Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 12
    Breaking:
    • ഗാസ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാകുന്നു
    • വോട്ടു കൊള്ള ; തൃശൂർ ലിസ്റ്റിൽ സുരേഷ് ഗോപിയുടെ ഡ്രൈവറും
    • ഇസ്രായിലി കമ്പനികളില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ച് നോര്‍വീജിയന്‍ ഫണ്ട്
    • കുവൈത്തിൽ സൗജന്യ സേവനങ്ങൾക്ക് ഫീസ് ചുമത്താനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം
    • ചൈനക്ക് മേൽ അമേരിക്കയുടെ 145 ശതമാനം നികുതി ഉടനെയില്ല, വീണ്ടും മൂന്നുമാസത്തെ സാവകാശം പ്രഖ്യാപിച്ച് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ഡ്രോണുകളും സ്ഫോടക വസ്തുക്കളുമായി രണ്ട് മൊസാദ് ഏജന്റുമാര്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തെഹ്‌റാനില്‍ റെവല്യൂനറി ഗാര്‍ഡിനു കീഴിലെ രണ്ടു കെട്ടിടങ്ങളില്‍ ഇസ്രായില്‍ ആക്രമണത്തിലുണ്ടായ കേടുപാടുകള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാന്റെ തലസ്ഥാനമായ തെഹ്റാന് തെക്കുകിഴക്കായി നടത്തിയ സുരക്ഷാ ഓപ്പറേഷനുകളില്‍ ഇസ്രായില്‍ ചാരഏജന്‍സിയായ മൊസാദുമായി ബന്ധമുള്ള രണ്ടു ഏജന്റുമാരെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തു. 200 കിലോഗ്രാമിലധികം സ്ഫോടകവസ്തുക്കളും 23 ഡ്രോണുകളും ലോഞ്ച് പാഡുകളും സ്റ്റിയറിംഗ്, കണ്‍ട്രോള്‍ ഉപകരണങ്ങളും ഇവരുടെ കൈവശം കണ്ടെത്തി.

    തെഹ്റാന് അടുത്തുള്ള റെയ് ജില്ലയില്‍ സുരക്ഷാ സേന നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഇസ്രായേലി രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദുമായി ബന്ധമുള്ള രണ്ട് ഏജന്റുമാരെ അറസ്റ്റ് ചെയ്തതും മുകളില്‍ പറഞ്ഞ വസ്തുക്കള്‍ പിടിച്ചെടുത്തതുമെന്ന് ഇറാന്‍ പോലീസ് വക്താവ് സഈദ് മുന്‍തസര്‍ അല്‍മഹ്ദി പറഞ്ഞു. ശക്തമായ ഇന്റലിജന്‍സ് നിരീക്ഷണത്തിന് ശേഷമാണ് അറസ്റ്റ് നടന്നതെന്നും ഡ്രോണുകള്‍, ലോഞ്ച് പാഡുകള്‍, സാങ്കേതിക ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തതായും ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    തെഹ്റാന്റെ വടക്ക് ഭാഗത്തുള്ള അല്‍ബര്‍സ് പ്രവിശ്യയില്‍ സ്ഫോടകവസ്തുക്കളും ബോംബുകളും നിര്‍മിക്കുന്നതില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റു രണ്ട് മൊസാദ് ഏജന്റുമാരെ അറസ്റ്റ് ചെയ്തതായി ഇസ്‌ന ന്യൂസ് ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായിലി ഡ്രോണുകള്‍ വഹിച്ച വാഹനങ്ങള്‍ ഇറാന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തതായി ജൂണ്‍ 14 നും തെഹ്റാന് തെക്കുള്ള പ്രാന്തപ്രദേശത്ത് ബോംബ് നിര്‍വീര്യമാക്കിതായി ജൂണ്‍ 15 നും നൂര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


    ഇറാനില്‍ ആക്രമണം നടത്താനായി സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച നൂറുകണക്കിന് ക്വാഡ്കോപ്റ്റര്‍ ഡ്രോണുകളുടെ ഭാഗങ്ങള്‍ ഇസ്രായില്‍ മാസങ്ങളോളം എടുത്ത് ഇറാനിലേക്ക് കടത്തിയതായി അഭിജ്ഞ വൃത്തങ്ങള്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് വെളിപ്പെടുത്തി. സ്യൂട്ട്‌കേസുകളിലും ട്രക്കുകളിലും ഷിപ്പിംഗ് കണ്ടെയ്നറുകളിലുമാണ് ഡ്രോണ്‍ ഭാഗങ്ങള്‍ ഇസ്രായില്‍ ഇറാനിലേക്ക് കടത്തിയത്. ഡ്രോണുകളില്‍ നിന്ന് വെടിവെക്കാന്‍ കഴിയുന്ന യുദ്ധോപകരണങ്ങളും ഇതേപോലെ ഇറാനിലേക്ക് കടത്തി. ഇറാന്‍ വ്യോമ പ്രതിരോധ, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ക്ക് സമീപം ഈ ഉപകരണങ്ങള്‍ ഇസ്രായില്‍ നിയോഗിച്ച ചെറിയ സംഘങ്ങള്‍ സ്ഥാപിച്ചു. ഇത് ഇസ്രായിലി ആക്രമണങ്ങള്‍ ചെറുക്കാനുള്ള ഇറാന്റെ കഴിവ് പരിമിതപ്പെടുത്തിയതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.


    ആഴ്ചകള്‍ക്ക് മുമ്പ് റഷ്യയില്‍ ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളെ ആക്രമിക്കാന്‍ ഉക്രൈന്‍ ഉപയോഗിച്ചതിന് സമാനമായ സാങ്കേതിക വിദ്യകളാണ് ഇസ്രായില്‍ ഉപയോഗിച്ചത്. ഇസ്രായിലിന്റെയും ഉക്രൈനിന്റെയും ആക്രമണങ്ങള്‍ ചെലവ് കുഞ്ഞ ഡ്രോണുകളെ അവലംബിക്കുന്ന പുതിയ സാങ്കേതിക സൈനിക ശേഷികള്‍ പ്രകടമാക്കുന്നു. അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് വിലയേറിയ ലക്ഷ്യങ്ങള്‍ തടയാന്‍ പ്രയാസമുള്ള രീതിയില്‍ ഇവ നശിപ്പിക്കുന്നു.


    വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച ആക്രമണങ്ങളിലൂടെ ഇറാന്‍ ചീഫ് ഓഫ് സ്റ്റാഫ്, റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍, മിസൈല്‍ യൂനിറ്റ് കമാന്‍ഡര്‍ എന്നിവരുള്‍പ്പെടെ കുറഞ്ഞത് 20 മുതിര്‍ന്ന ഇറാന്‍ സൈനിക നേതാക്കളെ ഇസ്രായില്‍ കൊലപ്പെടുത്തി. ഇപ്പോഴത്തെ ഡ്രോണ്‍ ഓപ്പറേഷനായി ഇസ്രായില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തയാറെടുപ്പ് ആരംഭിച്ചിരുന്നുവെന്നും വിക്ഷേപിക്കാന്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്ന മിസൈലുകള്‍ ഇറാന്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അവര്‍ക്ക് അറിയാമായിരുന്നുവെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


    ഇറാനെതിരായ ആക്രമണത്തില്‍ അവയുടെ ഉപയോഗത്തെ കുറിച്ച് പലപ്പോഴും അറിയാത്ത വാണിജ്യ പങ്കാളികളെ ഉപയോഗിച്ചാണ് മൊസാദ് വാണിജ്യ മാര്‍ഗങ്ങളിലൂടെ ക്വാഡ്കോപ്റ്ററുകള്‍ ഇറാനിലേക്ക് കടത്തിയത്. ഗ്രൗണ്ട് ഏജന്റുമാര്‍ യുദ്ധോപകരണങ്ങള്‍ ശേഖരിച്ച് ടീമുകള്‍ക്ക് വിതരണം ചെയ്തു. മൂന്നാം രാജ്യങ്ങളിലെ ടീം ലീഡര്‍മാര്‍ക്ക് ഇസ്രായില്‍ പരിശീലനം നല്‍കി. അവരാണ് ഇറാനിലെ സംഘങ്ങള്‍ക്ക് പരിശീലനം നല്‍കിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Drones Mossad
    Latest News
    ഗാസ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാകുന്നു
    12/08/2025
    വോട്ടു കൊള്ള ; തൃശൂർ ലിസ്റ്റിൽ സുരേഷ് ഗോപിയുടെ ഡ്രൈവറും
    12/08/2025
    ഇസ്രായിലി കമ്പനികളില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ച് നോര്‍വീജിയന്‍ ഫണ്ട്
    12/08/2025
    കുവൈത്തിൽ സൗജന്യ സേവനങ്ങൾക്ക് ഫീസ് ചുമത്താനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം
    12/08/2025
    ചൈനക്ക് മേൽ അമേരിക്കയുടെ 145 ശതമാനം നികുതി ഉടനെയില്ല, വീണ്ടും മൂന്നുമാസത്തെ സാവകാശം പ്രഖ്യാപിച്ച് ട്രംപ്
    12/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version