ബെംഗുളൂരു: പതിമ്മൂന്നുകാരനെ പീഡിപ്പിച്ച കുറ്റത്തിന് പോക്‌സോ വകുപ്പുകള്‍ ചുമത്തി രജിസ്റ്റർ ചെയ്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് 52-കാരി നല്‍കിയ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി. ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി. ബലാത്സംഗക്കുറ്റം സ്ത്രീക്കെതിരേയും നിലനില്‍ക്കുമെന്നും പോക്‌സോ കേസില്‍ ലിംഗഭേദമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അയല്‍പക്കത്തെ ആണ്‍കുട്ടിയെ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 ലാണ് കേസിനാസ്പതമായ സംഭവം. 2024 ൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെയടുത്താണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ അമ്മ പരാതി നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group