Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    • അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    • കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    യു.എസ് ആക്രമണം പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തുമെന്ന് ഇറാന്‍ ഭയക്കുന്നു

    Ayyoob PBy Ayyoob P03/02/2026 USA Iran World 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍– സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരായ രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ഇതിനകം തന്നെ കോപാകുലരായ പൊതുജനങ്ങളെ തെരുവിലേക്ക് തിരികെ കൊണ്ടുവരുന്നതിലൂടെ, യു.എസ് ആക്രമണം അധികാരത്തിലുള്ള തങ്ങളുടെ പിടി ദുര്‍ബലപ്പെടുത്തുമെന്ന് ഇറാന്‍ നേതൃത്വം കൂടുതല്‍ ആശങ്കാകുലരാണെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1979 ലെ വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും അക്രമാസക്തമായ കഴിഞ്ഞ മാസത്തെ അടിച്ചമര്‍ത്തലിനെതിരായ പൊതുജനങ്ങളുടെ രോഷം സര്‍ക്കാര്‍ സംവിധാനങ്ങളെ ഭയക്കാത്ത നിലയിലേക്ക് മാറിയതായി ഉന്നതതല യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരമോന്നത നേതാവ് അലി ഖാംനഇയെ അറിയിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിരവധി ഇറാനികള്‍ ഇപ്പോള്‍ സുരക്ഷാ സേനയെ വീണ്ടും നേരിടാന്‍ തയ്യാറാണെന്നും, പരിമിതമായ യു.എസ് ആക്രമണം പോലുള്ള ബാഹ്യ സമ്മര്‍ദ്ദം അവരെ കൂടുതല്‍ ധൈര്യപ്പെടുത്തുമെന്നും സര്‍ക്കാരിന് പരിഹരിക്കാനാവാത്ത നാശനഷ്ടങ്ങള്‍ വരുത്തുമെന്നും ഉദ്യോഗസ്ഥര്‍ അലി ഖാംനഇയെ അറിയിച്ചിട്ടുണ്ട്.

    ഇസ്ലാമിക് റിപ്പബ്ലിക് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇറാന്റെ ശത്രുക്കള്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് പ്രേരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍, പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടാല്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ജനരോഷം ജ്വലിപ്പിക്കുന്ന പ്രകടനങ്ങളും യു.എസ് ആക്രമണവും ഭരണകൂടത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചേക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രാഥമിക ആശങ്ക ഇതാണ്, നമ്മുടെ ശത്രുക്കള്‍ക്ക് വേണ്ടത് ഇതാണെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടികാട്ടി. പ്രതിഷേധക്കാരോടും അമേരിക്കയോടുമുള്ള ഇറാന്റെ ധിക്കാരപരമായ പൊതു നിലപാടിന് വിരുദ്ധമായ നേതൃത്വത്തിനുള്ളിലെ ആന്തരിക സംശയങ്ങളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഈ പരാമര്‍ശങ്ങള്‍ പ്രധാനമാണ്. ഇക്കാര്യത്തില്‍ അലി ഖാംനഇയുടെ പ്രതികരണം വെളിപ്പെടുത്താന്‍ ബന്ധപ്പെട്ട വൃത്തങ്ങള്‍ വിസമ്മതിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യോമാക്രമണത്തിലൂടെ മാത്രം ഭരണകൂടത്തെ അട്ടിമറിക്കാന്‍ സാധിക്കില്ലെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പ്രസ്താവിച്ചു. കഴിഞ്ഞ ജൂണില്‍ ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ഇസ്രായിലും യു.എസും നടത്തിയ ബോംബാക്രമണത്തോടുള്ള ഇറാനികളുടെ പ്രതികരണത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ യു.എസ് ആക്രമണത്തെ തുടര്‍ന്നുള്ള ഏതൊരു പ്രക്ഷോഭവും. ജൂണിലെ ആക്രമണങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ ജനുവരി ആദ്യം നടന്ന അടിച്ചമര്‍ത്തലിനുശേഷം സ്ഥിതി മാറിയെന്ന് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
    ആളുകള്‍ രോഷാകുലരാണ്. ഒരു യു.എസ് ആക്രമണം മറ്റൊരു പ്രക്ഷോഭത്തിന് കാരണമാകും. ഭയത്തിന്റെ മതില്‍ തകര്‍ന്നു. ഇപ്പോള്‍ ആര്‍ക്കും സുരക്ഷാ വകുപ്പുകളെ ഭയമില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലേക്കുള്ള യു.എസ് വിമാനവാഹിനിക്കപ്പലിന്റെയും യുദ്ധക്കപ്പലുകളുടെയും വരവിനെയും അടിച്ചമര്‍ത്തലിനെതിരെ ഇടപെടുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണി മുഴക്കിയതിനെയും തുടര്‍ന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം അങ്ങേയറ്റം പിരിമുറുക്കത്തിലാണ്.

    തിളച്ചുമറിയുന്ന ജനരോഷം ഭരണകൂടത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചേക്കുമെന്ന് നിരവധി ഉദ്യോഗസ്ഥര്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനുവരിയിലെ തണുത്ത മാസത്തില്‍ ഒഴുകിയ ചൂടേറിയ രക്തത്തിന്റെ നദി ചരിത്രത്തിന്റെ ഗതി മാറ്റുന്നതുവരെ തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുമെന്ന്, 2011 മുതല്‍ വിചാരണയില്ലാതെ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മിര്‍ ഹുസൈന്‍ മൂസവി, പരിഷ്‌കരണവാദ വെബ്സൈറ്റായ കലിമയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ‌വ്യക്തമാക്കി. ഈ ഭരണകൂടം വേണ്ടെന്നും നിങ്ങളുടെ നുണകള്‍ വിശ്വസിക്കുന്നില്ലെന്നും ആളുകള്‍ ഏത് ഭാഷയില്‍ പറയണം? മതി, കളി കഴിഞ്ഞെന്നും മിര്‍ ഹുസൈന്‍ മൂസവി കൂട്ടിച്ചേര്‍ത്തു. ജനുവരി ആദ്യം നടന്ന പ്രതിഷേധത്തിനിടെ, സുരക്ഷാ സേന മാരകമായ ബലപ്രയോഗത്തിലൂടെ പ്രകടനങ്ങള്‍ അടിച്ചമര്‍ത്തിയതിന്റെ ഫലമായി ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദൃക്സാക്ഷികളും മനുഷ്യാവകാശ സംഘടനകളും പറയുന്നു. ഇസ്രായിലുമായും അമേരിക്കയുമായും ബന്ധമുള്ള സായുധ ഭീകരരാണ് അക്രമത്തിന് കാരണമെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

    ട്രംപ് തന്റെ ഇടപെടല്‍ ഭീഷണികള്‍ നടപ്പാക്കിയില്ലെങ്കിലും, ആണവ പ്രശ്‌നത്തില്‍ ഇറാന്‍ വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന് അദ്ദേഹം പിന്നീട് ആവശ്യപ്പെട്ടു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആണവ തര്‍ക്കത്തില്‍ നയതന്ത്ര ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഇറാനും അമേരിക്കയും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. തെരുവുകള്‍ നിലവില്‍ ശാന്തമാണെങ്കിലും, ആഴത്തിലുള്ള പരാതികള്‍ അപ്രത്യക്ഷമായിട്ടില്ലെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. സാമ്പത്തിക തകര്‍ച്ച, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, സമ്പന്നരും ദരിദ്രരും തമ്മില്‍ വര്‍ധിച്ചുവരുന്ന വിടവ്, വേരൂന്നിയ അഴിമതി എന്നിവയില്‍ പൊതുജന നിരാശ വളരുമ്പോള്‍, ഒരു രക്ഷപ്പെടല്‍ പോലും നല്‍കാത്ത വ്യവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്നതായി പലര്‍ക്കും തോന്നുന്നു. ഇത് അവസാനമായിരിക്കില്ല. പക്ഷേ, ഇത് ഒരു തുടക്കം മാത്രമല്ലെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള വിശകലന വിദഗ്ധനായ ഹുസൈന്‍ റസ്സാം പറഞ്ഞു.

    വര്‍ധിച്ചുവരുന്ന ബാഹ്യ സമ്മര്‍ദത്തിനും സുരക്ഷാ സേനയുടെ ശക്തമായ പ്രതികരണത്തിനും ഇടയില്‍ പ്രതിഷേധങ്ങള്‍ പുനരാരംഭിച്ചാല്‍, പ്രകടനക്കാര്‍ കൂടുതല്‍ ധൈര്യശാലികളായി മാറുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. വര്‍ധിച്ചുവരുന്ന പൊതുജന രോഷം ഉണ്ടായിരുന്നിട്ടും, അമേരിക്ക ആക്രമിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ കഠിനമായ തന്ത്രങ്ങള്‍ അവലംബിക്കുമെന്നും ഇതിന്റെ ഫലം കൂട്ടക്കൊല ആയിരിക്കുമെന്നും ഉദ്യോഗസ്ഥരില്‍ ഒരാള്‍ മുന്നറിയിപ്പ് നല്‍കി.

    പുതിയ പ്രതിഷേധങ്ങളെ ഇറാന്‍ ഭരണാധികാരികള്‍ ക്രൂരമായി അടിച്ചമര്‍ത്തുമെന്ന് സാധാരണക്കാരായ ഇറാനികള്‍ പ്രതീക്ഷിക്കുന്നു. പ്രകടനക്കാര്‍ സാധാരണ ജീവിതം ആവശ്യപ്പെടുകയായിരുന്നെന്നും എന്നാല്‍ വെടിയുണ്ടകള്‍ നേരിട്ടതായും ജനുവരി 9 ലെ പ്രതിഷേധങ്ങളില്‍ 15 വയസ്സുള്ള മകന്‍ കൊല്ലപ്പെട്ട തെഹ്റാന്‍ നിവാസിയായ ഒരാള്‍ പറഞ്ഞു. അമേരിക്ക ആക്രമിച്ചാല്‍, എന്റെ മകനും ഈ ഭരണകൂടം കൊന്ന മറ്റു കുട്ടികള്‍ക്കും വേണ്ടി പ്രതികാരം ചെയ്യാന്‍ ഞാന്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran iran conflict USA World
    Latest News
    അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    05/02/2026
    അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    05/02/2026
    കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    04/02/2026
    കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    04/02/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    04/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version