Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കും – നെതന്യാഹു
    • വി.വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് കെ.കെ ലതികയുടെ പോസ്റ്റ്, വോട്ട് ചെയ്ത ഉടൻ മുക്കി
    • യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം; ഇസ്രായിൽ നിർത്താതെ അയയില്ലെന്ന് ഇറാൻ
    • ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഇസ്രായില്‍ ഉടന്‍ നിര്‍ത്തണമെന്ന് റഷ്യ
    • ഇസ്രായിലിന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ഇറാൻ; ‘ഡിമോണ’യിൽ നിന്ന് ഒഴിയണമെന്ന് മുന്നറിയിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    കൊല്ലത്ത് പത്താം ക്ളാസുകാരന്റെ മരണത്തിൽ ദമ്പതികൾ അറസ്റ്റിൽ, ഒളിവിൽപ്പോയവരെ പിടികൂടിയത് ആലപ്പുഴയിൽ നിന്ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/01/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊല്ലം: പത്താം ക്ളാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ കൊല്ലത്ത് ദമ്പതികൾ അറസ്റ്റിൽ. കൊല്ലം കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.

    പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കൊല്ലം സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നാലെ ഒളിവിൽപോയ ഇവരെ ഇന്ന് പുലർച്ചെ ആലപ്പുഴയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് എസ്‌എച്ച്‌ഒ കെ ബി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കുന്നത്തൂർ പടിഞ്ഞാറ് ഗോപി വിലാസത്തിൽ ഗോപുവിന്റെയും രഞ്ജിനിയുടെയും മകൻ ആദികൃഷ്ണനാണ് (15) മരിച്ചത്. നെടിയിവിള വിജിഎസ്‌എസ് അംബികോദയം എച്ച്‌എസ്‌എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഡിസംബർ ഒന്നിന് ഉച്ചയ്ക്കാണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ ആദികൃഷ്‌ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം ഭിന്നശേഷിക്കാരനായ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

    വിദ്യാർത്ഥിയായ മകൾക്ക് സമൂഹമാദ്ധ്യമത്തിൽ സന്ദേശം അയച്ചതിന്റെ പേരിൽ പ്രതികളായ ദമ്പതികൾ ആദികൃഷ്‌ണനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. മുഖത്ത് നീര് വരികയും ചെവിയിൽ നിന്ന് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. സംഭവത്തിൽ വീട്ടുകാർ ബാലാവകാശ കമ്മിഷന് പരാതി നൽകാനിരിക്കെയാണ് ആദികൃഷ്‌ണൻ ജീവനൊടുക്കിയത്.

    ആദികൃഷ്‌ണന്റെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ പൊലീസ് കാത്തിരിക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാന്റെ ആണവ, ബാലിസ്റ്റിക് ഭീഷണി പൂര്‍ണമായും ഇല്ലാതാക്കും – നെതന്യാഹു
    19/06/2025
    വി.വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് കെ.കെ ലതികയുടെ പോസ്റ്റ്, വോട്ട് ചെയ്ത ഉടൻ മുക്കി
    19/06/2025
    യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം; ഇസ്രായിൽ നിർത്താതെ അയയില്ലെന്ന് ഇറാൻ
    19/06/2025
    ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഇസ്രായില്‍ ഉടന്‍ നിര്‍ത്തണമെന്ന് റഷ്യ
    19/06/2025
    ഇസ്രായിലിന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ഇറാൻ; ‘ഡിമോണ’യിൽ നിന്ന് ഒഴിയണമെന്ന് മുന്നറിയിപ്പ്
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.