Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 3
    Breaking:
    • ഹൃദയാഘാതം, കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി
    • മണിക്കൂറുകള്‍ക്കുള്ളില്‍ വില കുത്തനെ കൂടി; യു.എ.ഇ പെരുന്നാള്‍ സ്വര്‍ണ്ണ വിപണിയില്‍ തളര്‍ച്ച
    • പൊട്ടിത്തെറിച്ച് എറ്റ്ന; ഞെട്ടിത്തരിച്ച് സഞ്ചാരികൾ, വൈറലായി വീഡിയോ
    • ബലിപെരുന്നാള്‍ അവധി; യു.എ.ഇയില്‍ ആഡംബര റിസോര്‍ട്ടുകളിലുള്‍പ്പെടെ സ്റ്റേക്കേഷന്‍ ബുക്കിംഗിന് തിരക്കേറുന്നു
    • അൽ ഹിലാലിൽ നിന്ന് സൂപ്പർ താരത്തെ റാഞ്ചാനൊരുങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഹസീനയുടെ ഹെലികോപ്റ്റർ ഇറങ്ങിയത് ത്രിപുരയിൽ, ഇടക്കാല സർക്കാറുമായി ബംഗ്ലാദേശ് സൈന്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/08/2024 Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി/ധാക്ക- ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് രാജിവെച്ച് ബംഗ്ലാദേശ് വിട്ട പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിലെത്തി. പ്രത്യേക സൈനിക ഹെലികോപ്റ്ററിലാണ് ശൈഖ് ഹസീന ഇന്ത്യയിൽ എത്തിയത്. ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി വഖാറുസമ്മാൻ രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ അറിയിച്ചു. 76 കാരിയായ ഹസീന തൻ്റെ സഹോദരിയോടൊപ്പമാണ് ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശിൻ്റെ കിഴക്കൻ അതിർത്തി കടന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലാണ് ഹെലികോപ്റ്റർ ലാന്റ് ചെ്യതതെന്ന് സിഎൻഎൻ ന്യൂസ് 18 ടെലിവിഷൻ ചാനൽ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സർക്കാർ ജോലികളിലെ സംവരണ ക്വാട്ടയ്‌ക്കെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് ഹസീനയുടെ രാജിയിലേക്കും നാടുവിടുന്നതിലും കലാശിച്ചത്. അക്രമത്തിൽ 250 ഓളം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

    ബംഗ്ലാദേശിന്റെ ഉരുക്കുവനിത, ഒടുവിൽ ഹസീനക്ക് ഇന്ത്യൻ മണ്ണിലഭയം

    എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുമായി “ഫലപ്രദമായ” ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മുന്നോട്ടുള്ള വഴി ചർച്ച ചെയ്യാൻ ഉടൻ പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി കൂടിക്കാഴ്ച നടത്തുമെന്നും സൈനിക മേധാവി പറഞ്ഞു. “രാജ്യം ഒരു വിപ്ലവകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്,” ജൂൺ 23 ന് മാത്രം സൈനിക മേധാവിയായി ചുമതലയേറ്റ 58 കാരനായ സമാൻ പറഞ്ഞു. എല്ലാ കൊലപാതകങ്ങൾക്കും അനീതികൾക്കും എതിരെ ഞങ്ങൾ നീതി കൊണ്ടുവരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തിൻ്റെ സൈന്യത്തിൽ വിശ്വസിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, നിരാശപ്പെടാതിരിക്കാൻ അഭ്യർത്ഥിക്കുന്നു. എല്ലാവരോടും അൽപ്പം ക്ഷമ കാണിക്കാൻ ഞാൻ അപേക്ഷിക്കുന്നു. ഞങ്ങൾക്ക് കുറച്ച് സമയം തരൂ, ഒരുമിച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ നമുക്ക് കഴിയും. “ദയവായി അക്രമത്തിൻ്റെ പാതയിലേക്ക് മടങ്ങരുത്, ദയവായി അക്രമരഹിതവും സമാധാനപരവുമായ വഴികളിലേക്ക് മടങ്ങുക-സൈനിക മേധാവി പറഞ്ഞു.


    അതേസമയം, ഹസീനയുടെ രാജിയിൽ ആഹ്ലാദം മുഴക്കി തലസ്ഥാനമായ ധാക്കയുടെ തെരുവുകളിലേക്ക് ആയിരക്കണക്കിന് ആളുകൾ ആഹ്ലാദത്തോടെ ഒഴുകുന്നതും മുദ്രാവാക്യം വിളിക്കുന്നതും ടെലിവിഷൻ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹസീനയുടെ ഔദ്യോഗിക വസതിയായ ‘ഗാനഭബനിലും’ ആയിരങ്ങൾ ഇരച്ചുകയറുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

    ജനക്കൂട്ടം വസതിയിലെ ഡ്രോയിംഗ് റൂമുകളിൽ തടിച്ചുകൂടി, ചില ആളുകൾ രാജ്യത്തെ ഏറ്റവും സംരക്ഷിത കെട്ടിടങ്ങളിലൊന്നായ ടെലിവിഷനുകളും കസേരകളും മേശകളും കൊണ്ടുപോകുന്നത് കാണാമായിരുന്നു.
    “അവൾ നാടുവിട്ടു, നാടുവിട്ടു” ചിലർ അലറി വിളിക്കുകയും ചെയ്തു. ധാക്കയിലെ പ്രതിഷേധക്കാർ ഹസീനയുടെ പിതാവും സ്വാതന്ത്ര്യ നേതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാൻ്റെ ഒരു വലിയ പ്രതിമയുടെ മുകളിൽ കയറുകയും കോടാലി ഉപയോഗിച്ച് പ്രതിമയുടെ തല വെട്ടിമാറ്റുകയും ചെയ്തു.

    രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിൽ അഭയം തേടി

    ഞായറാഴ്ച രാജ്യത്തുടനീളമുള്ള മാരകമായ ഏറ്റുമുട്ടലുകളിൽ നൂറോളം പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഹസീനക്ക് മേൽ രാജിസമ്മർദ്ദം കൂടിയത്. രാജ്യവ്യാപകമായി ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ച് തിങ്കളാഴ്ച തലസ്ഥാനമായ ധാക്കയിലേക്ക് മാർച്ച് നടത്താൻ വിദ്യാർത്ഥി പ്രവർത്തകർ ആഹ്വാനം ചെയ്തിരുന്നു. പതിമൂന്നു പോലീസുകാരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bangladesh Shaik Haseena
    Latest News
    ഹൃദയാഘാതം, കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി
    03/06/2025
    മണിക്കൂറുകള്‍ക്കുള്ളില്‍ വില കുത്തനെ കൂടി; യു.എ.ഇ പെരുന്നാള്‍ സ്വര്‍ണ്ണ വിപണിയില്‍ തളര്‍ച്ച
    02/06/2025
    പൊട്ടിത്തെറിച്ച് എറ്റ്ന; ഞെട്ടിത്തരിച്ച് സഞ്ചാരികൾ, വൈറലായി വീഡിയോ
    02/06/2025
    ബലിപെരുന്നാള്‍ അവധി; യു.എ.ഇയില്‍ ആഡംബര റിസോര്‍ട്ടുകളിലുള്‍പ്പെടെ സ്റ്റേക്കേഷന്‍ ബുക്കിംഗിന് തിരക്കേറുന്നു
    02/06/2025
    അൽ ഹിലാലിൽ നിന്ന് സൂപ്പർ താരത്തെ റാഞ്ചാനൊരുങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ്
    02/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version