മെയിൻപുരി(യു.പി)- ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ബിജെപി വനിതാ പ്രസിഡന്റിന്റെ മകൻ ഉൾപ്പെട്ട 130-ലേറെ അശ്ലീല വീഡിയോ പുറത്തുവന്നു. ഭരണകക്ഷിയായ യോഗി ആദിത്യനാഥ് സർക്കാരിനെ പ്രതിരോധത്തിലാക്കിയാണ് വിവാദം പുറത്തുവന്നത്. വ്യത്യസ്തമായ പാർട്ടിയാണ് ബി.ജെ.പി എന്ന് പരിഹസിച്ച് സമാജ് വാദി പ്രസിഡന്റ് അഖിലേഷ് യാദവ് രംഗത്തെത്തി. മെയിൻപുരിയിലെ പ്രാദേശിക മഹിളാ മോർച്ചയുടെ പ്രസിഡന്റിന്റെ മകനുമായി ബന്ധപ്പെട്ട 130 അശ്ലീല വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
അതേസമയം, മഹിളാ മോർച്ച മേധാവിയും ബിജെപിയും ഈ വിവാദത്തിൽ ഇതേവരെ മൗനം വെടിഞ്ഞിട്ടില്ല. കർണാടകയിലെ പ്രജ്വല്‍ രേവണ്ണയുടെ അഴിമതിയെ പരാമർശിച്ച്, ബിജെപി നേതാവിന്റെ മകൻ “ബിജെപി നേതാക്കളുടെ കുപ്രസിദ്ധമായ കർണാടക അഴിമതിയുമായി മത്സരിക്കുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
മെയിൻപുരിയിലെ ബിജെപി നേതാക്കളുടെ വീടാണ് വിവാദങ്ങളുടെ പ്രഭവസ്ഥാനം. അതിനാൽ ബിജെപിയുടെ ഐടി സെല്ലിന് ഇക്കാര്യത്തിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താൻ പോലും കഴിയില്ല.
ഈ സാഹചര്യം തുടർന്നാൽ, ബിജെപി അംഗങ്ങളുടെ നിഴലുകളിൽ നിന്ന് പോലും സ്ത്രീകൾ അകലം പാലിക്കാൻ തുടങ്ങും, ബിജെപിയുടെ വനിതാ വിഭാഗത്തിൽ നിശബ്ദത ഉണ്ടാകും, ആത്മാഭിമാനമാണ് മറ്റെലാറ്റിനും മുകളിൽ എന്ന് കരുതുന്ന ഏതൊരു സ്ത്രീയും ബിജെപിയിൽ നിന്ന് അകന്നു നിൽക്കും, അവരുടെ കുടുംബാംഗങ്ങളും അവരെ ബിജെപി അംഗങ്ങളിൽ നിന്ന് അകറ്റി നിർത്തും. ബിജെപി സ്വയം ‘വ്യത്യസ്തമായ പാർട്ടി’ എന്ന് വിളിക്കുമ്പോൾ, അത് ഏത് കാര്യത്തിലാണ് ‘വ്യത്യസ്തമായത്’ എന്ന് ഇപ്പോൾ പൊതുജനങ്ങൾക്ക് മനസ്സിലായി. ഈ മേഖലയിൽ ബിജെപിക്ക് മത്സരമില്ല, ഈ കാര്യത്തിൽ ബിജെപിയുമായി മത്സരിക്കാൻ ആരും ആഗ്രഹിക്കില്ല. ഈ മേഖലയിലെ വൈദഗ്ധ്യത്തിനും കഴിവിനും ബിജെപിക്ക് അഭിനന്ദനങ്ങൾ. ബിജെപിയുടെ ‘നാരി-വന്ദന അഭിയാന്റെ’ യാഥാർത്ഥ്യം ലോകത്തിന് മനസിലായെന്നും അഖിലേഷ് യാദവ് പറഞ്ഞു.