Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 28
    Breaking:
    • ശമ്പളമായി ലഭിച്ച 3 കോടിയോളം രൂപ തിരിച്ചടക്കണമെന്ന കമ്പനിയുടെ പരാതി തള്ളി യു.എ.ഇ കോടതി; ജീവനക്കാരിക്ക് ആശ്വാസം
    • റിയാദ് മെട്രോയിൽ സംഘർഷം: നാല് ഈജിപ്തുകാർ അറസ്റ്റിൽ
    • കാടുപിടിപ്പിച്ച് ബഹ്റൈൻ; ഫോറെവർ ​ഗ്രീൻ കാമ്പയിനിന്റെ ഭാ​ഗമായി 11,757 ചതുരശ്രീ മീറ്ററിൽ നട്ടുപിടിപ്പിചത് 6,589 മരങ്ങൾ
    • ബോട്ട് തകരാറിലായി നടുക്കടലിൽ കുടുങ്ങിയ ഇന്ത്യക്കാരനടക്കമുള്ള പത്തംഗ സംഘത്തെ രക്ഷപ്പെടുത്തി
    • പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അഞ്ച് വർഷമായി വർധിപ്പിച്ച് കുവൈത്ത്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    ഇറാനിൽ ഇസ്രായിൽ നടത്തിയത് കനത്ത ആക്രമണം, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/10/2024 Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യുആവ് ഗാലാന്റും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ അണ്ടര്‍ ഗ്രൗണ്ടില്‍ ഇറാനെതിരായ ആക്രമണങ്ങള്‍ നിരീക്ഷിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ – ഈ മാസം ഒന്നിന് ഇറാന്‍ ഇസ്രായിലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാനില്‍ ശക്തമായ വ്യോമാക്രമണത്തിന് തുടക്കം കുറിച്ച് ഇസ്രായില്‍. ഇന്നു പുലര്‍ച്ചെയാണ് ഇറാനില്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം ആരംഭിച്ചത്. നൂറോളം യുദ്ധ വിമാനങ്ങള്‍ ആദ്യ റൗണ്ട് ആക്രമണത്തില്‍ പങ്കെടുത്തു. എഫ്-35, എഫ്-16, എഫ്-15 ഇനങ്ങളില്‍ പെട്ട വിമാനങ്ങളും ഡ്രോണുകളും ആക്രമണത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇസ്രായിലിനെതിരെ ഇറാന്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്നോണം ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ ഉന്നമിട്ട് കൃത്യവും സൂക്ഷ്മവുമായ ആക്രമണങ്ങളാണ് നടത്തുന്നതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. ഇറാന്റെ ഭാഗത്തു നിന്നുണ്ടായേക്കാവുന്ന പ്രത്യാക്രമണങ്ങള്‍ നേരിടാന്‍ പൂര്‍ണ സുസജ്ജമാണെന്നും ഇസ്രായില്‍ സൈന്യം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തലസ്ഥാന നഗരിയായ തെഹ്‌റാനു സമീപം ശക്തമായ സ്‌ഫോടനങ്ങളുണ്ടായതായി ഇറാന്‍ ഔദ്യോഗിക ടി.വി പറഞ്ഞു. തെഹ്‌റാനു സമീപത്തെ കറജ് നഗരത്തിലും സ്‌ഫോടനങ്ങളുണ്ടായി. ഇറാനെതിരായ ഏതു ആക്രമണത്തിനും കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പശ്ചിമ, ദക്ഷിണ-പശ്ചിമ തെഹ്‌റാനിലെ സൈനിക താവളങ്ങള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായതായി ഇറാന്‍ ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെഹ്‌റാനിലെ രണ്ടു എയര്‍പോര്‍ട്ടുകളിലും സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന് ഇറാന്‍ ടി.വിയും റിപ്പോര്‍ട്ട് ചെയ്തു.

    തെഹ്‌റാനിലെ റിഫൈനറിയില്‍ അഗ്നിബാധയോ സ്‌ഫോടനങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണങ്ങള്‍ ലക്ഷ്യം നേടിയതായി ഇസ്രായിലും മുഴുവന്‍ ആക്രമണങ്ങളും ചെറുത്തതായി ഇറാനും പറഞ്ഞു. മിസൈല്‍, ഡ്രോണ്‍ നിര്‍മാണ കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും എയര്‍ ഡിഫന്‍സ് ബാറ്ററികളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായിലി വൃത്തങ്ങള്‍ പറഞ്ഞു.
    ഇറാനെതിരായ ആക്രമണം വിലയിരുത്താന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യുആവ് ഗാലാന്റും തെല്‍അവീല്‍ സൈനിക ആസ്ഥാനത്തുള്ളതായി പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. ആക്രമണം ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി ഇതേ കുറിച്ച് ഇസ്രായില്‍ അമേരിക്കയെ അറിയിച്ചതായും ആക്രമണത്തില്‍ അമേരിക്ക പങ്കാളിത്തം വഹിക്കുന്നില്ലെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ പറഞ്ഞു.

    ഇസ്രായില്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാനിലെ സൈനിക കേന്ദ്രത്തില്‍ നിന്ന് പുക ഉയരുന്നു.

    ഇറാനിലെ ഊര്‍ജ കേന്ദ്രങ്ങളും ആണവ സ്ഥാപനങ്ങളും ലക്ഷ്യമിടില്ലെന്ന് ഇസ്രായില്‍ അധികൃതരെ ഉദ്ധരിച്ച് എന്‍.ബി.സി, എ.ബി.സി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഒരു ആക്രമണത്തെയും അമേരിക്ക പിന്തുണക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇറാനില്‍ ആക്രമണം നടത്തുന്നതിനു തൊട്ടുമുമ്പായി സിറിയയുടെ തലസ്ഥാനമായ ദമസ്‌കസിലും ലെബനോനിലും ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. മധ്യസിറിയയിലും ദക്ഷിണ സിറിയയിലും സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തി.

    ഇറാനില്‍ ഇസ്രായില്‍ ആക്രമണം ആരംഭിച്ചതോടെ ഇറാഖിലെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഇറാഖ് ഗതാഗത മന്ത്രി റസാഖ് അല്‍സഅ്ദാവി അറിയിച്ചു. തങ്ങളുടെ വ്യോമമേഖല ഇറാനും താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വ്യോമസേനക്കു കീഴില്‍ ജര്‍മനിയില്‍ കേന്ദ്രീകരിച്ചിരുന്ന നിരവധി എഫ്-16 പോര്‍വിമാനങ്ങള്‍ മധ്യപൗരസ്ത്യദേശത്ത് എത്തിയിട്ടുണ്ടെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇസ്രായില്‍ ആക്രമണത്തിന് ഇറാന്‍ തിരിച്ചടിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് അമേരിക്ക മേഖലയിലേക്ക് കൂടുതല്‍ പോര്‍വിമാനങ്ങള്‍ അയച്ചിരിക്കുന്നത്.

    ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയെ തെഹ്‌റാനില്‍ വെച്ച് വധിച്ചതിനും ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെ കൊലപ്പെടുത്തിയതിനും തിരിച്ചടിയെന്നോണം ഈ മാസം ഒന്നിന് 200 ഓളം മിസൈലുകളാണ് ഇസ്രായില്‍ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തുവിട്ടത്. ഇതില്‍ ഭൂരിഭാഗവും ഇസ്രായില്‍ വെടിവെച്ചിട്ടിരുന്നു. 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ മിന്നലാക്രമണം നടത്തിയ ശേഷം ഇറാന്‍ ഇസ്രായിലില്‍ നടത്തിയ രണ്ടാമത്തെ മിസൈല്‍, ഡ്രോണ്‍ ആക്രമണമായിരുന്നു ഇത്. ആദ്യമായാണ് ഇറാന്‍ ഇസ്രായിലില്‍ നേരിട്ട് ആക്രമണങ്ങള്‍ നടത്തുന്നത്. അമേരിക്കന്‍ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന്‍ മേഖലാ പര്യടനം പൂര്‍ത്തിയാക്കി മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഇസ്രായില്‍ ഇറാനില്‍ ആക്രമണങ്ങള്‍ നടത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ശമ്പളമായി ലഭിച്ച 3 കോടിയോളം രൂപ തിരിച്ചടക്കണമെന്ന കമ്പനിയുടെ പരാതി തള്ളി യു.എ.ഇ കോടതി; ജീവനക്കാരിക്ക് ആശ്വാസം
    28/07/2025
    റിയാദ് മെട്രോയിൽ സംഘർഷം: നാല് ഈജിപ്തുകാർ അറസ്റ്റിൽ
    28/07/2025
    കാടുപിടിപ്പിച്ച് ബഹ്റൈൻ; ഫോറെവർ ​ഗ്രീൻ കാമ്പയിനിന്റെ ഭാ​ഗമായി 11,757 ചതുരശ്രീ മീറ്ററിൽ നട്ടുപിടിപ്പിചത് 6,589 മരങ്ങൾ
    28/07/2025
    ബോട്ട് തകരാറിലായി നടുക്കടലിൽ കുടുങ്ങിയ ഇന്ത്യക്കാരനടക്കമുള്ള പത്തംഗ സംഘത്തെ രക്ഷപ്പെടുത്തി
    28/07/2025
    പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അഞ്ച് വർഷമായി വർധിപ്പിച്ച് കുവൈത്ത്
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version