കണ്ണൂർ: മട്ടന്നൂരിനെയും ഇരിട്ടിയേയും ഇളക്കിമറിച്ച് ഡി കെ ശിവകുമാറിന്റെയും യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ്റെയും മാസ്സ് എൻട്രി. പതിനായിരകണക്കിന് പ്രവർത്തകരാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണമായി സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയത്.
മട്ടന്നൂർ തലശ്ശേരി റോഡിൽ കനാൽ പരിസരത്തുനിന്നാണ് റോഷ് ആരംഭിച്ചത്. പ്രവർത്തികരിൽ ആവേശം കൊള്ളിച്ചാണ് റോഡ് ഷോ കടന്നു പോയത്. വഴിനീളെ പ്രവർത്തകർ മുദ്രാവാക്യം വിളികളും ബൈക്ക് റാലികളുമായി ഒപ്പം കൂടി.
കാറാട് – നടുവനാട് – പെരിയത്തിൽ – വെളിയമ്പ്ര എന്നിവിടങ്ങളിലൂടെ പര്യടം നടത്തിയാണ് റോഡ് ഷോ ഇരിട്ടിയിൽ സമാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തൊരിടത്തും ബി.ജെ.പി തരംഗമോ മോദി തരംഗമോ നിലനിൽക്കുന്നില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. ഇന്ത്യാ സഖ്യം ദേശീയതലത്തിൽ സർക്കാർ രൂപീകരിക്കുമെന്നതിൽ സംശയം വേണ്ട. നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കൾക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തിരഞ്ഞെടുപ്പ് സമ്മാനിക്കാൻ പോകുന്നതെന്നും ഡികെ ശിവകുമാർ പറഞ്ഞു .
രാവിലെ മാടത്തിൽ ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം വള്ളിത്തോട് ,ആനപന്തി ,കോളിക്കടവ് ,കരിയാൽ.,ആറളം , അയ്യപ്പൻകാവ് കാക്കയങ്ങാട് ,മുഴക്കുന്ന് ,നെല്ലൂർ.,പാറക്കണ്ടം ,വിളക്കോട് ,ചാക്കാട് എന്നിവിടങ്ങൾ സന്ദർശിച്ച് വികാസ് നഗറിൽ സമാപിച്ചു.നേതാക്കളായ മാർട്ടിൻ ജോർജ്ജ് ,സണ്ണി ജോസഫ് , സജീവ് ജോസഫ് ,അബ്ദു റഹ്‌മാൻ കല്ലായി ,അബ്ദുൽ കരീം ചേലേരി ,ചന്ദ്രൻ തില്ലങ്കേരി ,ഇബ്രാഹീം മുണ്ടേരി ,രാജീവൻ എളയാവൂർ ,പി എ നസീർ ,ജൂബിലി ചാക്കോ ,കെ പി ഷാജി ,ലിസി ജോസഫ് ,നസീർ നെലൂർ, കെ വേലായുധൻ ,ജെയ്സൺ കാരക്കാട് , ഒമ്പാ ൻ ഹംസ ,പി കെ ജനാർദ്ദനൻ , സുരേഷ് മാവില ,കാഞ്ഞിരോളി രാഘവൻ മാസ്റ്റർ തുടങ്ങിയ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.