Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • ഒടുവിൽ അണ്ണയ്യന് ഓട്ടോ പെർമിറ്റ് കിട്ടി; നിർണായകമായത് പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ
    • ഹമീദും അയ്യപ്പനും; കൂട്ട് കൃഷിയിലും ജീവിതത്തിലും
    • കുവൈത്തിലെ വൻകിട മഴവെള്ള സംഭരണ ടാങ്ക് നിർമ്മാണം; 65% പൂർത്തിയായി
    • അഡ്വ. നൗഷാദിനെ ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു
    • ദമാം അൽ ഉറൂബയിൽ ലുലു ഹൈപ്പർമാർക്കറ്റ്; സോളാർ സ്വിച്ച് ഓൺ കർമവും, ഉദ്ഘാടനവും നിർവഹിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/07/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – ദ്വിരാഷ്ട്ര പരിഹാരത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അസ്വീകാര്യമാണെന്നും അവ അവസാനിപ്പിക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രസ്താവിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന ടു-സ്റ്റേറ്റ് സൊല്യൂഷന്‍ കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തില്‍, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ ഇസ്രായില്‍ അധികൃതര്‍ അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു. യഥാര്‍ഥ രാഷ്ട്രീയ ഇച്ഛാശക്തിയോടെ ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കഴിയും. ദ്വിരാഷ്ട്ര പരിഹാരം യാഥാര്‍ഥ്യമാക്കണം. വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കല്‍ നിയമവിരുദ്ധമാണ്. അത് അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷം നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള പാതയുടെ തകര്‍ച്ച മറികടക്കാന്‍ ഉടനടി നിര്‍ണായക നടപടി സ്വീകരിക്കണണം. വാചാടോപത്തില്‍ നിന്ന് പ്രവര്‍ത്തനത്തിലേക്ക് മാറാനുള്ള അപൂര്‍വവും അനിവാര്യവുമായ അവസരമാണ് സമ്മേളനം. പ്രതീക്ഷകള്‍, നയതന്ത്രം, എണ്ണമറ്റ പ്രമേയങ്ങള്‍, അന്താരാഷ്ട്ര നിയമങ്ങള്‍ എന്നിവയെ ധിക്കരിച്ച് ഇസ്രായില്‍-ഫലസ്തീന്‍ സംഘര്‍ഷം തലമുറകളായി നിലനില്‍ക്കുന്നു. സംഘര്‍ഷത്തിന്റെ സ്ഥിരത അനിവാര്യമല്ല. അത് പരിഹരിക്കാന്‍ കഴിയും. അതിന് രാഷ്ട്രീയ ഇച്ഛാശക്തിയും ധീരമായ നേതൃത്വവും ആവശ്യമാണ്. അത് സത്യം ആവശ്യപ്പെടുന്നു. സത്യം ഇതാണ്, നമ്മള്‍ ഒരു തകര്‍ച്ച ഘട്ടത്തിലാണ്. ദ്വിരാഷ്ട്ര പരിഹാരം മുമ്പെന്നത്തേക്കാളും വളരെ ദൂരെയാണ്.
    2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണങ്ങളെയും ഇസ്രായിലികളെ ബന്ദികളാക്കിയതിനെയും അസന്ദിഗ്ധമായി അപലപിച്ച ഗുട്ടെറസ്, ലോകത്തിന്റെ കണ്‍മുന്നില്‍ നടക്കുന്ന ഗാസയുടെ നാശം ന്യായീകരിക്കാന്‍ യാതൊന്നിനും കഴിയില്ലെന്ന് പറഞ്ഞു.


    ഗാസയിലെ ജനങ്ങളുടെ പട്ടിണി, പതിനായിരക്കണക്കിന് സാധാരണക്കാരുടെ കൊലപാതകം, അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശം വിഭജിക്കല്‍, ഇസ്രായിലി കോളനികളുടെ വിപുലീകരണം, വര്‍ധിച്ചുവരുന്ന ജൂതകുടിയേറ്റക്കാരുടെ അക്രമങ്ങള്‍, ഫലസ്തീന്‍ വീടുകള്‍ തകര്‍ക്കല്‍, നിര്‍ബന്ധിത കുടിയിറക്കല്‍, ജനസംഖ്യാ ഘടനയിലെ മാറ്റങ്ങള്‍, വിശ്വസനീയമായ രാഷ്ട്രീയ ചക്രവാളത്തിന്റെ അഭാവം, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ അടുത്തിടെ നെസെറ്റ് പാസാക്കിയ പ്രമേയം എന്നിവയെ ഒന്നും ന്യായീകരിക്കുന്നില്ല. ഗാസയിലെ മൊത്തത്തിലുള്ള നാശം അസഹനീയമാണ്. അത് അവസാനിപ്പിക്കണം. ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ല. മിഡില്‍ ഈസ്റ്റിലെ സമാധാന പ്രക്രിയയെ തകര്‍ക്കുന്ന വ്യവസ്ഥാപരമായ യാഥാര്‍ഥ്യത്തിന്റെ ഭാഗമാണിത്.


    സമ്മേളനം നല്ല അര്‍ഥത്തിലുള്ള വാചാടോപത്തിന്റെ മറ്റൊരു വ്യായാമമായി മാറാന്‍ അനുവദിക്കരുതെന്ന് ലോക നേതാക്കളോട് ഗുട്ടെറസ് അഭ്യര്‍ഥിച്ചു. സമ്മേളനം നിര്‍ണായക വഴിത്തിരിവാകണമെന്നും, അധിനിവേശം അവസാനിപ്പിക്കാനും പ്രായോഗികമായ ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള നമ്മുടെ പൊതുവായ അഭിലാഷം സാക്ഷാല്‍ക്കരിക്കാനുമുള്ള മാറ്റാനാവാത്ത പുരോഗതിയെ ഉത്തേജിപ്പിക്കുന്ന ഒന്നായിരിക്കണമെന്നും ഗുട്ടെറസ് പറഞ്ഞു.


    1967 ന് മുമ്പുള്ള അതിര്‍ത്തികള്‍ അടിസ്ഥാനമാക്കി, ജറൂസലം ഇരു രാജ്യങ്ങളുടെയും തലസ്ഥാനമായി സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തികള്‍ക്കുള്ളില്‍ സമാധാനത്തിലും സുരക്ഷയിലും അടുത്തടുത്തായി ജീവിക്കുന്ന രണ്ട് സ്വതന്ത്ര, പരമാധികാര, ജനാധിപത്യ രാജ്യങ്ങളായ ഇസ്രായിലും പലസ്തീനും എന്ന ദര്‍ശനം യു.എന്‍ സെക്രട്ടറി ജനറല്‍ ആവര്‍ത്തിച്ചു.


    ഇത് അന്താരാഷ്ട്ര നിയമത്തില്‍ വേരൂന്നിയതും യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചതും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുള്ളതുമായ ഒരേയൊരു ചട്ടക്കൂടാണ്. ഇസ്രായിലികള്‍ക്കും ഫലസ്തീനികള്‍ക്കുമിടയില്‍ നീതിയുക്തവും നിലനില്‍ക്കുന്നതുമായ സമാധാനത്തിലേക്കുള്ള വിശ്വസനീയമായ ഏക പാതയാണിത്. വിശാലമായ മിഡില്‍ ഈസ്റ്റിലുടനീളം സമാധാനത്തിന് അത് അനിവാര്യമാണ്. ദ്വിരാഷ്ട്ര പരിഹാരം സാധ്യമാക്കാന്‍ ഇസ്രായില്‍, ഫലസ്തീന്‍, മറ്റ് പങ്കാളികള്‍ എന്നിവരില്‍ നിന്ന് ധീരവും തത്വാധിഷ്ഠിതവുമായ നേതൃതം ആവശ്യമാണെന്നും ഗുട്ടെറസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israeli Occupation Two-State Solution UN Secretary-General West Bank
    Latest News
    ഒടുവിൽ അണ്ണയ്യന് ഓട്ടോ പെർമിറ്റ് കിട്ടി; നിർണായകമായത് പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ
    29/07/2025
    ഹമീദും അയ്യപ്പനും; കൂട്ട് കൃഷിയിലും ജീവിതത്തിലും
    29/07/2025
    കുവൈത്തിലെ വൻകിട മഴവെള്ള സംഭരണ ടാങ്ക് നിർമ്മാണം; 65% പൂർത്തിയായി
    29/07/2025
    അഡ്വ. നൗഷാദിനെ ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു
    29/07/2025
    ദമാം അൽ ഉറൂബയിൽ ലുലു ഹൈപ്പർമാർക്കറ്റ്; സോളാർ സ്വിച്ച് ഓൺ കർമവും, ഉദ്ഘാടനവും നിർവഹിച്ചു
    29/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version