കണ്ണൂർ – വാഹനാപകട കേസിൽ ഒളിവിൽ പോയ പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ. കർണാടക ആലൂർ ഹസ്സൻ കോട്ട സ്വദേശി നാഗേഷ് ഗൗഡ (48) ആണ് ഇരിട്ടി പോലീസിന്റെ പിടിയിലായത്.
1996 സെപ്തംബർ ഒമ്പതിന് ഇരിട്ടി കിളിയന്തറയിലായിരുന്നു കേസിനാസ്‌പദമായ സംഭവം.
ലോറിയിടിച്ച് ജീപ്പ് ഡ്രൈവർ സഹദേവൻ മര ണപ്പെട്ടതിനെത്തുടർന്ന് നാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇതേത്തുടർന്ന് നാഗേഷിനെ കണ്ടെത്താൻ പോലീസ് കൊണ്ടുപിടിച്ച ശ്രമം നടത്തുക യായിരുന്നു. ഇതിനിടെ ഇയാൾ മൊബൈൽ ഫോൺ നമ്പർ പല തവണ മാറ്റിയിരുന്നു. പോലീസിന് ലഭിച്ച ഒരു ആധാർ കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പുതിയ ഫോൺ നമ്പർ ലഭിച്ചു. പ്രതി പിടിയിലാകാത്തതിനെത്തുടർന്ന് മരിച്ച ജീപ്പ് ഡ്രൈവറുടെ കുടുംബത്തിന് ഇൻഷുറൻസ് ആനുകൂല്യം ലഭി ച്ചിരുന്നില്ല.
ഇത് പിന്തുടർന്ന് ബംഗ്ളൂരുവി ലെത്തിയ ഇരിട്ടി സി.ഐ: പി. കെ. ജിജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്ത് ഇരിട്ടിയിലെത്തിക്കുകയായിരുന്നു. ബംഗളൂരുവിൽ ട്രാവലർ ഡ്രൈവറായി ജോലി ചെയ്‌തുവരികയാണ് നാഗേഷ്. സീനിയർ സി.പി.ഒമാരായ പ്രവീൺ ഊരത്തൂർ, സി.ബിജു, സി.പി.ഒ ശിഹാബ്, ഡ്രൈവർ നിജേഷ് തില്ലങ്കേരി, ഡാൻസാഫ് ടീമിലെ ഷൗക്കത്തലി എന്നീവരും നാഗേഷിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.