Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 11
    Breaking:
    • മൂന്നു മാസത്തിനിടെ സൗദി അറാംകൊക്ക് 9,750 കോടി റിയാല്‍ ലാഭം
    • 2024ൽ 1,706 പേർ അവയവങ്ങള്‍ ദാനം ചെയ്തു; 4.9 ശതമാനം വര്‍ധന
    • ഹജ് തസ്‌രീഹ് ഇല്ലാത്തവരെ കടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍
    • എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്‌സ; കിരീടം ഉറപ്പിച്ചു
    • ഇനിയൊരിക്കലും യുദ്ധം വേണ്ട, ഗസ വേദനിപ്പിക്കുന്നു, ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് ലിയോ മാര്‍പ്പാപ്പ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ട്രംപ് ഏർപ്പെടുത്തിയ ഇറക്കുമതി ചുങ്കം: ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 208 ബില്യണ്‍ ഡോളര്‍, കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/04/2025 Latest World 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മാര്‍ക്ക് സക്കര്‍ബര്‍ഗ് എലോണ്‍ മസ്‌ക്
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കസ്റ്റംസ് തീരുവകള്‍ ആഗോള ഓഹരി വിപണികളെ പിടിച്ചുലച്ചതോടെ വ്യാഴാഴ്ച ലോകത്തിലെ 500 ധനികരുടെ മൊത്തം സമ്പത്തില്‍ 208 ബില്യണ്‍ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി. ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് സൂചികയുടെ 13 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ നാലാമത്തെ ഇടിവാണിത്. കോവിഡ് – 19 മഹാമാരി മൂര്‍ധന്യാവസ്ഥക്കു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
    ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് സൂചികയില്‍ പകുതിയിലധികം പേരുടെയും സമ്പത്തില്‍ ശരാശരി 3.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. അമേരിക്കയിലെ ശതകോടീശ്വരന്മാര്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടങ്ങള്‍ നേരിട്ടത്. മെറ്റാ പ്ലാറ്റ്ഫോംസ് ഇന്‍കോര്‍പ്പറേറ്റഡിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗും ആമസോണ്‍ ഡോട്ട് കോം ഇന്‍കോര്‍പ്പറേറ്റഡിന്റെ ജെഫ് ബെസോസും ഏറ്റവും കൂടുതൽ പണം നഷ്ടമായവരുടെ കൂട്ടത്തിലാണ്.

    മെക്‌സിക്കോയിലെ ഏറ്റവും ധനികനായ കാര്‍ലോസ് സ്ലിം താരിഫുകളുടെ ആഘാതത്തില്‍ നിന്ന് രക്ഷപ്പെട്ട അമേരിക്കക്ക് പുറത്തുള്ള ഒരു ചെറിയ കൂട്ടം ശതകോടീശ്വരന്മാരില്‍ ഒരാളാണ്. വൈറ്റ് ഹൗസിന്റെ പരസ്പര താരിഫ് ലക്ഷ്യങ്ങളുടെ പട്ടികയില്‍ നിന്ന് മെക്‌സിക്കോയെ ഒഴിവാക്കിയതിനെ തുടര്‍ന്ന് മെക്‌സിക്കന്‍ ബോള്‍സ 0.5 ശതമാനം ഉയര്‍ന്നു. ഇതിന്റെ ഫലമായി കാര്‍ലോസ് സ്ലിമിന്റെ ആസ്തി ഏകദേശം നാലു ശതമാനം വര്‍ധിച്ച് 85.5 ബില്യണ്‍ ഡോളറിലെത്തി. ബ്ലൂംബെര്‍ഗിന്റെ സമ്പത്ത് സൂചികയിലുള്ളവര്‍ നേട്ടം കൈവരിച്ച ഏക മേഖല മിഡില്‍ ഈസ്റ്റാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാര്‍ക്ക് സക്കര്‍ബര്‍ഗ്

    ഡോളര്‍ അടിസ്ഥാനത്തില്‍ ആസ്തി മൂല്യത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് മെറ്റ സ്ഥാപകനാണ്. സോഷ്യല്‍ മീഡിയ കമ്പനിയുടെ വിപണി മൂല്യത്തിലുണ്ടായ ഒമ്പതു ശതമാനം ഇടിവ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ 17.9 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെടുത്തി. സക്കര്‍ബര്‍ഗിന്റെ സമ്പത്തിന്റെ ഏകദേശം ഒമ്പതു ശതമാനം നഷ്ടപ്പെട്ടു. പുതുവത്സര ദിനം മുതല്‍ ഫെബ്രുവരി പകുതി വരെ മെഗാക്യാപ്പ് ടെക് ഓഹരികളുടെ മാഗ്‌നിഫിഷ്യന്റ് സെവന്‍ സൂചികയില്‍ മെറ്റ മികച്ച വിജയം രേഖപ്പെടുത്തിയിരുന്നു. ഏകദേശം ഒരു മാസം തുടര്‍ച്ചയായ നേട്ടങ്ങള്‍ കൈവരിച്ച മെറ്റ വിപണി മൂല്യത്തില്‍ 350 ബില്യണ്‍ ഡോളറിലധികം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും ഫെബ്രുവരി പകുതി മുതല്‍ കമ്പനി ഓഹരികള്‍ ഏകദേശം 28 ശതമാനം ഇടിഞ്ഞു.

    ജെഫ് ബെസോസ്

    ആമസോണ്‍ ഓഹരികള്‍ വ്യാഴാഴ്ച ഒമ്പതു ശതമാനം ഇടിഞ്ഞു. 2022 ഏപ്രില്‍ മുതല്‍ കമ്പനി നേരിട്ട ഏറ്റവും വലിയ ഇടിവാണിത്. ഇത് ആമസോണ്‍ സ്ഥാപകന് 15.9 ബില്യണ്‍ ഡോളര്‍ വ്യക്തിഗത സമ്പത്ത് നഷ്ടത്തിന് കാരണമായി. ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് കമ്പനിയുടെ ഓഹരികള്‍ 25 ശതമാനത്തിലധികം ഇടിഞ്ഞു.

    എലോണ്‍ മസ്‌ക്

    വ്യാഴാഴ്ച 11 ബില്യണ്‍ ഡോളര്‍ നഷ്ടം നേരിട്ടത് അടക്കം ഈ വര്‍ഷം ഇതുവരെ 110 ബില്യണ്‍ ഡോളര്‍ ടെസ്ല സി.ഇ.ഒക്ക് നഷ്ടപ്പെട്ടു. ഡെലിവറികള്‍ വൈകിയതും ട്രംപിന്റെ കാര്യക്ഷമതാ ചക്രവര്‍ത്തി എന്ന നിലയിലുള്ള വിവാദപരമായ പങ്കും ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയുടെ ഓഹരികളെ ബാധിച്ചു. ഈ ആഴ്ചയുടെ തുടക്കത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടു. ടെസ്ല തങ്ങളുടെ കാറുകളില്‍ ഭൂരിഭാഗവും അമേരിക്കയില്‍ നിര്‍മിക്കുന്നതിനാല്‍ ട്രംപിന്റെ പുതിയ താരിഫുകള്‍ വിദേശ കമ്പനികളെ അപേക്ഷിച്ച് ടെസ്‌ലയില്‍ കുറഞ്ഞ സ്വാധീനം ചെലുത്തും. മസ്‌ക് ഉടന്‍ തന്നെ തന്റെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പിന്മാറി ടെസ്ലയില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ഓഹരി ഉയരാന്‍ ഇടയാക്കി. എന്നിരുന്നാലും താരിഫ് പ്രഖ്യാപിച്ചതിന് ശേഷം വ്യാഴാഴ്ച ടെസ്‌ല ഓഹരികള്‍ 5.5 ശതമാനം ഇടിഞ്ഞു.

    ഏണസ്റ്റ് ഗാര്‍സിയ

    ഉപയോഗിച്ച കാര്‍ വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍വാന കമ്പനി ഓഹരികള്‍ 20 ശതമാനം തോതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് കമ്പനി സി.ഇ.ഒ ആയ ഏണസ്റ്റ് ഗാര്‍സിയയുടെ ആസ്തിയില്‍ 1.4 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടായി. ഫെബ്രുവരി 14 വരെയുള്ള 12 മാസത്തിനിടെ കമ്പനിയുടെ ഓഹരികള്‍ 425 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. പക്ഷേ അതിനു ശേഷം 36 ശതമാനം തോതില്‍ കുറഞ്ഞു.

    ടോബി ലുട്‌കെ

    കനേഡിയന്‍ ഇ-കൊമേഴ്സ് കമ്പനിയായ ഷോപ്പിഫൈയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ ടോബി ലുട്‌കെക്ക് 1.5 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു. ടോബി ലുട്‌കെയുടെ സമ്പത്തിന്റെ 17 ശതമാനമാണിത്. ഇറക്കുമതി ചെയ്ത വസ്തുക്കളുടെ വില്‍പനയില്‍ നിന്ന് വരുമാനത്തിന്റെ ഭൂരിഭാഗവും നേടുന്ന ഷോപ്പിഫൈയുടെ ഓഹരികള്‍ ടൊറന്റോയില്‍ 20 ശതമാനം ഇടിഞ്ഞു.

    ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട്

    അമേരിക്കയിലേക്കുള്ള എല്ലാ ഉല്‍പന്നങ്ങള്‍ക്കും ബാധകമാക്കിയ പുതിയ 20 ശതമാനം ഫ്‌ളാറ്റ് താരിഫ് നേരിടാന്‍ യൂറോപ്യന്‍ യൂനിയന്‍ തയാറെടുക്കുകയാണ്. ഇത് മദ്യത്തിന്റെയും ആഡംബര വസ്തുക്കളുടെയും കയറ്റുമതിയെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രിസ്റ്റ്യന്‍ ഡിയോര്‍, ബള്‍ഗരി, ലോറോ പിയാന എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ടിന്റെ എല്‍.വി.എം.എച്ചിന്റെ ഓഹരികള്‍ പാരീസില്‍ ഇടിഞ്ഞു. യൂറോപ്പിലെ ഏറ്റവും ധനികനായ വ്യക്തിയുടെ ആസ്തിയില്‍ നിന്ന് ആറു ബില്യണ്‍ ഡോളര്‍ ഒറ്റ ദിവസം കൊണ്ട് തുടച്ചുനീക്കപ്പെട്ടു.

    ഷാങ് കോങ്യുവാന്‍

    ചൈനീസ് ഷൂ നിര്‍മാതാക്കളായ ഹുവാലി ഇന്‍ഡസ്ട്രിയല്‍ ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകന് 1.2 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു. ഇദ്ദേഹത്തിന്റെ സമ്പത്തിന്റെ 13 ശതമാനത്തിന് തുല്യമാണിത്. ട്രംപ് ചൈനക്ക് മേല്‍ 34 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തിയതോടെ കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞു. അമേരിക്കയും യൂറോപ്പും ആസ്ഥാനമായുള്ള പാദരക്ഷാ നിര്‍മാതാക്കളെയും ട്രംപിന്റെ തീരുവ പ്രഖ്യാപനം ബാധിച്ചു. തെക്കുകിഴക്കനേഷ്യയില്‍ ഗണ്യമായ ഉല്‍പാദന സൗകര്യങ്ങളുള്ള നൈക്ക് ഇന്‍കോര്‍പ്പറേറ്റഡ്, ലുലുലെമണ്‍ അത്ലറ്റിക്ക ഇന്‍കോര്‍പ്പറേറ്റഡ്, അഡിഡാസ് എജി എന്നിവയെല്ലാം വന്‍തോതില്‍ നഷ്ടം നേരിട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Amazon Facebook Trump Zukerburg
    Latest News
    മൂന്നു മാസത്തിനിടെ സൗദി അറാംകൊക്ക് 9,750 കോടി റിയാല്‍ ലാഭം
    11/05/2025
    2024ൽ 1,706 പേർ അവയവങ്ങള്‍ ദാനം ചെയ്തു; 4.9 ശതമാനം വര്‍ധന
    11/05/2025
    ഹജ് തസ്‌രീഹ് ഇല്ലാത്തവരെ കടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍
    11/05/2025
    എൽ ക്ലാസിക്കോയിൽ വീണ്ടും ബാഴ്‌സ; കിരീടം ഉറപ്പിച്ചു
    11/05/2025
    ഇനിയൊരിക്കലും യുദ്ധം വേണ്ട, ഗസ വേദനിപ്പിക്കുന്നു, ഇന്ത്യാ-പാക് വെടിനിര്‍ത്തലില്‍ സന്തോഷമെന്ന് ലിയോ മാര്‍പ്പാപ്പ
    11/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.