ബംഗാൾ– പത്മശ്രീ അവാർഡ് ജേതാവ് കാർത്തിക് മഹാരാജിനെതിരെ പീഡനാരോപണവുമായി യുവതി രംഗത്ത്. പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയാണ് അരോപണം ഉന്നയിച്ചിരിക്കുന്നത്. മുർഷിദാബാദിലെ ആശ്രമത്തിന് സമീപത്തുള്ള സ്കൂളിൽ ജോലി വാഗ്ദാനം നൽകിയാണ് തന്നെ പീഡിപ്പിച്ചെതെന്ന് ഇര പറയുന്നു. എന്നാൽ കാർത്തിക് മഹാരാജ് ആരോപണങ്ങളെ നിഷേധിച്ചിരിക്കുകയാണ്.
ഭാരത് സേവാശ്രമത്തിലെ സന്യാസിയായ കാർത്തിക് മഹാരാജ്, മുർഷിദാബാദിലെ ഒരു ആശ്രമത്തിലേക്ക് തന്നെ കൊണ്ടുപോയി അതിനടുത്തുള്ള സ്കൂളിൽ അധ്യാപിക ജോലി വാഗ്ദാനം നൽകിയതായും, താമസ സൗകര്യം നൽകിയെന്നും യുവതി പറയുന്നു. ഒരു രാത്രിയിൽ സന്യാസി തന്റെ റൂമിലേക്ക് കയറി വന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നു. 2013 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസക്കാലങ്ങളിലായി ചുരുങ്ങിയത് 12 തവണയെങ്കിലും തന്നെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഭയവും നിസ്സഹായതയും കൊണ്ടാണ് താൻ ഇത്രയും കാലം മൗനം പാലിച്ചതെന്നും, സംഭവം പുറത്തറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് സന്യാസി ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി കൂട്ടിചേർത്തു.
ഈ വർഷത്തെ നാലാമത് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ജേതാവാണ് കാർത്തിക് മഹാരാജ്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലന്നും യുവതിക്കായി ഞാൽ താമസ സൗകര്യം ഒരുക്കിയിരുന്നുന്നും മഹാരാജ് പറഞ്ഞു. ഞാൻ ഒരു സന്യാസിയാണെന്നും, ഒരു സന്യാസിയുടെ ജീവിതത്തിൽ ഇത് അസാധാരണമല്ലെന്നും മഹാരാജ് പ്രതികരിച്ചു. തന്റെ നിയമസംഘം കോടതിയിൽ ഇതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർത്തിക് മഹാരാജിന്റെ അടുത്ത ബിജെപി ബന്ധം മുമ്പ് തന്നെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇലക്ഷനിൽ തൃണമൂൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ ബിജെപിയെ സഹായിച്ചു എന്ന മമതാ ബാനർജി ഇതേ സന്യാസിയെ കുറിച്ച് ആരോപിച്ചിരുന്നു. എന്നാൽ മമതാ ബാനർജി തന്റെ ആശ്രമത്തിന് കളങ്കം വരുത്തിയെന്ന് ആരോപിച്ച് മാപ്പ് പറയാൻ ആവശ്യപ്പെട്ടിരുന്നു. കൊൽക്കത്തയിലെ കാമ്പസിനുള്ളിൽ ഒരു പൂർവ്വ വിദ്യാർത്ഥിയും രണ്ട് സീനിയർ വിദ്യാർത്ഥികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധത്തെ നേരിട്ടു കൊണ്ടിരിക്കെയാണ് ഈ സംഭവം.