കൊച്ചി- പി.വി അൻവറിനെതിരെ അതിരൂക്ഷ പരാമർശവുമായി ഹൈക്കോടതി. പോലീസ് ഉദ്യോഗസ്ഥരുടെ അടക്കം ഫോൺ ചോർത്താൻ ആരാണ് അൻവറിന് അധികാരം നൽകിയതെന്നും അൻവർ സമാന്തര ഭരണകൂടമാണോ എന്നും കോടതി ചോദിച്ചു.
എന്തുകൊണ്ടാണ് അൻവറിനെതിരായ കേസ് സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി ചോദിച്ചു. തെളിവ് ലഭിക്കാത്തത് കൊണ്ടാണ് കേസ് പിൻവലിച്ചത് എന്നായിരുന്നു സർക്കാരിന്റെ മറുപടി. കേസിന് ആവശ്യമായ തെളിവുകൾ നിങ്ങളല്ലേ ശേഖരിക്കേണ്ടത് എന്നായിരുന്നു ഈ ഘട്ടത്തിൽ കോടതിയുടെ മറുപടി.
ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്താൻ ആരാണ് അൻവറിന് അനുമതി നൽകിയത് എന്നും കോടതി വീണ്ടും ചോദിച്ചു. അൻവറിന് എതിരെ പരാതിക്കാർ ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. എം.എൽ.എ ആയിരിക്കെ ഇത്തരത്തിൽ പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിളിച്ചു പറയുന്നത് ശരിയല്ലെന്നും ജസ്റ്റിസ് കുഞ്ഞിക്കണ്ണൻ പറഞ്ഞു.