Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 12
    Breaking:
    • ജി.സി.സി-അമേരിക്ക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഗള്‍ഫ് നേതാക്കള്‍ക്ക് ക്ഷണം
    • പ്രധാനമന്ത്രി രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
    • കേരളത്തിലെ അക്കാദമിക രംഗം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തണം- വിസ്ഡം കേരള സ്റ്റുഡന്റ്സ് കോൺഫറൻസ്
    • റോക്സ്റ്റാർസിന്റെ റോക്കിങ് വിജയം: മാസ്റ്റേഴ്‌സ് കപ്പ് ക്രിക്കറ്റിൽ ചാമ്പ്യൻ പട്ടം
    • അഞ്ചാമത്തെ പാലവും തുറന്നു ബർ ദുബായ് ഷിൻഡഗ ഇടനാഴി പദ്ധതി പൂർത്തിയായി; ദുബായിൽ ഗതാഗതം കൂടുതൽ സുഗമമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    മൂന്നാമതും പ്രധാനമന്ത്രിയായി മോഡി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/06/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൂന്നാമതും നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കെടുത്തു. മോഡിക്കൊപ്പം 71 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ വീണ്ടും മന്ത്രിയായി.
    2014 മുതൽ 2019 വരെയുള്ള പ്രധാനമന്ത്രി മോഡിയുടെ ആദ്യ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ ചുമതല നദ്ദയ്ക്കായിരുന്നു. 2020ൽ അമിത് ഷായെ മാറ്റി ബിജെപി അധ്യക്ഷനായി ചുമതലയേറ്റു.


    ഇന്ന് വൈകുന്നേരം രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി എൻഡിഎ സഖ്യകക്ഷികൾ പങ്കെടുത്തു. പതിനാറു സീറ്റുകൾ നേടിയ ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടിയും നിതീഷ് കുമാറിൻ്റെ ജനതാദൾ യുണൈറ്റഡുമായിരുന്നു ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. 240 സീറ്റുകളാണ് ബി.ജെ.പിക്ക് നേടാനായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    30 കാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലകളുള്ള 36 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്. വകുപ്പുകൾ പിന്നീട് പ്രഖ്യാപിക്കും. ഇതാദ്യമായാണ് മോഡി ഒരു സഖ്യസർക്കാറിന് നേതൃത്വം നൽകുന്നത്. രാഷ്ട്രപതി ഭവനിലെ പുൽത്തകിടിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. മോഡിക്ക് ശേഷം രാജ്‌നാഥ് സിങ്ങും അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് നിതിൻ ഗഡ്കരി. ജെപി നദ്ദ, ശിവരാജ് സിംഗ് ചൗഹാൻ, നിർമല സീതാരാമൻ, എസ് ജയശങ്കർ, മനോഹർ ലാൽ ഖട്ടർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

    ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്നിവരുൾപ്പെടെയുള്ള ലോകനേതാക്കൾ ചടങ്ങിനെത്തിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Modi
    Latest News
    ജി.സി.സി-അമേരിക്ക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഗള്‍ഫ് നേതാക്കള്‍ക്ക് ക്ഷണം
    12/05/2025
    പ്രധാനമന്ത്രി രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും
    12/05/2025
    കേരളത്തിലെ അക്കാദമിക രംഗം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തണം- വിസ്ഡം കേരള സ്റ്റുഡന്റ്സ് കോൺഫറൻസ്
    12/05/2025
    റോക്സ്റ്റാർസിന്റെ റോക്കിങ് വിജയം: മാസ്റ്റേഴ്‌സ് കപ്പ് ക്രിക്കറ്റിൽ ചാമ്പ്യൻ പട്ടം
    12/05/2025
    അഞ്ചാമത്തെ പാലവും തുറന്നു ബർ ദുബായ് ഷിൻഡഗ ഇടനാഴി പദ്ധതി പൂർത്തിയായി; ദുബായിൽ ഗതാഗതം കൂടുതൽ സുഗമമായി
    12/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.