ഡാളസ്: അമേരിക്കയിലെ സൗത്ത് ഡാളസിൽ വ്യാഴാഴ്ച രാത്രി നടന്ന വെടിവയ്പിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ഡാളസ് പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഈ ആഴ്ച എല്ലാ രാത്രിയിലും ഈ പ്രദേശത്ത് വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്ന് താമസക്കാർ പറയുന്നു. വ്യാഴാഴ്ച രാത്രി ഒരു വഴക്ക് ആരംഭിച്ചതിനു പിന്നാലെ ആരോ ജനക്കൂട്ടത്തിന് നേരെ വെടിവക്കുകയായിരുന്നു. രാത്രി 8 മണിയോടെ ലെൻവേ സ്ട്രീറ്റിലെ 2700 ബ്ലോക്കിൽ ഡാളസ് എത്തുമ്പോൾ ഏഴു പേർ വെടിയേറ്റ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം പുരോഗമിക്കുന്നതിനാൽ വെടിയേറ്റവരെക്കുറിച്ചുള്ള വിശദാംശങ്ങളോ ആരെങ്കിലും അറസ്റ്റിലായോ എന്ന കാര്യമോ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെടിവെപ്പിന്റെ കാരണത്തെക്കുറിച്ചും പ്രതികളും വെടിയേറ്റവും തമ്മിൽ ബന്ധമുണ് എന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്.
വെടിവെപ്പിനെ തുടർന്ന് മോംസ് ഡിമാൻഡ് ആക്ഷൻ വളണ്ടിയർ ഡാളസ് പോലീസ് ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ചു. തങ്ങളുടെ അയൽപക്കങ്ങളിലെ തോക്ക് അക്രമം അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
”ഒരു രാജ്യം എന്ന നിലയിൽ ‘മതിയായി’ എന്നു പറയുന്നതിന് നമ്മൾ എന്തു ചെയ്യാനാണ് പോകുന്നത്? അമേരിക്കൻ ഐക്യനാടുകളിൽ പ്രതിദിനം ശരാശരി 125 പേർ കൊല്ലപ്പെടുന്നു” അമേരിക്കയിലെ മോംസ് ഡിമാൻഡ് ആക്ഷൻ ഫോർ ഗൺ സെൻസ് എന്ന സംഘടനയിലെ മിറിയം ശർമ്മ പറഞ്ഞു. ”ഇന്നലെ രാത്രിയിൽ പരിക്കേറ്റ ആ ഏഴ് പേർ. അവരുടെ അമ്മമാരും അച്ഛന്മാരുമുണ്ട്, അവർക്ക് സഹോദരീസഹോദരന്മാരുമുണ്ട്,” – അവർ പറഞ്ഞു.
തുടർച്ചയായ കുറ്റകൃത്യങ്ങളും നഗരത്തിൽ നിന്നും പോലീസിൽ നിന്നും സഹായമില്ലായ്മയും കാരണം പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് പ്രദേശത്തെ താമസക്കാർ പറയുന്നു.