Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • വഖഫ് ബിൽ: ചർച്ചാ സംഗമം സംഘടിപ്പിച്ചു
    • പ്രവാസി ഈദ് കപ്പ്: അൽ ഖോബാറിൽ ഫുട്ബോൾ ടൂർണമെന്റ് വരുന്നു
    • ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ മലയാളി നാഗ്പൂരില്‍ അറസ്റ്റില്‍
    • അഡ്വ. സണ്ണി ജോസഫ് പുതിയ കെ.പി.സി.സി പ്രസിഡന്റ്
    • വ്യാജ പ്രചരണം നടത്തിയ 8000ത്തിലധികം അക്കൗണ്ടുകൾ പൂട്ടിച്ച് എക്സ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    അവിഹിതം ആരോപിച്ച് ബംഗാളിൽ യുവാവിനും സ്ത്രീക്കും നേരെ ക്രൂരമായ ആക്രമണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/06/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊൽക്കത്ത: അവിഹിത ബന്ധം ആരോപിച്ച് പശ്ചിമബംഗാളിൽ യുവാവിനും യുവതിക്കും നേരെ അതിക്രൂരമായ ആക്രമണം. ആൾക്കൂട്ടം നോക്കിനിൽക്കെ തെരുവിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ ഒരാൾ മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. വടക്കൻ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ ചോപ്രയിൽ നിന്നുള്ളതാണ് വീഡിയോ.

    ആൾക്കൂട്ടം നിശബ്ദമായി നോക്കിനിൽക്കെ, ഒരു പുരുഷൻ സ്ത്രീയെ വടികൊണ്ട് ആവർത്തിച്ച് അടിക്കുന്നത് വീഡിയോയിൽ കാണാം. വേദന കൊണ്ട് സ്ത്രീ നിലവിളി തുടരുന്നതിനിടെ അക്രമി മർദ്ദനം തുടരുന്നുണ്ട്. പിന്നീട് അയാൾ ഒരു പുരുഷനെയും മർദ്ദിച്ചു. ഒരു ഘട്ടത്തിൽ സ്ത്രീയുടെ മുടി പിടിച്ച് ഇയാൾ ദേഹത്ത് ചവിട്ടുകയും ചെയ്യുന്നുണ്ട്. ആക്രമണം തടയുന്നതിന് പകരം ആൾക്കൂട്ടം ആക്രമിയെ സഹായിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    This is the ugly face of Mamata Banerjee’s rule in West Bengal.

    The guy in the video, who is beating up a woman mercilessly, is Tajemul (popular as JCB in the area). He is famous for giving quick justice through his ‘insaf’ sabha and is a close associate of Chopra MLA Hamidur… pic.twitter.com/fuQ8dVO5Mr

    — Amit Malviya (@amitmalviya) June 30, 2024

    സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷമായ ബി.ജെ.പിയും സി.പിഎമ്മും രംഗത്തെത്തി. തൃണമൂലുമായി ബന്ധമുള്ളതും പ്രാദേശിക തർക്കങ്ങൾക്ക് “തൽക്ഷണ നീതി” നൽകുന്നതുമായ പ്രാദേശിക സംഘമായ തജമുൽ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി ലോക്കൽ പോലീസ് അറിയിച്ചു.
    പശ്ചിമ ബംഗാളിലെ മമതാ ബാനർജിയുടെ ഭരണത്തിൻ്റെ വൃത്തികെട്ട മുഖമാണിതെന്ന് മുഖ്യ പ്രതിപക്ഷമായ ബിജെപി പറഞ്ഞു.

    ഒരു സ്ത്രീയെ നിഷ്കരുണം മർദിക്കുന്ന വീഡിയോയിലെ യുവാവ് തജമുൽ സംഘത്തിലുള്ളതാണ്. ചോപ്ര എം.എൽ.എ ഹമീദുർ റഹ്മാൻ്റെ അടുത്ത അനുയായിയാണ് ഇയാളെന്നും ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു. ടി.എം.സി ഭരിക്കുന്ന പശ്ചിമ ബംഗാളിലെ ശരീഅത്ത് കോടതികളുടെ യാഥാർത്ഥ്യത്തിലേക്ക് ഇന്ത്യ ഉണരണമെന്നും ബി.ജെ.പി ആരോപിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attack Bengal
    Latest News
    വഖഫ് ബിൽ: ചർച്ചാ സംഗമം സംഘടിപ്പിച്ചു
    09/05/2025
    പ്രവാസി ഈദ് കപ്പ്: അൽ ഖോബാറിൽ ഫുട്ബോൾ ടൂർണമെന്റ് വരുന്നു
    09/05/2025
    ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ മലയാളി നാഗ്പൂരില്‍ അറസ്റ്റില്‍
    09/05/2025
    അഡ്വ. സണ്ണി ജോസഫ് പുതിയ കെ.പി.സി.സി പ്രസിഡന്റ്
    09/05/2025
    വ്യാജ പ്രചരണം നടത്തിയ 8000ത്തിലധികം അക്കൗണ്ടുകൾ പൂട്ടിച്ച് എക്സ്
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.