Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • സർജറിയില്ലാതെ കുറച്ചത് 120 കിലോ; രഹസ്യം വെളിപ്പെടുത്തി അദ്‌നാൻ സമി
    • ഹജ്: 16 തീർഥാടകർക്ക് ഓപ്പൺ ഹാർട്ട് സർജറി; ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ 90 ശതമാനം കുറഞ്ഞു
    • വരുമോ വീണ്ടുമൊരു അർജന്റീന-സൗദി പോരാട്ടം, അതും കേരളത്തിൽ
    • നാളെ ക്രിസ്റ്റ്യാനോ, അടുത്ത വർഷം മെസ്സി; സൂപ്പർ താരങ്ങളെ നേരിടാൻ യമാൽ; പോരാട്ടങ്ങൾ തീപാറും
    • കാനഡയിലെ ജി7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും; ക്ഷണം സ്വീകരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    മുൻ എസ്.പി സുജിത് ദാസ് ബലാത്സംഗം ചെയ്തതായി വീട്ടമ്മ; ഗൂഢാലോചനയെന്ന് പോലീസ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌06/09/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: പി.വി അൻവർ എം.എൽ.എയുടെ ആരോപണത്തെ തുടർന്ന് സസ്‌പെൻഷനിലായ മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. എസ്പിയും എസ്.എച്ച്.ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച സുജിത് ദാസ് ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും വീട്ടമ്മയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. എസ്.പി സുജിത് ദാസും ഡിവൈ.എസ്.പി ബെന്നിയും എസ്.എച്ച്.ഒ വിനോദും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

    സുജിത് ദാസ് രണ്ടുതവണ ബലാത്സംഗം ചെയ്തു. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്നും പരാതി പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ പറഞ്ഞു. രണ്ടുവർഷം മുമ്പാണ് സംഭവം. പരാതിയുമായി രണ്ടു തവണ സുജിത് ദാസിനെ കണ്ടു. പിന്നീട് കുട്ടിയില്ലാതെ തനിച്ചു വരാൻ ആവശ്യപ്പെട്ടു. കോട്ടയ്ക്കയിലേക്ക് വരാനും പറഞ്ഞു. മറ്റൊരു നമ്പറിൽ നിന്നാണ് വിളിച്ചത്. എസ്.പി ഓഫീസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോവുകയും അവിടെ എസ്.പി ഉണ്ടായിരുന്നതായും വീട്ടമ്മ പറഞ്ഞു. അവിടെ വെച്ചാണ് പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി വീഡിയോ കോൾ വിളിക്കുമായിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും വിളിച്ചു. കസ്റ്റംസിലുള്ള സുഹൃത്ത് വന്നെന്ന് പറഞ്ഞാണ് വിളിച്ചത്. അവിടെ പോയപ്പോൾ ഇരുവരും മദ്യപിക്കുകയായിരുന്നു. തനിക്ക് ജ്യൂസ് തരികയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. അത് കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും അയാൾക്ക് കൂടി വഴങ്ങണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, താൻ സമ്മതിച്ചില്ലെന്നും വീട്ടമ്മ വെളിപ്പെടുത്തി.

    ഇന്നലെ പൊന്നാനിയിലെ സി.പി.എം നേതാവിന്റെ വീട്ടിലെത്തിയ പി.വി അൻവർ എം.എൽ.എയെ അവിടെ പോയി കണ്ടുവെന്നും അൻവറിന്റെ വെളിപ്പെടുത്തലോടെയാണ് താനും തുറന്നുപറയുന്നതെന്നും വീട്ടമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Former SP Sujit Das Rape woman petition
    Latest News
    സർജറിയില്ലാതെ കുറച്ചത് 120 കിലോ; രഹസ്യം വെളിപ്പെടുത്തി അദ്‌നാൻ സമി
    07/06/2025
    ഹജ്: 16 തീർഥാടകർക്ക് ഓപ്പൺ ഹാർട്ട് സർജറി; ചൂടുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ 90 ശതമാനം കുറഞ്ഞു
    07/06/2025
    വരുമോ വീണ്ടുമൊരു അർജന്റീന-സൗദി പോരാട്ടം, അതും കേരളത്തിൽ
    07/06/2025
    നാളെ ക്രിസ്റ്റ്യാനോ, അടുത്ത വർഷം മെസ്സി; സൂപ്പർ താരങ്ങളെ നേരിടാൻ യമാൽ; പോരാട്ടങ്ങൾ തീപാറും
    07/06/2025
    കാനഡയിലെ ജി7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും; ക്ഷണം സ്വീകരിച്ചു
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version