Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • പാർലെ-ജി ബിസ്ക്കറ്റിന് വില 2,350 രൂപ!; ഭക്ഷ്യ ​ക്ഷാമം രൂക്ഷമാകുന്നതിനിടെ ​ഗസ്സയിലെ കരിഞ്ചന്തയിൽ കൊള്ള
    • ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
    • സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കിയ തെന്നല, വിടവാങ്ങുന്നത് മോഹമുക്തനായ കോൺഗ്രസുകാരൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    അറഫ സംഗമ പുണ്യത്തിന്റെ നിര്‍വൃതിയില്‍ തീര്‍ഥാടക ലക്ഷങ്ങള്‍

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്05/06/2025 Saudi Arabia Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക- മാനവ സാഹോദര്യത്തിന്റെ വിളംബരവുമായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാട ലക്ഷങ്ങള്‍ പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സുമായി അറഫ മൈതാനിയില്‍ സംഗമിച്ച് ഹജിന്റെ പുണ്യം നുകര്‍ന്നു. ഹറം ഖത്തീബും ഇമാമുമായ ശൈഖ് ഡോ. സ്വാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദ് ആണ് പരിശുദ്ധ ഹജ് കര്‍മത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫ സംഗമത്തില്‍ ലോക മുസ്‌ലിംകളുടെ പരിച്ഛേദമായി പങ്കെടുക്കുന്ന ഇരുപതു ലക്ഷത്തിലേറെ വരുന്ന തീര്‍ഥാടകരെയും ലോകത്തെ 150 കോടിയിലേറെ വരുന്ന മുസ്‌ലിംകളെയും അഭിസംബോധന ചെയ്ത്, പ്രവാചകമാതൃക പിന്തുടര്‍ന്ന് നമിറ മസ്ജിദില്‍ അറഫ ഖുതുബ നിര്‍വഹിക്കുകയും നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തത്. അറഫ സംഗമത്തിന്റെ സന്ദേശം ഹജ് തീര്‍ഥാടകരിലും ലോക മുസ്‌ലിംകളിലും എത്തിക്കാന്‍ അറഫ ഖുതുബ 34 ഭാഷകളില്‍ തത്സമയം മൊഴിമാറ്റം ചെയ്തു.

    ഹജിന്റെ ഏറ്റവും പ്രധാന കര്‍മമാണ് അറഫ സംഗമം. ഇതില്‍ പങ്കെടുക്കാതെ ഹജ് കര്‍മം പൂര്‍ത്തിയാകില്ല. തര്‍വിയ ദിനമായ ഇന്നലെ മിനായില്‍ രാപാര്‍ത്ത തീര്‍ഥാടക ലക്ഷങ്ങള്‍ ഇന്നു പുലര്‍ച്ചെയോടെ അറഫ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. അറഫ സംഗമത്തില്‍ പങ്കെടുക്കുന്ന തീര്‍ഥാടകര്‍ ഇന്ന് സൂര്യാസ്തമനത്തിനു ശേഷം മുസ്ദലഫയിലെത്തി രാപാര്‍ക്കും. നാളെ മിനായില്‍ തിരിച്ചെത്തി കല്ലേറ് കര്‍മം നിര്‍വഹിക്കുകയും മുടിമുറിക്കുകയും ബലികര്‍മം നിര്‍വഹിക്കുകയും വിശുദ്ധ ഹറമിലെത്തി ത്വവാഫും സഅ്‌യും നിര്‍വഹിക്കുകയും ചെയ്യും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹജ് കര്‍മവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് അറഫ. ഹജ് അറഫയാണെന്ന പ്രവാചക വചനം ഹജില്‍ അറഫക്കുള്ള പ്രാധാന്യത്തിന് അടിവരയിടുന്നു. അല്ലാഹുവിന്റെ അതിഥികള്‍ അവരുടെ വികാരങ്ങളെയും ഹൃദയങ്ങളെയും സര്‍വ്വശക്തനായ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് അറഫയില്‍ സംഗമിക്കുന്നു. വിശുദ്ധ ഹറമില്‍ നിന്ന് ഏകദേശം 18 കിലോമീറ്ററും മിനായില്‍ നിന്ന് 10 കിലോമീറ്ററും മുസ്ദലിഫയില്‍ നിന്ന് ആറു കിലോമീറ്ററും അകലെയാണ് അറഫ സ്ഥിതി ചെയ്യുന്നത്. അറഫയുടെ നീളവും വീതിയും ഏകദേശം രണ്ടു മൈല്‍ ആണ്. കമാന രൂപത്തിലുള്ള പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പരന്ന സമതലമാണ് അറഫ. ശാന്തതയും ആത്മീയതയും ഇതിന്റെ സവിശേഷതയാണ്. ഇത് മറ്റ് പുണ്യസ്ഥലങ്ങളില്‍ നിന്ന് ഇതിനെ വേര്‍തിരിക്കുന്നു. അവിടെ സ്ഥിരമായ താമസമോ രാത്രി താമസമോ ഇല്ല. ദുല്‍ഹജ് ഒമ്പതിന് സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് നീങ്ങിയ ശേഷം പത്താം ദിവസം പുലര്‍ച്ചെ വരെയാണ് അവിടെ നില്‍ക്കാനുള്ള സമയം.

    അറഫ സമതലത്തിന് മതപരമായ വലിയ പ്രതീകാത്മകതയുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബി (സ) തന്റെ വിടവാങ്ങല്‍ ഹജ് വേളയില്‍ അറഫയില്‍ നില്‍ക്കുകയും തന്റെ പ്രസിദ്ധമായ പ്രസംഗം നടത്തുകയും ചെയ്തു. ഈ പ്രസംഗത്തില്‍ മനുഷ്യാവകാശങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ പ്രവാചകന്‍ സ്ഥാപിക്കുകയും, ഇന്ന് ഞാന്‍ നിങ്ങളുടെ മതം നിങ്ങള്‍ക്കായി പൂര്‍ത്തീകരിച്ചിരിക്കുന്നു, നിങ്ങളുടെ മേല്‍ എന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചിരിക്കുന്നു, ഇസ്‌ലാമിനെ നിങ്ങളുടെ മതമായി അംഗീകരിച്ചിരിക്കുന്നു -എന്ന ഖുര്‍ആനിക സൂക്തത്തിലൂടെ മതത്തിന്റെ പൂര്‍ത്തീകരണം പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ഈ സമതലത്തെ ഇസ്‌ലാമിക മനസ്സാക്ഷിയില്‍ വിശ്വാസത്തിന്റെയും നിയമനിര്‍മാണത്തിന്റെയും ഒരു സ്ഥലമാക്കി മാറ്റി.

    മനുഷ്യര്‍ക്കിടയിലെ സമത്വത്തിന്റെയും വിവേചനത്തില്‍ നിന്നുള്ള മോചനത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട പ്രകടനമാണ് അറഫ സംഗമം. ഇവിടെ വസ്ത്രധാരണത്തിലും പ്രാര്‍ഥനയിലും എല്ലാവരും തുല്യരാണ്. ക്ഷമ, കരുണ, മാപ്പ് എന്നിവ പ്രതീക്ഷിച്ച് കൈകള്‍ ഉയര്‍ത്തി കണ്ണുനീര്‍ പൊഴിച്ച് എല്ലാവരും സര്‍വ്വശക്തനായ ദൈവത്തിലേക്ക് തിരിയുന്നു. നൂറ്റാണ്ടുകളായി അറഫ സമതലം വ്യത്യസ്ത സാഹചര്യങ്ങളില്‍ തീര്‍ഥാടകരുടെ ഒത്തുചേരലിന് സാക്ഷ്യം വഹിച്ചു. താല്‍ക്കാലിക കൂടാരങ്ങള്‍ സ്ഥാപിച്ചു. തീര്‍ഥാടകര്‍ അറഫയിലെത്താന്‍ പരമ്പരാഗത ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ചു. ഇത് ബുദ്ധിമുട്ടുകളെ ആത്മീയ യാത്രയുടെ ഭാഗമാക്കി മാറ്റി. സമീപ ദശകങ്ങളില്‍ അറഫ അഭൂതപൂര്‍വമായ വികസനത്തിന് സാക്ഷ്യം വഹിച്ചു.

    തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ ശ്രമിച്ച് ഇത്തവണത്തെ ഹജിനു മുന്നോടിയായി അറഫയില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. മക്ക റോയല്‍ കമ്മീഷനു കീഴിലെ കിദാന ഡെവലപ്‌മെന്റ് കമ്പനി നമിറ പള്ളി മുറ്റത്ത് 320 കൂറ്റന്‍ തണല്‍കുടകളും 350 വാട്ടര്‍ സ്‌പ്രേ തൂണുകളും സ്ഥാപിച്ചും 85,000 ചതുരശ്ര മീറ്റര്‍ പ്രദേശത്ത് തണല്‍ വിരിക്കുകയും വികസിപ്പിക്കുകയും ചെയ്തു. അറഫയില്‍ ആയിരക്കണക്കിന് മരങ്ങള്‍ നട്ടുവളര്‍ത്തി. നേരിട്ടുള്ള സൂര്യപ്രകാശത്തിന്റെ ആഘാതം കുറക്കുന്നതിന് മിസ്റ്റിംഗ് ഫാനുകള്‍ സ്ഥാപിച്ച് അറഫയിലെ പാതകളില്‍ 60,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ തണലും തണുപ്പും നല്‍കിയിട്ടുണ്ട്.

    പ്രത്യേക പ്രതീകാത്മകതയുള്ള പ്രധാന അടയാളമായ ജബലുറഹ്മ അറഫയുടെ മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി (സ) നിന്ന സ്ഥലമായി ഹദീസുകള്‍ ഇതിനെ പരാമര്‍ശിക്കുന്നു. മഹത്തായ സുദിനത്തില്‍ നിരവധി മുസ്‌ലിം തീര്‍ഥാടകര്‍ ഒത്തുകൂടി പ്രാര്‍ഥനകള്‍ നടത്തുന്നത് കാരണം ജബല്‍ അല്‍ദുആ, വിടവാങ്ങല്‍ തീര്‍ഥാടന വേളയില്‍ പ്രവാചകന്‍ (സ) ഈ സ്ഥലത്ത് നിന്നതിനാല്‍ ജബല്‍ അല്‍മൗഖിഫ് എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ ജബലുറഹ്മ അറിയപ്പെടുന്നു.

    അറഫയിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്‌ലാമിക അടയാളങ്ങളില്‍ ഒന്നാണ് നമിറ മസ്ജിദ്. അറഫ ദിനത്തില്‍ സംയോജിതവും ചുരുക്കിയതുമായ ദുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ക്കായി മൂന്നര ലക്ഷത്തിലേറെ വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ മസ്ജിദിന് ശേഷിയുണ്ട്. 1,10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ പള്ളിയില്‍ 60 മീറ്റര്‍ ഉയരമുള്ള ആറു മിനാരങ്ങള്‍, മൂന്നു താഴികക്കുടങ്ങള്‍, 64 വാതിലുകള്‍ അടങ്ങിയ 10 പ്രധാന പ്രവേശന കവാടങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു. പള്ളിയില്‍ 610 എയര്‍ കണ്ടീഷണറുകള്‍, 59 ഫ്രഷ് എയര്‍ യൂനിറ്റുകള്‍, മുറ്റങ്ങളില്‍ 185 മിസ്റ്റിംഗ് ഫാനുകള്‍ എന്നിവയുണ്ട്. 37 ഇന്‍ഡോര്‍ ക്യാമറകള്‍, 35 ഔട്ട്‌ഡോര്‍ നിരീക്ഷണ ക്യാമറകള്‍, പുരുഷന്മാര്‍ക്ക് 700 ടോയ്‌ലെറ്റുകള്‍, സ്ത്രീകള്‍ക്ക് 300 ടോയ്‌ലെറ്റുകള്‍ എന്നിവയും മസ്ജിദിലുണ്ട്. ഹജ് സീസണില്‍ 176 ലേറെ സാങ്കേതിക വിദഗ്ധരും തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നു. സമീപ വര്‍ഷങ്ങളില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് നമിറ മസ്ജിദ് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
    ഹജിന്റെ മഹത്തായ ലക്ഷ്യങ്ങളെ അന്വര്‍ഥമാക്കി ഓരോ വര്‍ഷവും അറഫ ഇസ്‌ലാമിക സമുദായത്തിന്റെ ഐക്യത്തിന്റെ സവിശേഷ ദര്‍ശനം ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു.

    കടുത്ത ചൂട് കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ വലിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ശക്തമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ പത്തു മുതല്‍ വൈകീട്ട് നാലു വരെയുള്ള സമയത്ത് തീര്‍ഥാടകര്‍ തമ്പുകളില്‍ തന്നെ കഴിയണമെന്നും പുറത്തിറങ്ങുന്നവര്‍ കുടകള്‍ ഉപയോഗിക്കണമെന്നും നഗ്നപാദരായി നടക്കരുതെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

    അറഫാ ഖുതുബ 35 ലോകഭാഷകളിലേക്ക് മൊഴിമാറ്റാന്‍ നേതൃത്വം നല്‍കുന്നവരില്‍ ഏക മലയാളി; മലപ്പുറം സ്വദേശി സജീല്‍

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ARAFA Hajj
    Latest News
    ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    06/06/2025
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025
    പാർലെ-ജി ബിസ്ക്കറ്റിന് വില 2,350 രൂപ!; ഭക്ഷ്യ ​ക്ഷാമം രൂക്ഷമാകുന്നതിനിടെ ​ഗസ്സയിലെ കരിഞ്ചന്തയിൽ കൊള്ള
    06/06/2025
    ത്യാഗസ്മരണകളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍
    06/06/2025
    സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കിയ തെന്നല, വിടവാങ്ങുന്നത് മോഹമുക്തനായ കോൺഗ്രസുകാരൻ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version