തിരുവനന്തപുരം– കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ എതിര്‍പ്പ് ഗവര്‍ണർ രാജേന്ദ്ര ആർലേക്കറെ മുഖ്യമന്ത്രി പിണായി വിജയൻ രേഖാമൂലം അറിയിക്കും. മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സര്‍ക്കാര്‍ പരിപാടികളില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും മറ്റ് ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കും. ഈ വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ട എന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. എന്ത് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമെന്ന വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നതിന്റെ ഭാഗമായി നിയമോപദേശം തേടുകയും റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറുകയും ചെയ്തു.
രാജ്ഭവനില്‍ വെച്ചു നടക്കുന്ന സംസ്ഥാനത്തിന്റെ പരിപാടികളില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ക്ക് പുറമെ മറ്റ് ചിഹ്നങ്ങള്‍ പാടില്ല. അത് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക കത്തില്‍ ഉന്നയിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് അറിയിക്കാനാണ് മന്ത്രിസഭാ തീരുമാനം. വരും ദിവസങ്ങളില്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.