Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, November 21
    Breaking:
    • ‌കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് 25ന്റെ നിറവിൽ; വിപുലമായ ആഘോഷ പരിപാടികൾ
    • വിവാഹദിനത്തിൽ അപകടം; ഐസിയു കല്യാണമണ്ഡപമാക്കി ആവണിയും ഷാരോണും
    • ബംഗ്ലാദേശിൽ ശക്തമായ ഭൂകമ്പം; ആറ് മരണം, നൂറിലേറെ പേർക്ക് പരിക്ക്
    • ദുബൈ എയർഷോയിൽ ഇന്ത്യൻ തേജസ് യുദ്ധവിമാനം തകർന്നുവീണു
    • ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; മലയാളി ദമ്പതികളുടെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പാലത്തായി; അതിജീവിതയുടെ അമ്മ പരാതി നൽകിയിട്ടും കൗൺസലർമാർക്കെതിരെ നടപടി എടുത്തില്ലെന്ന് കെ.കെ ശൈലജക്കെതിരെ കോടതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/11/2025 Kerala Polititcs Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കണ്ണൂർ– പാലത്തായി പോക്സോ കേസ് വിധിയിൽ മുൻ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമർശനം. ഇരയെ കൗൺസലിങ് ചെയ്തവർക്കെതിരായ പരാതിയിൽ മന്ത്രിയെന്ന നിലയിൽ നടപടി എടുത്തില്ലെന്നാണ് കോടതി വിധിയിൽ പറഞ്ഞത്.
    കൗൺസലർമാർ പെൺകുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ അമ്മ നൽകിയ പരാതിയിൽ അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജ നടപടി എടുത്തിരുന്നില്ല. അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗൺസലർമാരെ പിരിച്ചു വിടണമെന്നും കോടതി വ്യക്തമാക്കി. കൗൺസലിങ്ങിന്റെ പേരിൽ കുട്ടിയെ മാനസികമായി പീഡിപ്പിച്ച അവർ ജോലിയിൽ തുടരാൻ അർഹരല്ലെന്നും കോടതി പറഞ്ഞു. പാലത്തായി പോക്സോ കേസിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കെ.പത്മരാജന് മരണം വരെ ജീവപരന്ത്യം ശിക്ഷ വിധിച്ചത്.

    ഈ വിധിയിലാണ് മുൻ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമർശമുള്ളത്. 2020 മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിൽ ആദ്യത്തെ രണ്ട് മാസം കൗൺസലർമാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവം കുട്ടിക്കുണ്ടായതിനെ തുടർന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നൽകിയിരുന്നു. കൗൺസലർമാരുടെ ഭാ​ഗത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയിൽ പറയുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala kk shailaja palathayi case Politics Top News
    Latest News
    ‌കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് 25ന്റെ നിറവിൽ; വിപുലമായ ആഘോഷ പരിപാടികൾ
    21/11/2025
    വിവാഹദിനത്തിൽ അപകടം; ഐസിയു കല്യാണമണ്ഡപമാക്കി ആവണിയും ഷാരോണും
    21/11/2025
    ബംഗ്ലാദേശിൽ ശക്തമായ ഭൂകമ്പം; ആറ് മരണം, നൂറിലേറെ പേർക്ക് പരിക്ക്
    21/11/2025
    ദുബൈ എയർഷോയിൽ ഇന്ത്യൻ തേജസ് യുദ്ധവിമാനം തകർന്നുവീണു
    21/11/2025
    ഭക്ഷണം തൊണ്ടയിൽ കുടുങ്ങി; മലയാളി ദമ്പതികളുടെ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
    21/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version