Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • ഇസ്രായിൽ രണ്ടു കൊമ്പുള്ള മുയലല്ല, ഇറാനെ തകർക്കാനാകില്ല- എം.കെ ഭദ്രകുമാർ
    • 2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    • ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    • അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    • ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Latest

    ഇസ്രായില്‍ ആക്രമണം: ലെബനോനില്‍ മരണ സംഖ്യ 558 ആയി ഉയര്‍ന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/09/2024 Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചിലുകള്‍ നടത്തുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്റൂത്ത് – ഇന്നലെ പുലര്‍ച്ചെ മുതല്‍ ഇസ്രായില്‍ നടത്തുന്ന ശക്തമായ വ്യോമാക്രമണങ്ങളില്‍ ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി ഉയര്‍ന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കൂട്ടത്തില്‍ 50 പേര്‍ കുട്ടികളും 94 പേര്‍ വനിതകളുമാണ്. ആക്രമണങ്ങളില്‍ 1,835 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ രാജ്യമെങ്ങുമുള്ള 54 ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അല്‍അബ്‌യദ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ നാലു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. പരിക്കേറ്റവരില്‍ 16 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും അഗ്നിശമന ജീവനക്കാരുമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

    ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഇന്ന് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹിസ്ബുല്ല നേതാവ് ഇബ്രാഹിം ഖുബൈസി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. ഹിസ്ബുല്ലയുടെ മിസൈല്‍ സംവിധാനത്തിന്റെ കമാണ്ടറെ ആണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്രായില്‍ ആക്രമണങ്ങളുണ്ടായ ദക്ഷിണ ലെബനോന്‍ പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്ത നിരവധി പേര്‍ അഭയ കേന്ദ്രങ്ങള്‍ ലഭിക്കാതെ റോഡ് സൈഡുകളിലും കാറുകളിലും കാത്തിരിക്കുകയാണ്. നിരവധി കുടുംബങ്ങള്‍ ഫുട്പാത്തുകളിലും പബ്ലിക് പാര്‍ക്കുകളിലും കഴിയുന്നുണ്ട്. ദക്ഷിണ ലെബനോനില്‍ നിന്നും കിഴക്കന്‍ ലെബനോനില്‍ നിന്നും പതിനായിരക്കണക്കിന് കുടുംബങ്ങളാണ് സുരക്ഷിത സ്ഥലങ്ങള്‍ തേടി പാലായനം ചെയ്തിരിക്കുന്നത്. അഭയാര്‍ഥികളെ പാര്‍പ്പിക്കാന്‍ സ്‌കൂളുകളും ചര്‍ച്ചകളും ആരാധനാലയങ്ങളും തുറന്നിട്ടുണ്ട്. ലെബനോനില്‍ പതിനായിരക്കണക്കിനാളുകളെ വീടുകള്‍ വിടാന്‍ ഇസ്രായിലി ആക്രമണങ്ങള്‍ നിര്‍ബന്ധിതരാക്കിയതായി യു.എന്‍ പറഞ്ഞു. ഇസ്രായില്‍, ഹിസ്ബുല്ല സംഘര്‍ഷം മൂര്‍ഛിച്ചതില്‍ യു.എന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.

    ദക്ഷിണ ലെബനോനില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങള്‍ തേടി ജീവനും കൊണ്ട് പലായനം ചെയ്യുന്നവരുടെ വാഹനങ്ങളുടെ നീണ്ടനിര.

    ലെബനോന്റെ ദേശീയ വിമാന കമ്പനിയായ മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ് ഒഴികെയുള്ള മുഴുവന്‍ വിമാന കമ്പനികളും ബെയ്‌റൂത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ലെബനോനില്‍ സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും അടച്ചിട്ടത് ഈ വാരാന്ത്യം വരെ തുടരാന്‍ വിദ്യാഭ്യാസ മന്ത്രി അബ്ബാസ് അല്‍ഹലബി ഉത്തരവിട്ടു.

    അതേസമയം, ഹിസ്ബുല്ലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് പ്രദേശവാസികള്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമമാര്‍ഗം ഇട്ടുനല്‍കിയ നോട്ടീസിലെ ബാര്‍കോഡ് റീഡ് ചെയ്യരുതെന്നും പങ്കുവെക്കരുതെന്നും നോട്ടീസുകള്‍ ഉടനടി നശിപ്പിക്കണമെന്നും ഹിസ്ബുല്ല ആവശ്യപ്പെട്ടു. ബാര്‍കോഡ് റീഡ് ചെയ്താലുടന്‍ മൊബൈല്‍ ഫോണുകളിലുള്ള മുഴുവന്‍ വിവരങ്ങളും ചോര്‍ത്തപ്പെടുമെന്ന് ഹിസ്ബുല്ല പറഞ്ഞു. ഇന്ന് ഫാദി-3 ഇനത്തില്‍ പെട്ട പുതിയ മിസൈല്‍ ഉപയോഗിച്ച് ഇസ്രായില്‍ സൈനിക താവളത്തിനു നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇസ്രായിൽ രണ്ടു കൊമ്പുള്ള മുയലല്ല, ഇറാനെ തകർക്കാനാകില്ല- എം.കെ ഭദ്രകുമാർ
    21/06/2025
    2,600 കോടിയോളം വരുമാനമെത്തുന്ന ഇന്ത്യയിലെ 21 പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി കൊച്ചി വാട്ടര്‍ മെട്രോ റെയില്‍; സാധ്യത അന്വേഷിച്ച് സൗദിയും ഒമാനും
    20/06/2025
    ഒമാനിലെ ഏറ്റവും നീളമേറിയ ഡ്യുവൽ കാര്യേജ്‌വേയുടെ അന്തിമ നിർമ്മാണ ഘട്ടങ്ങൾ ആരംഭിച്ചു
    20/06/2025
    അതേ സവാദ്, അതേ കെ.എസ്.ആർ.ടി.സി, അതേ പീഡനം, സവാദ് വീണ്ടും അറസ്റ്റിൽ
    20/06/2025
    ഖാംനഇയെ തൊട്ടാൽ കളി മാറുമെന്ന് റഷ്യ, തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    20/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version