Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    • വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    • വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    • അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    • പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഹജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/06/2025 Saudi Arabia Latest 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മിനാ – ലോക രാജ്യങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ സൗദി അറേബ്യ ഇത്തവണ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ കൂടുതലായി അവലംബിക്കുന്നു. ഹാജിമാര്‍ക്ക് ആത്മീയ യാത്രയില്‍ മികച്ച സേവനങ്ങള്‍ നല്‍കാന്‍ കൃത്രിമബുദ്ധി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന നിരവധി സംരംഭങ്ങള്‍ നടപ്പാക്കുന്നുണ്ട്. സ്മാര്‍ട്ട് വാച്ചുകള്‍, ആധുനിക സാങ്കേതികവിദ്യകളോടെ സജ്ജീകരിച്ച ക്യാമറകള്‍ ഉപയോഗിച്ച് ശരീരഭാഷ വിശകലനം ചെയ്തുകൊണ്ട് തീര്‍ഥാടക സംതൃപ്തി അളക്കല്‍ എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. അന്വേഷണങ്ങള്‍ക്ക് മറുപടികള്‍ നല്‍കാന്‍ ഇന്ററാക്ടീവ് സ്‌ക്രീനുകളും റോബോട്ടുകളും ഉപയോഗപ്പെടുത്തുന്നു.


    ഈ വര്‍ഷത്തെ ഹജ് സീസണില്‍ ഇക്‌റാം അല്‍ദൈഫ് ത്വവാഫ കമ്പനിയാണ് ആദ്യമായി സ്മാര്‍ട്ട് വാച്ച് പദ്ധതി നടപ്പാക്കിയത്. ഇലക്‌ട്രോണിക് സര്‍ക്യൂട്ടുമായി ബന്ധിപ്പിച്ച പ്രതികരണ ബട്ടണ്‍ ഈ വാച്ചില്‍ അടങ്ങിയിരിക്കുന്നു. ഇത് തീര്‍ഥാടകരെ ഏത് സ്ഥലത്തുനിന്നും സഹായം അഭ്യര്‍ഥിക്കാന്‍ പ്രാപ്തരാക്കുന്നു. ഇന്ററാക്ടീവ് സ്‌ക്രീനുകള്‍ തീര്‍ഥാടകര്‍ക്ക് അഭിപ്രായങ്ങളും പരാതികളും സമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്നു. പൊതുവായ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കുന്ന സേവനം റോബോട്ട് നല്‍കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യയോടെ സജ്ജീകരിച്ച ക്യാമറകള്‍ ഉപയോഗിച്ച് ശരീരഭാഷാ വിശകലന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വിവിധ സേവനങ്ങളില്‍ തീര്‍ഥാടകര്‍ക്കുള്ള സംതൃപ്തി അളക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    തീര്‍ഥാടകരെ സേവിക്കാന്‍ കൃത്രിമബുദ്ധി ഉപയോഗിക്കാന്‍ കമ്പനി മുന്‍ഗണന നല്‍കുന്നതായി ഇക്‌റാം അല്‍ദൈഫ് ത്വവാഫ കമ്പനി അസിസ്റ്റന്റ് സി.ഇ.ഒ ഡോ. ആദില്‍ അല്‍ജുഹനി പറഞ്ഞു. ഈ വര്‍ഷത്തെ ഹജിനിടെ ആദ്യ ഘട്ടമായി തുണീഷ്യയില്‍ നിന്നുള്ള 260 ലേറെ തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്ത സ്മാര്‍ട്ട് വാച്ച് തീര്‍ഥാടകര്‍ നില്‍ക്കുന്ന ഭൂമിശാസ്ത്രപരമായ കൃത്യമായ സ്ഥാനം മനസ്സിലക്കാന്‍ സഹായിക്കുന്നു. ഇത് തീര്‍ഥാടകരെ കാണാതാകാനുള്ള സാധ്യത കുറക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ എവിടെ നിന്നും സഹായം അഭ്യര്‍ഥിക്കാനുള്ള ദ്രുത പ്രതികരണ ബട്ടണും സ്മാര്‍ട്ട് വാച്ചിലുണ്ട്. തീര്‍ഥാടകന്റെ സുപ്രധാന ലക്ഷണങ്ങള്‍ കണ്ടെത്തുന്ന ഇലക്‌ട്രോണിക് സര്‍ക്യൂട്ടുമായി സ്മാര്‍ട്ട് വാച്ചിനെ ബന്ധിപ്പിച്ചിരിക്കുന്നു.

    ആരോഗ്യപ്രശ്‌നം ഉണ്ടാകുമ്പോള്‍ തീര്‍ഥാടകന്റെ പേരും നില്‍ക്കുന്ന കൃത്യമായ സ്ഥലവും തിരിച്ചറിയുന്ന അലേര്‍ട്ട് ഉടന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇതേതുടര്‍ന്ന് സപ്പോര്‍ട്ട് ടീമുകള്‍ ക്യാമ്പില്‍ നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തീര്‍ഥാടകരുടെ സ്ഥലത്തെത്തുകയും ക്വിക്ക് റെസ്പോണ്‍സ് ബട്ടണ്‍ വഴി അവര്‍ ആവശ്യപ്പെട്ടില്ലെങ്കിലും പരിചരണം നല്‍കുകയും ചെയ്യുന്നു. വാച്ചിലെ ആധുനിക സാങ്കേതികവിദ്യ തീര്‍ഥാടകന്റെ റൂട്ടിന്റെ തത്സമയ നിരീക്ഷണം സാധ്യമാക്കും. ജംറയിലേക്കുള്ള റൂട്ടില്‍ നിന്ന് വ്യതിചലിക്കുന്നവരെയും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെയും വേഗത്തില്‍ തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. ക്യാമ്പില്‍ നിന്ന് പുറപ്പെടുന്നതു മുതല്‍ ജംറയില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ച് തിരിച്ചെത്തുന്നതു വരെയുള്ള സമയ ദൈര്‍ഘ്യവും സ്മാര്‍ട്ട് വാച്ച് അളക്കും.


    വാച്ചിന്റെ ബാറ്ററി ലൈഫ് തുടര്‍ച്ചയായി 10 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. ബാറ്ററി ചാര്‍ജ് തീര്‍ന്നുപോകുമ്പോള്‍ വാച്ച് തീര്‍ഥാടകന്‍ അവസാനമായി നില്‍ക്കുന്ന സ്ഥാനം കാണിക്കും. കമ്പനിയുടെ ഡിസ്‌പ്ലേ സ്‌ക്രീനില്‍ രക്തസമ്മര്‍ദം, പള്‍സ്, ശരീര ഊഷ്മാവ് എന്നിവ അടക്കം ഓരോ തീര്‍ഥാടകന്റെയും സുപ്രധാന അടയാളങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കുന്ന വാച്ച് സാഹചര്യം സാധാരണമാണോ അതോ തീര്‍ഥാടകനെ പരിചരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ ഇടപെടല്‍ ആവശ്യമുണ്ടോ എന്നും വ്യക്തമാക്കുമെന്ന് ഡോ. ആദില്‍ അല്‍ജുഹനി പറഞ്ഞു.


    അതിഥികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താനും സേവനങ്ങളിലുള്ള അവരുടെ സംതൃപ്തി വിലയിരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ശരീരഭാഷാ വിശകലനത്തിലൂടെ തീര്‍ഥാടക സംതൃപ്തി അളക്കുന്ന സംരംഭം നടപ്പാക്കുന്നതെന്ന് രിഹ്‌ലാത്ത് വമനാഫിഅ് ത്വവാഫ കമ്പനി ഡിജിറ്റല്‍ പരിവര്‍ത്തന വകുപ്പ് ഡയറക്ടര്‍ ബറാ ഖശീഫാത്തി പറഞ്ഞു. കൃത്രിമബുദ്ധി സജ്ജീകരിച്ച ക്യാമറകള്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇടനാഴികളില്‍ നിന്ന് മാലിന്യം വേഗത്തില്‍ നീക്കം ചെയ്യാനും അവ അടിഞ്ഞുകൂടുന്നത് തടയാനും മാലിന്യത്തിന്റെ സാന്നിധ്യത്തെ കുറിച്ച് ക്യാമ്പ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് പ്രത്യേക സിഗ്നലുകള്‍ അയച്ചുകൊണ്ട് ക്യാമ്പുകളുടെ ശുചിത്വവും പദ്ധതി നിരീക്ഷിക്കുന്നു. ക്യാമ്പ് ഗേറ്റുകളില്‍ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ ഗാര്‍ഡുകളെയും പദ്ധതി നിരീക്ഷിക്കുന്നു.


    നിരവധി ക്യാമ്പുകളില്‍ ഏര്‍പ്പെടുത്തിരിക്കുന്ന റോബോട്ട് അതിഥി സേവന ഏജന്റായി പ്രവര്‍ത്തിക്കുന്നു. മിനായിലെ താമസസ്ഥലങ്ങളില്‍ നിന്ന് അന്വേഷണങ്ങള്‍ നടത്താനും പരാതികള്‍ സമര്‍പ്പിക്കാനും ഹാജിമാരെ പ്രാപ്തമാക്കുകയാണ് ഇന്ററാക്ടീവ് സ്‌ക്രീനുകള്‍ ചെയ്യുന്നത്. ഇന്ററാക്ടീവ് സ്‌ക്രീനുകള്‍ വഴി തീര്‍ഥാടകര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും നല്‍കുന്ന പരാതികളും പ്രത്യേകം പരിഗണിക്കപ്പെടുന്നതായും ബറാ ഖശീഫാത്തി പറഞ്ഞു.
    ഹജില്‍ കൃത്രിമബുദ്ധിയുടെ ഉപയോഗം ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഉയര്‍ന്നുവരുന്ന ഏതൊരു വെല്ലുവിളികളോടും ദ്രുത പ്രതികരണത്തിനായി തത്സമയ ഡാറ്റ വിശകലനം പ്രാപ്തമാക്കാനും സഹായിക്കുന്നതായി രിഹ്‌ലാത്ത് വമനാഫിഅ് ത്വവാഫ കമ്പനി സി.ഇ.ഒ മുഹമ്മദ് അല്‍ഖുസാമി പറഞ്ഞു. ഇത് എല്ലാവര്‍ക്കും സുഗമവും സുരക്ഷിതവുമായ ഹജ് അനുഭവം ഉറപ്പാക്കുന്നു. മൂന്ന് ഭൂഖണ്ഡങ്ങളിലെ 10 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷം ഹാജിമാര്‍ക്ക് രിഹ്‌ലാത്ത് വമനാഫിഅ് ത്വവാഫ കമ്പനി ഇത്തവണ സേവനം നല്‍കുന്നുണ്ടെന്നും മുഹമ്മദ് അല്‍ഖുസാമി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025
    Latest News
    ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    07/06/2025
    വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    07/06/2025
    വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    07/06/2025
    അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    07/06/2025
    പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.