നിലമ്പൂര്‍– നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ഒമ്പത് റൗണ്ടുകൾ കഴിയുമ്പോൾ ആര്യാടന്‍ ഷൗക്കത്ത് അയ്യായിരത്തിൽ കൂടുതൽ വോട്ടുകളുമായി മുന്‍പില്‍. യു.ഡി.എഫ് ശക്തിയ പ്രദേശങ്ങളായ വഴിക്കടവ്, മുത്തേടം പഞ്ചായത്തുകളിൽ യു.ഡി.എഫ് തരംഗം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിലും തുടക്കം മുതൽ ആര്യാടൻ മുന്നിട്ട് നിന്നു. ഉപതെരഞ്ഞെടുപ്പിൽ അൻവറിനെ ഫാക്ടറായി അംഗീകരിക്കുന്നെന്ന് യു.ഡി.എഫ് നേതാവ് സണ്ണി ജോസഫ് പ്രതികരിച്ചു. എടക്കര പഞ്ചായത്തിൽ ഇരുമുന്നണികൾക്കും സ്വാധീനമുണ്ടെങ്കിലും ലീഡ് നിലനിർത്തിയിരിക്കുകയാണ് ആര്യാടൻ. എൽ.ഡി.എഫ് ശക്തി കേന്ദ്രങ്ങൾ ബാക്കിയുണ്ടെങ്കിലും വിജയ പ്രതീക്ഷയുള്ള ലീഡ് ഷൌക്കത്ത് കരസ്ഥമാക്കി എന്ന സൂചനകളാണ് ലഭിക്കുന്നത്
ഒരു റൗണ്ടില്‍ 14 വോട്ടിങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ചുങ്കത്തറ മാര്‍ത്തോ കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 46 ബൂത്തുകളുള്ള വഴിക്കടവ് പഞ്ചായത്താണ് ആദ്യം എണ്ണുന്നത്. 43 ബൂത്തുകള്‍ ഉള്ള നിലമ്പൂര്‍ നഗരസഭയിലെ വോട്ട് എണ്ണി തീരാനും മൂന്ന് റൗണ്ട് വേണ്ടി വരും. അമരമ്പലം പഞ്ചായത്തിലെ വോട്ടുകളാണ് അവസാനം എണ്ണുക.