മഹാരാഷ്ട്ര– അഹമ്മദാബാദ് വിമാനപകടത്തില്‍ മരണപ്പെട്ട നിരവധിയാളുകളില്‍ ഒരാളാണ് ഫ്‌ളൈറ്റ് അറ്റന്‍ഡറും ഇന്‍ഫ്‌ളുവന്‍സറുമായ റോഷ്‌നി സോങ്ഹാരെ. എല്ലാവരെയും പോലെ സ്വപ്‌നങ്ങല്‍ ബാക്കിയാക്കി യാത്ര പറയാതെ ഭൂമിലിയില്‍ നിന്ന് വിട പറഞ്ഞവള്‍. ഇന്‍സ്റ്റഗ്രാമിലെ റോഷ്‌നിയുടെ അക്കൗണ്ടില്‍ സ്‌കൈ ലവ്‌സ് ഹെര്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. അറുപതിനായിരത്തിലധികം ഫോളോവേഴ്‌സ് ഉള്ള റോഷ്‌നി കൂടുതലും പങ്ക് വെച്ചിരിക്കുന്നത് ജോലിക്കിടയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളും റീല്‍സുമാണ്.
ഏവിയേഷന്‍ മേഖലയില്‍ ജോലിചെയ്യുക എന്നതായിരുന്നു റോഷ്‌നിയുടെ സ്വപ്നം. രണ്ട് വര്‍ഷം മുമ്പാണ് മുംബൈയില്‍ നിന്ന് താനെയിലേക്ക് റോഷ്‌നിയുടെ കുടുംബം താമസം മാറിയത്. കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത എയര്‍ ഇന്ത്യയുടെ യൂണിഫോം അഭിമാനത്തോടെയാണ് അവര്‍ ധരിച്ചിരുന്നത്. അഹമ്മദാബാദിലേക്ക് ഡ്യൂട്ടിക്ക് പോവുന്നതിന്റെ ഒരു ദിവസം മുമ്പ് കുടുംബത്തിനോട് യാത്ര പറഞ്ഞ് പോയതായിരുന്നു അവള്‍. ഇങ്ങനെ അവസാനിക്കുമെന്ന് ഒിക്കലും പ്രതീക്ഷിച്ചില്ല. റോഷ്‌നിയുടെ ഫാമിലി ഡോക്ടറായ ഗിരീഷ് ഘന്‍കറെ പ്രതികരിച്ചു.
ജൂണ്‍ 12 ഉച്ചക്ക് 1.17നാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്തിന് സമീപം ജനവാസമേഖലയായ മൊഹാലി നഗറില്‍ വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ ക്രൂ അടക്കം ഉണ്ടായിരുന്ന 242 ആളുകളില്‍ 241 ആളുകളും മരണപ്പെട്ടു. ഇതിന് പുറമെ ജനവാസ മേഘലയില്‍ തകര്‍ന്ന വിമാനം ബി.ജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിൽ ഇടിച്ചിറങ്ങി വിദ്യാര്‍ഥികളടക്കം നിരവധി പേരുടെ മരണത്തിന് കാരണമായി.