Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Thursday, June 26
    Breaking:
    • സൗദിയ എയർലൈൻസ് ക്യാബിൻ മാനേജർ വിമാനയാത്രക്കിടെ മരണപ്പെട്ടു
    • ഗസൽ ഗായിക ഇംതിയാസ് ബീഗത്തിന്റെ പിതാവ് മക്കയിൽ നിര്യാതനായി
    • ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ നിര്യാതരായി
    • പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    • അന്താരാഷ്ട്ര ബഹിഷ്‌കരണത്തിൽ വലഞ്ഞ് ഇസ്രായിൽ കർഷകർ; കൈവിട്ട് യൂറോപ്പും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Qatar

    ഹമദ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ ഇരുപത്തിരണ്ടായിരത്തിലധികം, വഴിതിരിച്ചു വിട്ടത് 90 വിമാനങ്ങള്‍; ഇറാന്‍ മിസൈല്‍ ആക്രമണ സന്ദര്‍ഭം വിവരിച്ച് ഖത്തര്‍ എയര്‍വെയിസ് ഗ്രൂപ്പ് സിഇഒ അല്‍മീര്‍

    ഏകദേശം 3,200 മുറികളിലായി 4,600-ലധികം യാത്രക്കാര്‍ക്ക് ഹോലുകളില്‍ താമസ സൗകര്യം ഒരുക്കി. യാത്രക്കാരില്‍ പലര്‍ക്കും വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പുതന്നെ അവരുടെ പുനഃക്രമീകരിച്ച ബോര്‍ഡിംഗ് പാസ് ലഭിച്ചു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2025 Qatar Gulf Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ ബദര്‍ മുഹമ്മദ് അല്‍മീര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ- ഖത്തര്‍ അല്‍ഉദൈദ് വ്യോമതാവളത്തിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ സന്ദര്‍ഭങ്ങള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരെ ബാധിച്ചതായി ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സിഇഒ ബദര്‍ മുഹമ്മദ് അല്‍മീര്‍. 90 വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. എല്ലാ യാത്രക്കാരെയും 24 മണിക്കൂറിനുള്ളില്‍ തന്നെ തിരിച്ചയച്ചുവെന്നും എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് അയച്ച കത്തില്‍ അല്‍മീര്‍ വ്യക്തമാക്കി. ജൂണ്‍ 23 ന് ദോഹ വൈകീട്ട് അല്‍ ഉദൈദ് സൈനിക താവളത്തില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഘട്ടം മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്തതില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച ഖത്തര്‍ എയര്‍വെയ്‌സിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരേയും സഹകരിച്ച യാത്രക്കാരേയും ഗ്രൂപ്പ് സിഇഒ അഭിനന്ദിച്ചു. ”നിര്‍ണായക ഘട്ടത്തില്‍ യാത്രക്കാര്‍ കാണിച്ച അത്യപൂര്‍വമായ ക്ഷമയ്ക്കും വിശ്വാസത്തിനും നന്ദി. ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍” അദ്ദേഹം വ്യക്തമാക്കി.


    അന്നത്തെ പ്രതിസന്ധി ഞങ്ങളുടെ ഗ്ലോബല്‍ ഓപ്പറേഷന്‍ കുറച്ചു നേരത്തേക്കെങ്കിലും നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും പക്ഷേ ഞങ്ങളുടെ ശ്രദ്ധ മുഴുവന്‍ സാഹചര്യവുമായി പൊരുത്തപ്പെട്ട് അതിവേഗം ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലും യാത്രക്കാര്‍ക്കാവശ്യമായ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിലുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
    ”ജൂണ്‍ 23 തിങ്കളാഴ്ച പ്രാദേശിക സമയം ഏകദേശം 18:00 നാണ്, ഖത്തര്‍ വ്യോമാതിര്‍ത്തി അപ്രതീക്ഷിതമായി അടച്ചതിനാല്‍ ഖത്തര്‍ എയര്‍വേയ്സ് ആഗോള പ്രവര്‍ത്തനങ്ങള്‍ ഉടനടി നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായത്. താമസിയാതെ, ബഹ്റൈന്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലെ വ്യോമാതിര്‍ത്തിയും അടച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയതും ഏറ്റവും കണക്റ്റിവിറ്റിയുള്ളതുമായ ആഗോള കേന്ദ്രങ്ങളിലൊന്നായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം സ്തംഭിച്ചു. ആ സമയത്ത് ഏകദേശം 100 വിമാനങ്ങള്‍ ദോഹയിലേക്ക് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. അവയില്‍ പലതും ഇതിനകം തന്നെ നമ്മുടെ റണ്‍വേകളിലേക്ക് അടുക്കുകയാണ്. മറ്റുള്ളവയാകട്ടെ പുറപ്പെടലിനായി നിരന്നു നില്‍ക്കുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ആ സന്ദര്‍ഭത്തില്‍ മാത്രം 10,000-ത്തിലധികം യാത്രക്കാരുണ്ടായിരുന്നു.എല്ലാവരും യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ നിമിഷങ്ങളിലാണ് ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാനില്‍ നിന്ന് മിസൈല്‍ ആക്രമണമുണ്ടായത്. ഖത്തറിന് മുകളിലുള്ള ആകാശത്തേക്ക് മിസൈലുകള്‍ പ്രവേശിച്ചതോടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി. ഖത്തര്‍ സായുധ സേന രാജ്യത്തെ ജനങ്ങളുടെയും രാജ്യത്തെയും സംരക്ഷിക്കാന്‍ ലക്ഷ്യമാക്കി വേഗത്തിലുള്ളതും നിര്‍ണായകവുമായ നടപടികള്‍ സ്വീകരിച്ചു. 20,000 ത്തിലധികം യാത്രക്കാരുമായി ദോഹയിലേക്ക് വരികയായിരുന്ന 90 ലധികം ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ ഉടനടി വഴിതിരിച്ചുവിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലേക്ക് 25 വിമാനങ്ങളും, തുര്‍ക്കിയിലേക്ക് 18 ഉം, ഇന്ത്യയിലേക്ക് 15 ഉം, ഒമാനിലേക്ക് 13 ഉം, യു.എ.ഇയിലേക്ക് 5 ഉം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ബാക്കിയുള്ള വിമാനങ്ങള്‍ ലണ്ടന്‍, ബാഴ്സലോണ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കും യൂറോപ്പ്, ഏഷ്യ, മധ്യപൂര്‍വ്വേഷ്യ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളുടേയും പുറപ്പെടലുകള്‍ ജൂണ്‍ 24 ന് പുലര്‍ച്ചെ 1 മണി വരെ നിര്‍ത്തിവച്ചു. തടസ്സമില്ലാതെ നടന്നിരുന്ന ഞങ്ങളുടെ ആഗോള സര്‍വീസുകളാണ് ഒരു നിമിഷം കൊണ്ട് താറുമാറായത്. കൂടാതെ വിവിധ ഭൂഖണ്ഡങ്ങളിലുള്ള ഡസന്‍ കണക്കിന് സര്‍വീസുകളും തടസ്സപ്പെട്ടു. ജൂണ്‍ 24 ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം വ്യോമാതിര്‍ത്തി വീണ്ടും തുറന്നത്. ഈ അത്യപൂര്‍വ ഘട്ടത്തില്‍ ദുരിതമനുഭവിക്കേണ്ടി വന്ന യാത്രക്കാരെ പരിപാലിക്കുന്നതിനും ആഗോള സര്‍വീസുകള്‍ കഴിയുന്നത്ര സുരക്ഷിതമായും വേഗത്തിലും പുനഃസ്ഥാപിക്കുന്നതിനുമായിരുന്നു വ്യോമ പാത തുറന്ന ശേഷമുള്ള പ്രഥമ പരിഗണന. വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ദോഹയില്‍ തിരിച്ചെത്തി. ഓരോ വിമാനങ്ങള്‍ തിരിച്ചെത്തുമ്പോഴും അധിക സേവനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നു. വഴിതിരിച്ചുവിട്ട വിമാനങ്ങളും അതിലെ യാത്രക്കാരുംകൂടി ഇറങ്ങിയതോടെ, പ്രാദേശിക സമയം പുലര്‍ച്ചെ 05:00 ഓടെ ഹമദ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 22,000-ത്തിലധികമായി ഉയര്‍ന്നു.ഈ ഘട്ടത്തില്‍ ഹാര്‍ഡ് റിസോഴ്സ് പ്ലാനിംഗ്, കാറ്ററിംഗ്, ഗ്രൗണ്ട് ട്രാന്‍സ്പോര്‍ട്ട്, ഹോട്ടല്‍ താമസം, യാത്രക്കാരുടെ നീക്കങ്ങള്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് തുടങ്ങി വിമാനത്താവളത്തിലെ എല്ലാവിഭാഗങ്ങളുമായി ചേര്‍ന്ന് വളരെ വേഗം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഖത്തര്‍ എയര്‍വെയിസ് ടീമിന് കഴിഞ്ഞു. ഏകദേശം 3,200 മുറികളിലായി 4,600-ലധികം യാത്രക്കാര്‍ക്ക് ഹോലുകളില്‍ താമസ സൗകര്യം ഒരുക്കി. യാത്രക്കാരില്‍ പലര്‍ക്കും വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പുതന്നെ അവരുടെ പുനഃക്രമീകരിച്ച വിമാനങ്ങള്‍ക്കുള്ള ബോര്‍ഡിംഗ് പാസുകള്‍ ലഭിച്ചു. വീണ്ടും അവര്‍ക്ക് സുഖകരമായ യാത്രക്കുള്ള സൗകര്യമൊരുക്കിയെന്നും അല്‍മീര്‍ വിശദീകരിച്ചു. പ്രാദേശിക അന്തരാഷ്ട്രാ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ഖത്തര്‍ എയര്‍വെയിസ് ഗ്രൂപ്പ് സിഇഒയുടെ കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    air traffic aludaid airbase Iran missile attack management Qatar Airways
    Latest News
    സൗദിയ എയർലൈൻസ് ക്യാബിൻ മാനേജർ വിമാനയാത്രക്കിടെ മരണപ്പെട്ടു
    26/06/2025
    ഗസൽ ഗായിക ഇംതിയാസ് ബീഗത്തിന്റെ പിതാവ് മക്കയിൽ നിര്യാതനായി
    26/06/2025
    ഹജിനെത്തിയ രണ്ടു മലയാളികൾ മക്കയിൽ നിര്യാതരായി
    26/06/2025
    പാനസോണിക് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും ഇനി ഇന്ത്യയിൽ ഇല്ല
    26/06/2025
    അന്താരാഷ്ട്ര ബഹിഷ്‌കരണത്തിൽ വലഞ്ഞ് ഇസ്രായിൽ കർഷകർ; കൈവിട്ട് യൂറോപ്പും
    26/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.