കണ്ണൂർ – അതിശക്തമായ കടലാക്രമണത്തെത്തുടർന്ന് മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. രാത്രിയായതിനാൽ ആളപായമുണ്ടായില്ല. അതേസമയം, തകർന്നതല്ല, കടലാക്രമ മുന്നറിയിപ്പിനെ തുടർന്ന് അഴിച്ചുവെച്ചതാണെന്നാണ് ഡിടിപിസി അധികൃതരുടെ വിശദീകരണം.
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലാണ് ഫ്ലോട്ടിങ് ബ്രിഡ്‌ജ് സ്ഥാപിച്ചിരുന്നത്. അവധിക്കാലമായതിനാൽ നിരവധി ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലമാണിത്. നേരത്തെ വർക്കല ബീച്ചിലെയും തൃശൂർ ചാവക്കാട്ടെ ബീച്ചിലെയും ഫ്ലോട്ടിങ് ബ്രിഡ്‌ജുകൾ തകർന്നിരുന്നു. വർക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജ് തകർന്ന് നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ഇന്നലെ അതിശക്തമായ തിരയിൽ അകപ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്‌ജിന്റെ പല ഭാഗങ്ങളും വേർപ്പെട്ടു പോവുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഞായറാഴ്ച നൂറു കണക്കിന് ആളുകൾ ബീച്ചിലെത്തിയിരുന്നു.കടലാക്രമണ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ തന്നെ ഫ്ലോട്ടിങ് ബ്രിഡ്‌ജിലേക്ക് ആളുകളെ കയറ്റിയിരുന്നില്ല. ഇതിനാൽ തന്നെ മറ്റു അനിഷ്ടസംഭവങ്ങളുണ്ടായിട്ടില്ല. ഫ്ലോട്ടിങ് ബ്രിഡ്‌ജിന് തകരാർ സംഭവിക്കാതിരിക്കാൻ പിന്നീട് ഭാഗങ്ങൾ അഴിച്ചുവെക്കുക
യായിരുന്നുവെന്നാണ് ഡിടിപിസി അധികൃതർ പറഞ്ഞു.
15ഓളം ആങ്കറുകളാണ് അഴിച്ചുവെച്ചത്. ബ്രിഡ്ജിന്റെ ഭാഗത്ത് തന്നെയാണ് ഈ ഭാഗങ്ങൾ കെട്ടിവെചച്ചത്. അത് ശക്തമായ തിരയിൽ കരയിലേക്ക് എത്തുകയായിരുന്നുവെന്നും അത് ആളുകൾ വീഡിയോ എടുത്ത് ബ്രിഡ്‌ജ് തകർന്നുവെന്ന രീതിയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് ഡി.ടി.പി.സി പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group