ദുബൈ– യുഎഇയിൽ ഇനി വീട്ടമ്മയില്ല, ഔദ്യോഗിക രേഖകളിൽ ഇനി മുതൽ തലമുറകളുടെ ശിൽപ്പി (Generation Shaper) എന്നാകും അറിയപ്പെടുക.
ദുബൈ കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റിക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുകയാണ് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
കുടുംബങ്ങളേയും സമൂഹത്തേയും രൂപപ്പെടുത്തുന്നതിൽ അമ്മമാരുടെ പങ്കിനെ ആദരിക്കുന്നതിനായുള്ള മാതൃ ദിനത്തിലാണ് ശൈഖ് ഹംദാന്‍റെ പ്രതീകാത്മകമായ പ്രഖ്യാപനം. മാതാവ് ശൈഖ ഹിന്ദിനോപ്പമുള്ള കുട്ടിക്കാലത്തിന്‍റെ എ.ഐ. വീഡിയോ പങ്കുവെച്ചാണ് ശൈഖ് ഹംദാൻ വീട്ടമ്മമാരെ ഇനി ‘ജെനറേഷൻ മേക്കേഴ്സ്’ എന്ന് അഭിസംബോധന ചെയ്യണമെന്ന അറിയിപ്പ് പങ്കുവെച്ചത്.
തന്റെ ഔദ്യോഗിക X അക്കൗണ്ടിൽ പങ്കിട്ട ഒരു സന്ദേശത്തിൽ, ഷെയ്ഖ് ഹംദാൻ ഇങ്ങനെ പറഞ്ഞു, ‘അമ്മമാരാണ് അവരുടെ കുട്ടികൾക്കുള്ള ആദ്യത്തെ വിദ്യാലയം, കുട്ടികൾ ഉൾപ്പെടൽ, ഉത്തരവാദിത്തം, ശക്തമായ രാഷ്ട്രങ്ങളെ രൂപപ്പെടുത്തുന്ന മൂല്യങ്ങൾ എന്നിവ പഠിക്കുന്ന സ്ഥലം.’ വാക്കുകൾക്കോ സ്ഥാനപ്പേരുകൾക്കോ യഥാർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു പങ്കിനെ അംഗീകരിച്ചുകൊണ്ട്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിക്ക് ‘“വീട്ടമ്മ” എന്നതിന് പകരം “ജനറേഷൻ ഷേപ്പർ” എന്ന പേര് സ്വീകരിക്കാൻ’ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നമ്മുടെ എല്ലാ അമ്മമാർക്കും… നന്ദി. എല്ലാ നന്മയുടെയും അടിത്തറ നിങ്ങളാണ്.
“മാതൃദിനാശംസകൾ” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.
https://x.com/i/status/2035275241703055598



