Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 11
    Breaking:
    • വെടി നിര്‍ത്തലില്‍ മധ്യസ്ഥം വഹിച്ചെന്ന് ആവര്‍ത്തിച്ച് ട്രംപ്; കശ്മീര്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെടും
    • രണ്ടേകാല്‍ ലക്ഷത്തോളം ഹാജിമാര്‍ പുണ്യഭൂമിയില്‍
    • ഭീതികള്‍ക്കൊടുവില്‍ ജമ്മുകശ്മീര്‍ ശാന്തം, അമൃത്സറില്‍ ജാഗ്രത
    • പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇന്ത്യ; ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    • ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ സ്വാഗതം ചെയ്ത് സൗദിയും യു.എ.ഇയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കഴുമരത്തിലേറ്റാന്‍ അര മണിക്കൂര്‍ മാത്രം, ജീവന്‍ തിരിച്ചുകിട്ടി 55 പേര്‍; 43 വര്‍ഷം പുറംലോകം കാണാത്ത പൈലറ്റിന് മോചനം- സിറിയയിൽ സംഭവിക്കുന്നത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/12/2024 Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    43 വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായ വ്യോമസേനാ പൈലറ്റ് റഗീദ് അഹ്മദ് അല്‍തത്‌രിയുടെ പുതിയ ഫോട്ടോയും പഴയ ഫോട്ടോയും.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാസ്‌കസ് – സ്വന്തം ജനതക്കു നേരെ ബോംബ് വര്‍ഷം നടത്താനുള്ള മുന്‍ സിറിയന്‍ പ്രസിഡന്റും, പ്രതിപക്ഷ സേനയുടെ മുന്നേറ്റത്തില്‍ കഴിഞ്ഞ ദിവസം അധികാരം നഷ്ടപ്പെട്ട് സ്വന്തം ജീവനും കൊണ്ട് രാജ്യത്തു നിന്ന് രക്ഷപ്പെട്ട് റഷ്യയില്‍ അഭയം തേടുകയും ചെയ്ത ബശാര്‍ അല്‍അസദിന്റെ പിതാവുമായ ഹാഫിസ് അല്‍അസദിന്റെ ഉത്തരവുകള്‍ ലംഘിച്ചതിന് സിറിയന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത് കല്‍തുറുങ്കിലടച്ച വ്യോമസേനാ പൈലറ്റ് റഗീദ് അഹ്മദ് അല്‍തത്‌രിക്ക് 43 വര്‍ഷത്തിനു ശേഷം മോചനം. തീഷ്ണമായ യൗവനത്തില്‍ ജയിലിലടക്കപ്പെട്ട റഗീദ് അല്‍തത്‌രിക്ക് വാര്‍ധക്യത്തിലാണ് ജയില്‍ മോചനം സാധ്യമായത്. പ്രതിപക്ഷ സേന ദമാസ്‌കസ് പിടിച്ചടക്കിയതോടെയാണ് റഗീദ് അല്‍തത്‌രിയെ ജയിലില്‍ നിന്ന് വിട്ടയച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹമാ നഗരത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ക്കെതിരെ ബോംബിംഗ് നടത്താനുള്ള ഹാഫിസ് അല്‍അസദിന്റെ ഉത്തരവുകള്‍ ലംഘിച്ചതാണ് റഗീദ് അല്‍തത്‌രിയുടെ ജീവിതം മാറ്റിമറിച്ചത്. ജയിലില്‍ അടക്കപ്പെടുമ്പോഴുള്ള ഇദ്ദേഹത്തിന്റെ ഫോട്ടോയും ജയില്‍ മോചിതനായ ശേഷമുള്ള ഫോട്ടോയും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പുറത്തുവിട്ടു.

    വധശിക്ഷ നടപ്പാക്കാന്‍ അര മണിക്കൂര്‍ മാത്രം ശേഷിക്കെയാണ് തനിക്കും മറ്റു 54 പേര്‍ക്കും ജീവന്‍ തിരിച്ചുകിട്ടിയതെന്ന് ദമാസ്‌കസിനു സമീപത്തെ കുപ്രസിദ്ധമായ സദ്‌നായ മിലിട്ടറി ജയിലില്‍ നിന്ന് മോചിതനായ തടവുകാരില്‍ ഒരാള്‍ പറഞ്ഞു. താനടക്കം 55 പേരെ വധശിക്ഷക്ക് വിധേയരാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിനു തൊട്ടു മുമ്പാണ് പ്രതിപക്ഷ ഗ്രൂപ്പുകള്‍ ദമാസ്‌കസ് കീഴടക്കി തങ്ങളെ ജയിലില്‍ നിന്ന് വിട്ടയച്ചതെന്ന് യുവാവ് പറഞ്ഞു.

    വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുന്ന തടവുകാര്‍ക്ക് മൂന്നു ദിവസം ഭക്ഷണവും വെള്ളവും നിഷേധിക്കുകയും തുടര്‍ന്ന് കഴുമരത്തിലേറ്റുകയുമാണ് ചെയ്യുകയെന്ന് സദ്‌നായ ജയിലില്‍ നിന്ന് മോചിതനായ തടവുകാരില്‍ ഒരാള്‍ പറഞ്ഞു. ക്രൂരമായ പീഡനമുറകള്‍ കാരണം കഴുമരത്തില്‍ അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പായി തടവുകാര്‍ക്ക് നൂറു തവണ മരണവേദന അനുഭവിക്കേണ്ടിവന്നിരുന്നു. സദ്‌നായ ജയിലില്‍ നിന്ന് മോചിതരായവര്‍ക്കെല്ലാം പുതിയ ആയുസ്സ് ദൈവം വിധിച്ചതായും യുവാവ് പറഞ്ഞു.

    ക്രൂരമായ പീഡനമുറകളാണ് സദ്‌നായ ജയിലില്‍ തടവുകാര്‍ നേരിട്ടിരുന്നത്. ദമാസ്‌കസ് കീഴടക്കിയ ഉടന്‍ ജയില്‍ കവാടങ്ങള്‍ തുറന്ന് സ്ത്രീകള്‍ അടക്കം മുഴുവന്‍ തടവുകാരെയും പ്രതിപക്ഷ സേന പുറത്തിറക്കുകയായിരുന്നു. ഹുംസ്, അലപ്പോ, ഹമാ തുടങ്ങി തങ്ങള്‍ കീഴടക്കിയ നഗരങ്ങളിലെ ജയിലുകളിലെ മുഴുവന്‍ തടവുകാരെയും പ്രതിപക്ഷ സൈന്യം വിട്ടയച്ചിട്ടുണ്ട്. ബശാര്‍ അല്‍അസദിന്റെ പിതാവ് ഹാഫിസ് അല്‍അസദിന്റെ കാലത്ത് ജയിലടക്കപ്പെട്ടവരും മോചിതരായ കൂട്ടത്തിലുണ്ട്. ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുമെന്നും വിരലുയര്‍ത്തുമെന്നും സംശയിക്കുന്നവരെ പോലും ഭരണകൂട കിങ്കരന്മാര്‍ അറസ്റ്റ് ചെയ്ത് ജയിലുകളില്‍ അടക്കുകയായിരുന്നു.

    സദ്‌നായ ജയിലിന്റെ മുകള്‍ നിലകളിലുണ്ടായിരുന്ന ആയിരക്കണക്കിന് തടവുകാരെ വേഗത്തില്‍ വിട്ടയക്കാന്‍ സാധിച്ച പ്രതിപക്ഷ സേന ഏറെ നീണ്ട ശ്രമകരമായ ദൗത്യത്തിലൂടെയാണ് കാറ്റും വെളിച്ചവും കടക്കാത്ത, ജയിലിന്റെ മൂന്നു ഭൂഗര്‍ഭ നിലകളില്‍ അതിദയനീയമായ സാഹചര്യത്തില്‍ കഴിഞ്ഞവരെ മോചിപ്പിച്ചത്. വര്‍ഷങ്ങളായി ഭൂഗര്‍ഭ നിലകളില്‍ ഇരുട്ടറകളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. റെഡ് ജയില്‍, വൈറ്റ് ജയില്‍, യെല്ലോ ജയില്‍ എന്നീ പേരുകളിലാണ് ഭൂഗര്‍ഭ നിലകള്‍ അറിയപ്പെടുന്നത്. കോണ്‍ക്രീറ്റ് ഭിത്തികള്‍ തകര്‍ത്താണ് പ്രതിപക്ഷ സൈന്യം ഭൂഗര്‍ഭ നിലകളിലെ തടവുകാരെ അവസാനം മോചിപ്പിച്ചത്. രാജ്യം വിട്ട ബശാര്‍ അല്‍അസദിനും കുടുംബത്തിനും അഭയം നല്‍കിയതായി റഷ്യ അറിയിച്ചിട്ടുണ്ട്.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bashar Al Asad Syria
    Latest News
    വെടി നിര്‍ത്തലില്‍ മധ്യസ്ഥം വഹിച്ചെന്ന് ആവര്‍ത്തിച്ച് ട്രംപ്; കശ്മീര്‍ പ്രശ്‌നപരിഹാരത്തിനായി ഇടപെടും
    11/05/2025
    രണ്ടേകാല്‍ ലക്ഷത്തോളം ഹാജിമാര്‍ പുണ്യഭൂമിയില്‍
    11/05/2025
    ഭീതികള്‍ക്കൊടുവില്‍ ജമ്മുകശ്മീര്‍ ശാന്തം, അമൃത്സറില്‍ ജാഗ്രത
    11/05/2025
    പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇന്ത്യ; ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    10/05/2025
    ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ സ്വാഗതം ചെയ്ത് സൗദിയും യു.എ.ഇയും
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version