പന്തീരാങ്കാവ്– രാമനാട്ടുകരയിലെ സ്വകാര്യ ബാങ്കായ ഇസാഫിലെ ജീവനക്കാരില്‍ നിന്നും 40 ലക്ഷം രൂപ കവര്‍ന്ന പ്രതി പിടിയില്‍. കൈമ്പാലം പള്ളിപ്പുറം മിനിയില്‍ തൊടിയില്‍ ഷിബിന്‍ലാലാണ്(45) തൃശൂരില്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 57000 രൂപയും പോലീസ് കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെ തൃശൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള യാത്രാമധ്യേ ബസില്‍ നിന്നാണ് പ്രത്യേക അന്യേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കവര്‍ച്ചക്കു ശേഷം പ്രതിയുടെ മൊബൈല്‍ സ്വിച്ച് ഓഫായിരുന്നു.
കവര്‍ച്ചക്ക് ശേഷം ജൂപീറ്റര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതി നേരെ പാലക്കാടുള്ള ഭാര്യയുടെ ബന്ധുവീട്ടിലേക്കാണ് കടന്നത്. ഷിബിൻലാൽ ഉപയോഗിച്ച സ്‌കൂട്ടര്‍ കോഴിക്കോടന്‍ കുന്നില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. സുഹൃത്ത് മൂന്ന്മാസം മുമ്പ് പണയത്തിന് നല്‍കിയതാണ് ഈ സ്‌കൂട്ടര്‍. ഇയാൾ പാലക്കാട് മേഖലയിലുണ്ടെന്ന് സൈബര്‍ പോലീസ് വിവരം നല്‍കിയതിനിടയിലാണ് ബസിൽ നിന്ന് പിടിയിലാവുന്നത്. കോഴിക്കോടന്‍ കുന്നില്‍ നിന്ന് സുഹൃത്തിന്റെ ബൈക്കിലാണ് പിന്നീട് യാത്ര ചെയ്തതെന്ന് മൊഴിയുണ്ടെങ്കിലും സുഹൃത്തിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല.
ജൂണ്‍ 11 വ്യാഴായ്ച പകല്‍ ഒരു മണിയോടെയാണ് കവര്‍ച്ച നടന്നത് പന്തീരാങ്കാവ് അക്ഷയ ഫൈനാന്‍സില്‍ പണയം വെച്ച സ്വര്‍ണം മാറ്റിവെക്കാന്നെന വ്യാജേനയാണ് ഇസാഫ് ബാങ്ക് ജീവനക്കാരനോടൊപ്പം പന്തീരാങ്കാവില്‍ എത്തിയത്. ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന ബാങ്ക് അക്ഷയ ഫൈനാന്‍സിന് മുന്നിലെത്തിയപ്പോള്‍ തട്ടിയെടുത്ത് സ്‌കൂട്ടറില്‍ കടന്നുകളയുകയായിരുന്നു. ഫറോക്ക് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം സിദ്ദീഖിന്റെ നേത്രത്വത്തില്‍ പ്രത്യേക സംഘം വിശദമായി അന്യേഷിച്ച് കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും.