മലപ്പുറം– നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. നാമനിര്‍ദേശ പത്രിക നാളെ സമര്‍പ്പിക്കും. മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അന്‍വറിന്റെ പ്രഖ്യാപനം. ഇതോടെ കടുത്ത പോരാട്ടത്തിന് കളമൊരുങ്ങുകയാണ് നിലമ്പൂരില്‍.
നിലമ്പൂരില്‍ മുസ്‌ലിം സമുദായം യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനൊപ്പം നില്‍ക്കില്ല, സിനിമയിലൂടെ സമുദായത്തെ വിമര്‍ശിച്ചവനാണെന്നും അൻവർ ആരോപിച്ചു. തൻ്റെ പിന്തുണയുണ്ടെങ്കിലും ഷൗക്കത്ത് വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം വി.ഡി സതീഷന് പിന്നിൽ പിണറായിയെന്നും അൻവർ പറഞ്ഞു. അതിനാലാണ് യു.ഡി.എഫ് ഒരുമിച്ചെടുത്ത തീരുമാനങ്ങള്‍ പോലും വി.ഡി സതീശന്‍ അംഗീകരിക്കാത്തതെന്നും അന്‍വര്‍ വിമര്‍ശിച്ചു.
രാജിവെക്കുമ്പോള്‍ വീണ്ടും മത്സരിക്കുമെന്ന് എനിക്ക് പറയാമായിരുന്നു. പക്ഷെ ഞാന്‍ യു.ഡി.എഫിന് മലയോര മേഖലയുടെ പ്രതിനിധി ജോയിക്കു വേണ്ടി വാദിക്കുകയാണ് ചെയ്തത്. അദ്ദേഹം അനുയോജ്യനായ സ്ഥാനാര്‍ഥിയായിരുന്നു. ഷൗക്കത്തിനെ വെച്ച് മുന്നോട്ട് പോകാനാകില്ലെന്ന് ഞാന്‍ പറഞ്ഞു. അവിടന്നങ്ങോട്ട് ചര്‍ച്ചകള്‍ നടന്നെങ്കിലും തന്റെ ആവശ്യങ്ങള്‍ തിരസ്‌കരിക്കപ്പെട്ടെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.