സൗത്ത് കരോലിന– അമേരിക്കയിലെ സൗത്ത് കരോലിനയിൽ മീസിൽസ് (അഞ്ചാംപനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. പുതിയതായി 17 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 950 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും (883 പേർ) വാക്സിൻ എടുക്കാത്തവരാണ്. 26 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരായിരുന്നു.
ഒക്ടോബറിൽ ആരംഭിച്ച ഈ രോഗവ്യാപനം നിലവിൽ ഗ്രീൻവിൽ, സ്പാർട്ടൻബർഗ് തുടങ്ങിയ വടക്കുപടിഞ്ഞാറൻ മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
186 പേർ നിലവിൽ ക്വാറന്റൈനിലും 9 പേർ ഐസൊലേഷനിലുമാണ്. പ്രതിദിന കേസുകളിൽ നേരിയ കുറവുണ്ടാകുന്നുണ്ടെങ്കിലും രോഗവ്യാപനം കുറഞ്ഞുവെന്ന് ഉറപ്പിച്ചു പറയാറായിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
2026-ന്റെ തുടക്കം മുതൽ അമേരിക്കയിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട മീസിൽസ് കേസുകളുടെ എണ്ണം ഫെബ്രുവരി 12-ലെ കണക്കനുസരിച്ച് 910 ആണ്.



