്പോള്‍ ധാരാളം അവസരങ്ങളുള്ളതായി നേരത്തെ നെതന്യാഹു പറഞ്ഞു.