Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • സൗദി-അമേരിക്കൻ പങ്കാളിത്തത്തിന്റെ കാതൽ റോബോട്ടിക്‌സും നിർമിത ബുദ്ധിയും ആകുമെന്ന് എലോൺ മസ്‌ക്
    • മുൻ പ്രതിരോധ സെക്രട്ടറി അജയ്കുമാർ യു.പി.എസ്‌.സി ചെയർമാൻ
    • സൗദിയിൽ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ പുറത്തിറക്കാൻ കരാർ
    • കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഉയർത്തിക്കെട്ടി
    • കൊടുവാളുമായി ഭർത്താവ്; താമരശ്ശേരിയിൽ വീട് വിട്ടോടിയ യുവതിയും മകളും വാഹനത്തിന് മുമ്പിൽ ചാടി ജീവനൊടുക്കാൻ ശ്രമം, രക്ഷിച്ച് നാട്ടുകാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    “ആഗോള ഭീകരതയുടെ കേന്ദ്രം”; ട്രെയിന്‍ ഹൈജാക്ക് പരാമര്‍ശത്തില്‍ പാകിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/03/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Balochisthan train hijack
    ബലൂചിസ്ഥാൻ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിനടുത്ത് വിലപിക്കുന്ന കുടുംബാംഗങ്ങൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– ബലൂചിസ്ഥാനിലെ ട്രെയിന്‍ ഹൈജാക്കിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ ആരോപണത്തെ പൂർണ്ണമായി തള്ളി ഇന്ത്യ. പതിറ്റാണ്ടുകളായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ബലൂചിസ്ഥാനില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് സൂചനയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ശക്തമായി വിമര്‍ശിച്ചു.

    മറ്റുള്ള രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം പാകിസ്ഥാന്‍ സ്വന്തം വീഴ്ചകളെ നോക്കണമെന്ന് ഇന്ത്യ വിമര്‍ശിച്ചു. ഇസ്ലാമാബാദ് ഭീകര കേന്ദ്രമാണെന്ന് മുന്‍ നിലപാട് ആവര്‍ത്തിക്കുന്നെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നു എന്നും അയല്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പാകിസ്ഥാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പ്രതികരണം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പാകിസ്ഥാന്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഞങ്ങള്‍ ശക്തമായി തള്ളിക്കളയുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിനറിയാം. സ്വന്തം പരാജയങ്ങളും ഉത്തരവാദിത്തങ്ങളും മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കുന്നതിന് പകരം പാകിസ്ഥാന്‍ സ്വന്തം ഉള്ളിലേക്ക് നോക്കണം, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

    എന്നാല്‍ ട്രെയിന്‍ ആക്രമണം വിദേശത്ത് നിന്ന് ആസൂത്രണം ചെയ്തതാണെന്നും ഇന്ത്യയെ നേരിട്ട് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് വക്താവ് ഷഫ്ഖത്ത് അലി ഖാന്‍ പറഞ്ഞു. ട്രെയിന്‍ ഉപരോധത്തിലുടനീളം ബി.എല്‍.എ വിമതര്‍ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള അവരുടെ സഹായികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

    പാകിസ്ഥാനിലെ ഏറ്റവും വലുതും ജനസാന്ദ്രത കുറഞ്ഞതുമായ പ്രവിശ്യയാണ് ബലൂചിസ്ഥാന്‍. അവിടുത്തെ സായുധവിമത ഗ്രൂപ്പുകളില്‍ ഒന്നാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എൽ.എ). 1947ൽ വിഭജന സമയത്ത് നിര്‍ബന്ധിതരായി പാകിസ്ഥാനില്‍ ലയിച്ചതുമുതല്‍ ഈ ഗ്രൂപ്പുകള്‍ സ്വാതന്ത്രത്തിനായി പോരാടുന്നുണ്ട്.

    മാര്‍ച്ച് 12ന് ക്വറ്റയില്‍ നിന്ന് പെഷവാറിലേക്കുള്ള 30 മണിക്കൂര്‍ യാത്രക്കിടയിലാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ജാഫര്‍ എകസ്പ്രസ് ഹൈജാക്ക് ചെയ്തത്. ഉപരോധം ഏകദേശം 30 മണിക്കൂര്‍ നീണ്ടുനിന്നു, 21 ബന്ദികളും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Balochistan Center of global terrorism India Pakistan Sponsored terrorism Train hijack
    Latest News
    സൗദി-അമേരിക്കൻ പങ്കാളിത്തത്തിന്റെ കാതൽ റോബോട്ടിക്‌സും നിർമിത ബുദ്ധിയും ആകുമെന്ന് എലോൺ മസ്‌ക്
    14/05/2025
    മുൻ പ്രതിരോധ സെക്രട്ടറി അജയ്കുമാർ യു.പി.എസ്‌.സി ചെയർമാൻ
    14/05/2025
    സൗദിയിൽ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ പുറത്തിറക്കാൻ കരാർ
    14/05/2025
    കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഉയർത്തിക്കെട്ടി
    14/05/2025
    കൊടുവാളുമായി ഭർത്താവ്; താമരശ്ശേരിയിൽ വീട് വിട്ടോടിയ യുവതിയും മകളും വാഹനത്തിന് മുമ്പിൽ ചാടി ജീവനൊടുക്കാൻ ശ്രമം, രക്ഷിച്ച് നാട്ടുകാർ
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.