Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 10
    Breaking:
    • ഒമാനിൽ ബസ് യാത്ര ഇനി കൂടുതൽ സുഗമം; മുവാസലാത്തിന്റെ റിയൽ-ടൈം പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം
    • നേപ്പാളിലെ ജെൻ സി പ്രക്ഷോഭം: സഹായം അഭ്യര്‍ഥിച്ച് ഇന്ത്യൻ യുവതി
    • ഖത്തറിലെ ഇസ്രായിൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
    • ബലാത്സംഗക്കേസ്: റാപ്പർ വേടനെ അറസ്റ്റ് ചെയ്തു, വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും
    • നേപ്പാളിലെ ജെൻസി പ്രക്ഷോഭത്തിൽ കുടുങ്ങി 40 മലയാളി ടൂറിസ്റ്റുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പ്രിയപ്പെട്ടവരുടെ സ്‌നേഹവലയത്തിലേക്ക് വിമാനമിറങ്ങി ഹുമൈദാന്‍ അല്‍തുര്‍ക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/08/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – അമേരിക്കയില്‍ 19 വര്‍ഷത്തിലേറെ നീണ്ട ജയില്‍വാസത്തിനൊടുവില്‍ സൗദി പൗരന്‍ ഹുമൈദാന്‍ അല്‍തുര്‍ക്കി കുടുംബാംഗങ്ങളുടെയും മാതൃരാജ്യത്തിന്റെയും സ്‌നേഹവലയത്തിലേക്ക് വിമാനമിറങ്ങി. മക്കളും പേരമക്കളും കുടുംബാംഗങ്ങളും ബന്ധുക്കളും അടക്കമുള്ളവര്‍ ചേര്‍ന്ന് ഹുമൈദാന്‍ അല്‍തുര്‍ക്കിയെ സ്‌നേഹനിര്‍ഭരമായി സ്വീകരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുവന്ന അദ്ദേഹത്തെ ബന്ധുക്കള്‍ പൂമാല അണിയിക്കുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. പ്രത്യേകം അണിഞ്ഞൊരുങ്ങി ഏറെ ആഹ്ലാദത്തോടെയാണ് മക്കളും പേരമക്കളും അടക്കമുള്ളവര്‍ എയര്‍പോര്‍ട്ടിലെത്തിയത്.

    View this post on Instagram

    A post shared by The Malayalam News (@themalnews)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    സന്തോഷം കൊണ്ട് കരച്ചിലടക്കാന്‍ പാടുപെട്ട ഹുമൈദാന്‍ അല്‍തുര്‍ക്കി ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പേരമക്കള്‍ അടക്കമുള്ളവരെ വാരിപ്പുണര്‍ന്നും ആശ്ലേഷിച്ചും ഇത്രയും കാലം അടക്കിവെച്ച സ്‌നേഹവും വാത്സല്യവും അണപൊട്ടിയൊഴുക്കി. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ മാതൃരാജ്യത്ത് തിരിച്ചെത്താനായതില്‍ ദൈവത്തിന് നന്ദി പ്രകടിപ്പിച്ച് ഹുമൈദാന്‍ അല്‍തുര്‍ക്കി എയര്‍പോര്‍ട്ടില്‍ സാഷ്ടാംഗ പ്രണാമം (സുജൂദ്) നടത്തി.


    മൂന്ന് മാസം മുമ്പ് ജയില്‍ മോചിതനായ ഹുമൈദാന്‍ അല്‍തുര്‍ക്കി നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി അമേരിക്കയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങിയത്. തന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയെ ആക്രമിച്ച കേസിലാണ് ഹുമൈദാന്‍ അല്‍തുര്‍ക്കിക്ക് 19 വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നത്. മെയ് 9 ന് കൊളറാഡോ കോടതി ഹുമൈദാന്‍ അല്‍തുര്‍ക്കിയുടെ കേസ് അവസാനിപ്പിക്കാനും മുന്‍ ശിക്ഷയില്‍ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കാനും തീരുമാനിക്കുകയായിരുന്നു. അമേരിക്കയിലെ സൗദി എംബസിയിലെ അഭിഭാഷകന്റെയും ഹുമൈദാന്‍ അല്‍തുര്‍ക്കിയുടെ പെണ്‍മക്കളുടെയും സാന്നിധ്യത്തിലാണ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. ജയില്‍ മോചിതനായ ഹുമൈദാന്‍ അല്‍തുര്‍ക്കിയെ, സൗദി അറേബ്യയിലേക്ക് മടങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ജയിലിലേക്ക് മാറ്റുകയായിരുന്നു.


    ഉപരിപഠനത്തിന് ഭാര്യക്കും മക്കള്‍ക്കുമൊപ്പം അമേരിക്കയിലെത്തിയ ഹുമൈദാന്‍ അല്‍തുര്‍ക്കി ഇന്തോനേഷ്യന്‍ വീട്ടുജോലിക്കാരിയെ ആക്രമിച്ചതിനും നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചതിനും 2006 ല്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. 2001 സെപ്റ്റംബര്‍ 11 ന് അല്‍ഖാഇദ അമേരിക്കയില്‍ നടത്തിയ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തിയ പശ്ചാത്തലത്തില്‍ ഹുമൈദാന്‍ അല്‍തുര്‍ക്കിയുടെ കേസും ഏറെ വിവാദമായി. തനിക്കെതിരായ ആരോപണങ്ങളില്‍ താന്‍ നിരപരാധിയാണെന്ന് ഹുമൈദാന്‍ അല്‍തുര്‍ക്കി വാദിച്ചു. അല്‍ഖാഇദ ഭീകരാക്രമണങ്ങള്‍ കാരണം താന്‍ ലക്ഷ്യം വെക്കപ്പെടുകയായിരുന്നെന്നും അമേരിക്കക്കാര്‍ക്കിടയില്‍ ശക്തമായ മുസ്‌ലിം വിരുദ്ധ വികാരത്തിന്റെ ഇരയാണെന്നും ഹുമൈദാന്‍ പറഞ്ഞു.


    സൗദി ഭാഷാ പണ്ഡിതനായ ഹുമൈദാന്‍ അല്‍തുര്‍ക്കിയെ 2006 ഓഗസ്റ്റില്‍ കൊളറാഡോ കോടതി 28 വര്‍ഷം തടവിന് ശിക്ഷിച്ചു. 37-ാം വയസില്‍ കൊളറാഡോ സ്റ്റേറ്റ് ജയിലില്‍ പ്രവേശിച്ച അദ്ദേഹം 19 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ കോടതി കേസ് അവസാനിപ്പിച്ചതിനെ തുടര്‍ന്ന് മോചിതനായ ഹുമൈദാന്‍ അല്‍തുര്‍ക്കി 56-ാം വയസിലാണ് സൗദി അറേബ്യയിലേക്ക് മടങ്ങിയത്. ഹുമൈദാന്‍ അല്‍തുര്‍ക്കിയുടെ കേസ് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കേസ് പുനഃപരിശോധിക്കാനും നിരുപാധികമായ മോചനം അംഗീകരിക്കാനും അപേക്ഷിച്ച് രണ്ടു ദശകത്തിനിടെ അദ്ദേഹവും കുടുംബവും പലതവണ ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നെങ്കിലും അവയെല്ലാം തള്ളുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Humaidan Al-Turki Saudi Prisoner Release US-Saudi Relations
    Latest News
    ഒമാനിൽ ബസ് യാത്ര ഇനി കൂടുതൽ സുഗമം; മുവാസലാത്തിന്റെ റിയൽ-ടൈം പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം
    10/09/2025
    നേപ്പാളിലെ ജെൻ സി പ്രക്ഷോഭം: സഹായം അഭ്യര്‍ഥിച്ച് ഇന്ത്യൻ യുവതി
    10/09/2025
    ഖത്തറിലെ ഇസ്രായിൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
    10/09/2025
    ബലാത്സംഗക്കേസ്: റാപ്പർ വേടനെ അറസ്റ്റ് ചെയ്തു, വൈദ്യപരിശോധനക്ക് ശേഷം വിട്ടയക്കും
    10/09/2025
    നേപ്പാളിലെ ജെൻസി പ്രക്ഷോഭത്തിൽ കുടുങ്ങി 40 മലയാളി ടൂറിസ്റ്റുകൾ
    10/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.