കൊച്ചി: വിജയ് മസാലയുടെ നിര്‍മാതാക്കളായ അങ്കമാലിയിലെ മൂലൻസ് ഇന്റര്‍നാഷണല്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകളുടെ പേരിലുള്ള 40 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്് (ഇ.ഡി) ഉത്തരവിട്ടു. വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ച് സൗദി അറേബ്യയിലേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് മൂലന്‍സ് ഗ്രൂപ്പിന്റെ 40 കോടി സ്വത്ത് കണ്ടുകെട്ടാന്‍ കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍.കെ. മോഷ ഉത്തരവിട്ടത്.
മൂലന്‍സ് മാനേജിങ് ഡയറക്ടര്‍ ജോസഫ് മൂലന്‍, ഡയറക്ടര്‍മാരായ സാജു മൂലന്‍ ദേവസ്വി, ജോയ് മൂലന്‍ ദേവസ്വി, ആനി ജോസ് മൂലന്‍, ട്രീസ കാര്‍മല്‍ ജോയ്, സിനി സാജു എന്നിവരുടെ അങ്കമാലി, കൊല്ലങ്കോട്, ആലുവ, പെരുമ്പാവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ഇവയുടെ വില്‍പ്പനയും കൈമാറ്റവും അനുവദിക്കരുതെന്ന ഉത്തരവും ഇഡി സബ് രജിസ്ട്രാര്‍മാര്‍ക്ക് കൈമാറി.
ഇവര്‍ക്ക് 2,02,50,000 സൗദി റിയാല്‍ മുടക്കുമുതലില്‍ 75 ശതമാനം ഓഹരി പങ്കാളിത്വമുള്ള സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പൈസ് സിറ്റി ട്രേഡിങ് കമ്പനിയിലേക്ക് നിയമവിരുദ്ധമായി പണം കടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ പണം സൗദിയില്‍ എത്തിക്കാന്‍ ഇന്ത്യന്‍ കമ്പനിയായ മൂലന്‍സ് ഇന്റര്‍നാഷണല്‍ എക്്‌സിം പൈവറ്റ് ലിമിറ്റഡ് റിസര്‍വ് ബാങ്കിന്റെ അനുമതി നേടിയിരുന്നില്ല.
കണ്ടുകെട്ടുന്നവയില്‍ ഫെഡറല്‍ ബാങ്കിന് ഈട് നല്‍കിയ സ്വത്തുക്കളുടെ രേഖകളുമുണ്ട്. ഫെഡറല്‍ ബാങ്കില്‍ ഈടായി വച്ചിരിക്കുന്ന വസ്തുവകകള്‍ ആണ് എന്‍ഫോസ്‌മെന്റ് കണ്ടു കെട്ടിയിരിക്കുന്നത്.