Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 23
    Breaking:
    • ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാക് സൈനിക നേതാവ്
    • പോക്സോ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചില്ല, ഇരയുടെ സഹചര്യം കണക്കിലെടുക്കുന്നുവെന്ന് കോടതി
    • പുതിയ മിസൈല്‍ പരീക്ഷണത്തിനായി ആന്‍ഡമാന്‍ നിക്കോബാര്‍ വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടും
    • ഗാസ മനുഷ്യക്കുരുതിയുടെ കശാപ്പുശാല; ലോകനേതാക്കൾ ഉണരണമെന്ന് ബ്രിട്ടീഷ് ഡോക്ടർമാർ
    • വീണ്ടും വേടൻ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വേടനെതിരെ പരാതി നൽകി പാലക്കാട് ന​ഗരസഭാ കൗൺസിലർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി സമസ്ത മുഖപത്രത്തില്‍ വീണ്ടും ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പരസ്യം

    ഡെസ്‌ക്By ഡെസ്‌ക്24/04/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട് – വിവാദങ്ങള്‍ക്കിടയില്‍ സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിന്റെ ആദ്യപേജിലാണ് ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്ന മുഴുപേജ് പരസ്യം എല്ലാ എഡീഷനുകളിലും പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരസ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമുണ്ട്. കോഴിക്കോട് എഡീഷനില്‍ തൊട്ടടുത്ത് പേജില്‍ വകടരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയക്കും കണ്ണൂര്‍ എഡീഷനില്‍ എം വി ജയരാജനും വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മുഴുനീള പരസ്യമുണ്ട്. നേരത്തെ സമസ്ത മുഖപത്രത്തില്‍ ഇടത് മുന്നണി പരസ്യം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകന്‍ സുപ്രഭാതം കത്തിച്ചുവെന്ന ആരോപണം വിവാദമായിരുന്നു.

    തിരൂരങ്ങാടി കൊടിഞ്ഞിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സുപ്രഭാതം പത്രം കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. പ്രതിഷേധാര്‍ഹമായി സുപ്രഭാതം കത്തിക്കുകയാണെന്നും മുസ്ലിംലീഗ് നേതാവാണ് ഇത് ചെയ്തതെന്നും പറയുന്നത് പത്രം കത്തിച്ചതിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് അരോപിച്ച് പൊന്നാനിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസയും രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ ചിത്രം വച്ചതിനാണ് പത്രം കത്തിച്ചതെന്നും ഹംസ പറഞ്ഞിരുന്നു. എന്നാല്‍ പത്രം കത്തിച്ചയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നായിരുന്നു മുസ്ലീം ലീഗിന്റെ നിലപാട്. സുപ്രഭാതത്തിലെ ഇടത് മുന്നണി പരസ്യത്തില്‍ തെറ്റില്ലെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പ്രതികരണം. പരസ്യം കച്ചവടത്തിന്റെ ഭാഗമാണെന്നും സി പി എമ്മുമായി കച്ചവട ബന്ധം വേണമോയെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണെന്നും അതേ പരസ്യം ചന്ദ്രികയില്‍ വരില്ലെന്നും പി എം എ സലാം ചൂണ്ടിക്കാട്ടിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പിന്നാലെ പത്രം തെരുവില്‍ കത്തിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പത്രം കത്തിച്ച കോമുക്കുട്ടി ഹാജിയും രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ സമസ്തക്കാര്‍ക്ക് വിഷമം ഉണ്ടായതായി മനസിലാക്കുന്നുവെന്നും താന്‍ എന്നും സമസ്തക്കാരനാണെന്നും കോമുക്കുട്ടി പറഞ്ഞിരുന്നു.

    കോഴിക്കോട് – വിവാദങ്ങള്‍ക്കിടയില്‍ സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിന്റെ ആദ്യപേജിലാണ് ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്ന മുഴുപേജ് പരസ്യം എല്ലാ എഡീഷനുകളിലും പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരസ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമുണ്ട്. കോഴിക്കോട് എഡീഷനില്‍ തൊട്ടടുത്ത് പേജില്‍ വകടരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയക്കും കണ്ണൂര്‍ എഡീഷനില്‍ എം വി ജയരാജനും വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മുഴുനീള പരസ്യമുണ്ട്. നേരത്തെ സമസ്ത മുഖപത്രത്തില്‍ ഇടത് മുന്നണി പരസ്യം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകന്‍ സുപ്രഭാതം കത്തിച്ചുവെന്ന ആരോപണം വിവാദമായിരുന്നു.

    തിരൂരങ്ങാടി കൊടിഞ്ഞിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സുപ്രഭാതം പത്രം കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. പ്രതിഷേധാര്‍ഹമായി സുപ്രഭാതം കത്തിക്കുകയാണെന്നും മുസ്ലിംലീഗ് നേതാവാണ് ഇത് ചെയ്തതെന്നും പറയുന്നത് പത്രം കത്തിച്ചതിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് അരോപിച്ച് പൊന്നാനിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസയും രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ ചിത്രം വച്ചതിനാണ് പത്രം കത്തിച്ചതെന്നും ഹംസ പറഞ്ഞിരുന്നു. എന്നാല്‍ പത്രം കത്തിച്ചയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നായിരുന്നു മുസ്ലീം ലീഗിന്റെ നിലപാട്. സുപ്രഭാതത്തിലെ ഇടത് മുന്നണി പരസ്യത്തില്‍ തെറ്റില്ലെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ പ്രതികരണം. പരസ്യം കച്ചവടത്തിന്റെ ഭാഗമാണെന്നും സി പി എമ്മുമായി കച്ചവട ബന്ധം വേണമോയെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണെന്നും അതേ പരസ്യം ചന്ദ്രികയില്‍ വരില്ലെന്നും പി എം എ സലാം ചൂണ്ടിക്കാട്ടിയിരുന്നു.

    പിന്നാലെ പത്രം തെരുവില്‍ കത്തിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പത്രം കത്തിച്ച കോമുക്കുട്ടി ഹാജിയും രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ സമസ്തക്കാര്‍ക്ക് വിഷമം ഉണ്ടായതായി മനസിലാക്കുന്നുവെന്നും താന്‍ എന്നും സമസ്തക്കാരനാണെന്നും കോമുക്കുട്ടി പറഞ്ഞിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Again in Samastha organ LDF Advt. Suprabhatham daily
    Latest News
    ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാക് സൈനിക നേതാവ്
    23/05/2025
    പോക്സോ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചില്ല, ഇരയുടെ സഹചര്യം കണക്കിലെടുക്കുന്നുവെന്ന് കോടതി
    23/05/2025
    പുതിയ മിസൈല്‍ പരീക്ഷണത്തിനായി ആന്‍ഡമാന്‍ നിക്കോബാര്‍ വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടും
    23/05/2025
    ഗാസ മനുഷ്യക്കുരുതിയുടെ കശാപ്പുശാല; ലോകനേതാക്കൾ ഉണരണമെന്ന് ബ്രിട്ടീഷ് ഡോക്ടർമാർ
    23/05/2025
    വീണ്ടും വേടൻ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വേടനെതിരെ പരാതി നൽകി പാലക്കാട് ന​ഗരസഭാ കൗൺസിലർ
    23/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.