കൽപ്പറ്റ- വയനാട്ടിൽ ഉരുൾപൊട്ടൽ ഏറ്റവും കൂടുതൽ ദുരിതം വിതച്ച ചൂരൽമലയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയെത്തി. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ശേഷമാണ് മോഡി ചൂരൽമലയിലേക്ക് തിരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പന്ത്രണ്ടു കിലോമീറ്റർ റോഡുമാർഗം സഞ്ചരിച്ചാണ് മോഡി ചൂരൽമലയിൽ എത്തിയത്. ദുരിതാശ്വാസത്തിന് രണ്ടായിരം കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. സമഗ്രമായ ദുരിതാശ്വാസ പാക്കേജാണ് കേരളം ആലോചിക്കുന്നത്.
ദുരിതബാധിതരെ കാണുന്നതിനും ആശ്വാസം ചൊരിയുന്നതിനുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി വയനാട്ടിലെത്തിയത്. കണ്ണൂർ വിമാനതാവളത്തിൽനിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ വയനാട്ടിലെത്തിയ മോഡിയെ ജനപ്രതിനിധികൾ സ്വീകരിച്ചു. വൈകിട്ട് കലക്ടറേറ്റിൽ ചേരുന്ന അവലോകന യോഗത്തിലും മോഡി പങ്കെടുക്കും.