Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • പൂട്ട് പൊളിച്ച് കടയിൽ മോഷണം; പാലക്കാട് സൈനികൻ പിടിയിൽ
    • ദിവസം 50 യു.എസ് ഡോളര്‍ ശമ്പളം, ഓയില്‍ റിഗ്ഗില്‍ ജോലി നല്‍കുമെന്ന് പറഞ്ഞ് 3,80,000 തട്ടിപ്പ് നടത്തിയയാൾ പിടിയില്‍
    • തെൽ അവിവ് എയർപോർട്ട് വീണ്ടും ആക്രമിച്ചെന്ന് ഹൂത്തികൾ
    • ഇന്ത്യ നീതി നടപ്പാക്കിയെന്ന് കരസേന, പാകിസ്താനുള്ള തിരിച്ചടി വീഡിയോ പുറത്തുവിട്ടു
    • റിയാദ് കാലിഫിൽ രണ്ടാം ദിവസവും ആവേശം; ഉപന്യാസ, മാപ്പിളപ്പാട്ട് രചന, പ്രസംഗ മത്സരങ്ങൾ ശ്രദ്ധേയമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    പോലീസിന് തെറ്റുപറ്റിയാൽ നേർവഴിക്ക് നടത്തിക്കാൻ മുഖ്യമന്ത്രിക്ക് കഴിവുണ്ട്, പിറകിൽനിന്ന് കുത്തുന്നവർ വർഗവഞ്ചകർ-എ.വിജയരാഘവൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/10/2024 Edits Picks Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം-കേരള പോലീസ് മര്യാദക്കാണ് പ്രവർത്തിക്കുന്നതെന്നും മര്യാദ തെറ്റിയാൽ അതിനെ നേർവഴിക്ക് നടത്താൻ പറ്റിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നിൽ പി.വി അൻവർ എം.എൽ.എക്ക് മറുപടിയായി നടത്തിയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു വിജയരാഘവൻ. മലപ്പുറം എന്ന പേര് പോലും പറയാൻ പാടില്ല എന്നാണ് ചിലർ പറയുന്നത്. മതസൗഹാർദ്ദമാണ് മലപ്പുറത്തിന്റെ അടിത്തറയെന്നും വിജയരാഘവൻ പറഞ്ഞു.

    സ്വർണ്ണക്കടത്ത് കേരളത്തിൽ നടത്താൻ പിണറായി വിജയൻ സമ്മതിക്കില്ല. ക്രിമിനലിനെയും കള്ളക്കടത്തുകാരെയും പോലീസ് പിടിക്കും. അത് ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ. നല്ല രീതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാറിനെ ദുർബലപ്പെടുത്തുക എന്നത് ആർ.എസ്.എസിന്റെ അജണ്ടയാണ്. കേരളത്തിൽ ന്യായമായി തരാനുള്ളത് തരാതിരിക്കുന്നയാളാണ് നരേന്ദ്രമോഡി. ഗവർണ്ണർ നിരവധി ബുദ്ധിമുട്ടുകളാണ് സംസ്ഥാനത്തിനുണ്ടാക്കിയത്. അദ്ദേഹം ഇവിടെ തുടരണം എന്നാഗ്രഹിച്ച ഒരാൾ മാത്രമേയുള്ളൂ. അത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളത്തിൽ സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ സഖ്യമാണ് എന്ന് പറയുന്നവന്റെ തൊലി പരിശോധിക്കണം. 252 സഖാക്കൾ ജീവൻ കൊടുത്താണ് കേരളത്തിൽ ആർ.എസ്.എസിനെ പ്രതിരോധിച്ചത്. ചരിത്രത്തിൽ എക്കാലത്തും സി.പി.എം ആർ.എസ്.എസിനെ എതിർത്തുവരികയാണ്. ഒരു ഘട്ടത്തിലും സി.പി.എമ്മും ആർ.എസും സഖ്യമുണ്ടാക്കിയിട്ടില്ല. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തെ എതിർത്തുകൊണ്ടേയിരിക്കും. ഭൂമിയിൽ അവശേഷിക്കുന്ന അവസാന കമ്യൂണിസ്റ്റും ആർ.എസ്.എസിനെ എതിർക്കും. പാവങ്ങൾക്ക് വേണ്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. ഇ.എൻ മോഹൻദാസിനെ ആർ.എസ്.എസുകാരനാക്കി അവതരിപ്പിച്ചപ്പോഴാണ് അൻവർ ഏറ്റവും ചെറുതായതെന്നും വിജയരാഘവൻ പറഞ്ഞു.


    കമ്യൂണിസ്റ്റുകാർ ഒരിക്കലും വർഗീയ വാദികളുമായി സഖ്യം ചെയ്തിട്ടില്ല. കോൺഗ്രസ് എല്ലാ കാലത്തും രാത്രി ആർ.എസ്.എസിന്റെ വോട്ട് വാങ്ങിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് ഇപ്പോൾ അൻവറിന്റെ വാക്കുകൾ സുഭാഷിതങ്ങളാണ്. ആർ.എസ്.എസും കോൺഗ്രസുമാണ് നിരവധി തവണ സഖ്യമുണ്ടാക്കിയത്.
    സർക്കാരിനെതിരെ കള്ളം പറയാൻ മാധ്യമ പ്രവർത്തകർക്ക് വേതനം കൊടുത്തു നിർത്തിയിരിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു. കേരളം ഇനിയും പിണറായി വിജയൻ തന്നെ ഭരിക്കും. സി.പി.എം പാവങ്ങളുടെയും ജനങ്ങളുടെയും ഭാഗത്താണ്. ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ളതിന്റെ ഭാഗമായാണ് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. പി. ശശിക്കെതിരെ ഇതേവരെ വ്യക്തമായ ഒരു പരാതിയും ഇതേവരെ ആരും മുഖ്യമന്ത്രിക്കും പാർട്ടിക്കും നൽകിയിട്ടില്ല. ആദ്യം പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിച്ച ശേഷമാണ് അൻവർ പരാതി മുഖ്യമന്ത്രിയെ സമീപിക്കുന്നത്. ഇപ്പോൾ തന്നെ നടപടി വേണം എന്ന് പറഞ്ഞാൽ അത് നടപ്പാക്കാനാകില്ലെന്നും വിജയരാഘവൻ പറഞ്ഞു.

    ചില സ്വതന്ത്രർ മൂന്നു കൊല്ലം കഴിയുമ്പോ തൊട്ടിന്യായം പറഞ്ഞ് സി.പി.എമ്മിനോട് വിടപറയാറുണ്ട്. അതിലൊന്നും സി.പി.എം തകരില്ല. പിണറായി വിജയൻ പ്രവർത്തിക്കുന്നത് പാർട്ടിയുടെ തീരുമാനം അനുസരിച്ചാണ്. അദ്ദേഹത്തെ മോശമാക്കി ചിത്രീകരിക്കാൻ അനുവദിക്കില്ല. വ്യക്തമായ കാഴ്ച്ചപാടിന്റെയും നിലപാടിന്റെയും അടിസ്ഥാനത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയെ മുന്നിൽനിന്നും പിന്നിൽനിന്നും കുത്തി തോൽപ്പിക്കാനാകില്ല. രക്തസാക്ഷികളുടെ ചോരക്ക് മുകളിൽ ഒരു തരി മണ്ണിടാനും സമ്മതിക്കില്ല. കേരളത്തിലെ എല്ലാ വർഗീയ വാദികളും ഇടതുപക്ഷ അടിത്തറയെ തകർക്കാൻ ശ്രമിക്കുകയാണ്. കൂലിക്ക് വന്ന ഒരാളും ഈ സമ്മേളനത്തിലില്ല. അവർ നാളെയും മറ്റന്നാളും വരും. ഈ പാർട്ടിയെ ഒരു പോറലും ഏല്പിക്കാതെ കാക്കാനുള്ള കോടിക്കണക്കിന് പേർ കേരളത്തിലുണ്ട്. കുറവ് പരിഹരിച്ച് കേരളത്തിലെ സി.പി.എം ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും പിശക് പറ്റിയാൽ ജനങ്ങളോട് വിളിച്ചുപറയും. ഇതിനേക്കാൾ വളരേണ്ട ഒരു ഇടതുപക്ഷത്തെ പറ്റിയാണ് ഞങ്ങൾ ആലോചിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു. പാർട്ടിയെ പിറകിൽനിന്ന് കുത്തുന്നവരെ വർഗവഞ്ചകനായാണ് പാർട്ടി കണക്കാക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    a vijayaraghavan CPIM
    Latest News
    പൂട്ട് പൊളിച്ച് കടയിൽ മോഷണം; പാലക്കാട് സൈനികൻ പിടിയിൽ
    18/05/2025
    ദിവസം 50 യു.എസ് ഡോളര്‍ ശമ്പളം, ഓയില്‍ റിഗ്ഗില്‍ ജോലി നല്‍കുമെന്ന് പറഞ്ഞ് 3,80,000 തട്ടിപ്പ് നടത്തിയയാൾ പിടിയില്‍
    18/05/2025
    തെൽ അവിവ് എയർപോർട്ട് വീണ്ടും ആക്രമിച്ചെന്ന് ഹൂത്തികൾ
    18/05/2025
    ഇന്ത്യ നീതി നടപ്പാക്കിയെന്ന് കരസേന, പാകിസ്താനുള്ള തിരിച്ചടി വീഡിയോ പുറത്തുവിട്ടു
    18/05/2025
    റിയാദ് കാലിഫിൽ രണ്ടാം ദിവസവും ആവേശം; ഉപന്യാസ, മാപ്പിളപ്പാട്ട് രചന, പ്രസംഗ മത്സരങ്ങൾ ശ്രദ്ധേയമായി
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.