ഷാർജ: പ്രമുഖ ഫാൽക്കൺ ഗവേഷകനും കാലിക്കറ്റ് സർവകലാശാല അധ്യാപകനുമായ ഡോ.സുബൈർ മേടമ്മൽ ഷാർജ ഭരണാധികാരിയും യു.എ.ഇ ഫെഡറൽ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി യുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇയുടെ ദേശീയ പക്ഷിയും ദേശീയ ചിഹ്നവും ആയ ഫാൽക്കൺ പക്ഷികളെ കളുടെ വംശനാശം തടയൽ, കൃത്രിമ പ്രജനന മാർഗങ്ങളിലൂടെ ജനസംഖ്യാ വർദ്ധനവ് ഉറപ്പാക്കൽ എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത് . ഷാർജ സർവകലാശാല ചാൻസിലർ പ്രൊഫ. ഹാമിദ് അൽ നയീമി സന്നിഹിതനായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ഫാൽക്കൺ പക്ഷികളെക്കുറിച്ച് ഗവേഷണം നടത്തി വരികയാണ് ഡോ. സുബൈർ. ഫാൽക്കൺ ഗവേഷണ രംഗത്തെ സേവനങ്ങളെ മാനിച്ച് 2022ൽ യു.എ.ഇ സർക്കാർ അദ്ദേഹത്തെ ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു. 32 വർഷമായി ഇന്ത്യയിലും വിദേശത്തും ഫാൽക്കൺ പക്ഷികളെ കുറിച്ച് ഗവേഷണം നടത്തുന്ന ഡോക്ടർ സുബൈർ ഫാൽക്കണുകളെ സംബന്ധിച്ച പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ച ആദ്യത്തെ ഇന്ത്യൻ വംശജനും എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ്ബിൽ അംഗത്വമുള്ള ഏക അനറബിയുമാണ്. വ്യത്യസ്ത രാജ്യങ്ങളിലെ ഫാൽക്കൺ ക്ലബ്ബുകളിൽ അംഗത്വമുള്ള സുബൈർ ജി.സി.സി രാഷ്ട്രങ്ങളിലും ജർമ്മനിയിലും ഗവേഷണം നടത്തിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ ചാൾസ് സ്റ്റുവർട്ട് സർവ്വകലാശാലയിലടക്കം വിവിധ ഫാൽക്കൺ പഠന കേന്ദ്രങ്ങളിൽ ക്ലാസ്സുകൾ എടുക്കുകയും അന്താരാഷ്ട്ര കോൺഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2003 ൽ വിവിധതരം ഫാൽക്കണുകളുടെ 15 തരം വ്യത്യസ്ത ശബ്ദം റെക്കോർഡ് ചെയ്തു സോണോഗ്രാം ആക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരൂർ വാണിയന്നൂർ സ്വദേശിയായ ഡോ.സുബൈർ കാലിക്കറ്റ് സർവകലാശാല ജന്തുശാസ്ത്ര വിഭാഗത്തിൽ അധ്യാപകനും അന്തർദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോ ഓഡിനേറ്ററുമാണ്. ഭാര്യ സജിത വളവന്നൂർ ബാഫഖി യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു അധ്യാപികയാണ്. ആദിൽ സുബൈർ (ഡൽഹി സർവകലാശാല), അമൽ സുബൈർ, അൽഫാ സുബൈർ എന്നിവർ മക്കളാണ്.
Tuesday, May 21
Breaking:
- സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
- മോഹൻലാലിന് മമ്മൂട്ടിയുടെ പിറന്നാൾ ചുംബനം…
- അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട്ട് അഞ്ചുവസ്സുകാരി മരിച്ചു
- ഇബ്രാഹീം റെയ്സിയുടെ മരണത്തിന് കാരണം ഇറാൻ സർക്കാരെന്ന് അമേരിക്ക, ഹെലികോപ്റ്റർ കണ്ടെത്താൻ സഹായം തേടിയെന്നും യു.എസ്
- തീപ്പിടിച്ച വിമാനത്തിലിരുന്നു ദൃശ്യം പകർത്തി ഈ പെൺകുട്ടി