Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • ഷാര്‍ജ- ദമാസ്‌കസ് വിമാനം തബൂക്കില്‍ ഇറക്കി
    • ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ബാറ്റ് യാമിലെ ജനവാസ കേന്ദ്രം പാടെ തകര്‍ന്നതായി സി.എന്‍.എന്‍
    • കേരളത്തിൽ എട്ടു ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി, അതിതീവ്ര മഴക്ക് സാധ്യത
    • ടെഹ്റാനിലും ടെൽ അവീവിലും ആക്രമണം, ഇസ്രായിലിൽ 13 പേർ കൊല്ലപ്പെട്ടു, ഇറാനിൽ മരണം 100 കവിഞ്ഞു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    സീതയുടെ മരണം കൊലപാതകം: കാട്ടാന ആക്രമിച്ചെന്ന ഭർത്താവിന്റെ മൊഴി പൊളിഞ്ഞു, ബിനു കസ്റ്റഡിയിൽ

    മുഹമ്മദ് അശ്ഫാഖ്By മുഹമ്മദ് അശ്ഫാഖ്14/06/2025 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൊടുപുഴ- പീരുമേട് മീൻമുട്ടി വനത്തിൽ മരിച്ച സീതയുടേത് (38) കൊലപാതകമെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. വനത്തിൽ കാട്ടാന ആക്രമിച്ചെന്ന ഭർത്താവ് ബിനുവിന്റെ (42) മൊഴി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തള്ളി. നിലവിൽ പീരുമേട് പൊലീസ് ബിനുവിനെ ചോദ്യം ചെയ്യുകയാണ്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം തുടരുന്നു.

    പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ സീതയുടെ മുഖത്തും കഴുത്തിലും മൽപ്പിടിത്തത്തിന്റെ പാടുകൾ കണ്ടെത്തി. തലയുടെ ഇടതുഭാഗത്ത് പിടിച്ച് വലതുഭാഗം പലതവണ പരുക്കൻ പ്രതലത്തിൽ, സാധ്യതയനുസരിച്ച് മരത്തിൽ, ഇടിപ്പിച്ചതായും പാറയിൽ തലയിടിച്ച് വീണതായും റിപ്പോർട്ടിൽ പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇടതുവശത്തെ ഏഴ് വാരിയെല്ലുകളും വലതുവശത്തെ ആറ് വാരിയെല്ലുകളും ഒടിഞ്ഞു, ഇതിൽ മൂന്നെണ്ണം ശ്വാസകോശത്തിൽ കുത്തിക്കയറി. കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് ഫൊറൻസിക് സർജന്റെ പ്രാഥമിക നിരീക്ഷണം വ്യക്തമാക്കി. ബിനു പൊലീസ് കസ്റ്റഡിയിലാണ്.

    ഗോത്രവിഭാഗത്തിൽപ്പെട്ട ബിനുവും സീതയും വനവിഭവം ശേഖരിക്കാൻ വനത്തിലേക്ക് പോയപ്പോൾ കൊമ്പനാനയുടെ ആക്രമണം ഉണ്ടായെന്നായിരുന്നു ബിനുവിന്റെ മൊഴി. ജൂൺ 13 ഉച്ചയ്ക്ക് 2 മണിക്ക് തോട്ടാപ്പുരയിൽനിന്ന് 3.5 കിലോമീറ്റർ അകലെ മീൻമുട്ടിക്ക് സമീപം കാട്ടുപൊന്തയിൽനിന്ന് ആന പെട്ടെന്ന് ആക്രമിച്ചതായും സീതയെ തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞെന്നും ബിനു പൊലീസിനോട് പറഞ്ഞിരുന്നു. ബിനുവിന്റെ ഫോൺ വിളിച്ചതിനെ തുടര്‍ന്ന്‌ ബന്ധുക്കളും വനപാലകരും സ്ഥലത്തെത്തി. തലയ്ക്ക് ഗുരുതര പരുക്കേറ്റ് അവശനിലയിലായിരുന്ന സീതയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    seetha murder
    Latest News
    ഷാര്‍ജ- ദമാസ്‌കസ് വിമാനം തബൂക്കില്‍ ഇറക്കി
    15/06/2025
    ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    15/06/2025
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ബാറ്റ് യാമിലെ ജനവാസ കേന്ദ്രം പാടെ തകര്‍ന്നതായി സി.എന്‍.എന്‍
    15/06/2025
    കേരളത്തിൽ എട്ടു ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി, അതിതീവ്ര മഴക്ക് സാധ്യത
    15/06/2025
    ടെഹ്റാനിലും ടെൽ അവീവിലും ആക്രമണം, ഇസ്രായിലിൽ 13 പേർ കൊല്ലപ്പെട്ടു, ഇറാനിൽ മരണം 100 കവിഞ്ഞു
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.