മക്ക: വ്യാജ ഹജ്ജ് സർവീസ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പുകൾ നടത്തിയ ഇന്തോനേഷ്യക്കാരനെ മക്കയിൽ നിന്ന് പട്രോൾ പോലീസ് അറസ്റ്റ് ചെയ്തു. ഹജ്ജ് തീർത്ഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ താമസ, യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകുമെന്ന് അവകാശപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ ഹജ്ജ് സ്ഥാപനത്തിന്റെ പേരിൽ പരസ്യം ചെയ്ത് തട്ടിപ്പുകൾ നടത്തുകയാണ് ഇന്തോനേഷ്യക്കാരൻ ചെയ്തത്.
നിയമാനുസൃത നടപടികൾ സ്വീകരിച്ച് നിയമ ലംഘകനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജ്ജുമായി ബന്ധപ്പെട്ട നിയമ നിർദേശങ്ങൾ സ്വദേശികളും വിദേശികളും പാലിക്കണം. ഇത് ലംഘിക്കുന്നവരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group