ജിദ്ദ – ഒമാനില്‍ കനത്ത മഴയിലും പ്രളയത്തിലും ഏതാനും പേര് മരണപ്പെടുകയും ഏതാനും പേരെ കാണാതാവുകയും ചെയ്തതില്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് അനുശോചനം അറിയിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖിന് സല്മാന് രാജാവ് അനുശോചന സന്ദേശമയച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഒമാന്‍ സുല്‍ത്താന്‍ അനുശോചന സന്ദേശമയച്ചു.
കനത്ത മഴയിലും പ്രളയത്തിലും വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ടും മറ്റും ഒമാനില്‍ 19 പേര് മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ടവരില്‍ 12 പേര് കുട്ടികളാണ്. കാണാതായവര്‍ക്കു വേണ്ടി അധികൃതര്‍ തിരച്ചിലുകള്‍ തുടരുകയാണ്. ഭവനരഹിതരായ നിരവധി കുടുംബങ്ങളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ശക്തമായ പ്രളയത്തില്‍ നിരവധി റോഡുകളും വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകര്‍ന്നിട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതലാണ് ഒമാനില്‍ ശക്തമായ മഴ ആരംഭിച്ചത്.
Tuesday, April 30
Breaking:
- സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റും
- സുപ്രഭാതം പത്രത്തിനെതിരെ ചന്ദ്രികയിൽ രൂക്ഷവിമർശനവുമായി ലേഖനം, മുസ്ലിം സംഘശക്തിയെ തകർക്കാൻ നീക്കമെന്ന് ആരോപണം
- പക്ഷിപ്പനി: മുട്ട, ഇറച്ചി വിൽപ്പന നിരോധിച്ചു
- വിഷൻ 2030 ഒരു ലക്ഷ്യമല്ല, യാത്രയാണെന്ന് സൗദി കിരീടാവകാശി
- കണ്ണൂരിൽ ഗ്യാസ് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു