Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദം: സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി സജി ചെറിയാന്‍
    • എസ്.എഫ്,ഐ ‘ഗുണ്ടായിസത്തില്‍’ പ്രതിഷേധിച്ച് കൊല്ലത്ത് നാളെ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ധ്
    • “കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സർക്കാർ”, റവാഡയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദന്‍
    • ​ഗാസക്ക് അകത്തും പുറത്തും കനത്ത ആക്രമണം; ഇസ്രായേൽ കൊന്നൊടുക്കിയത് 56,000 ഫലസ്തീനികളെ
    • സൗദി പ്രവാസികൾക്ക് ആശ്വാസം, വിസിറ്റ് വിസ ഓൺലൈൻ വഴി പുതുക്കാം, സേവനം വീണ്ടും ലഭ്യമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    യു.കെ ഹോംകെയറില്‍ മലയാളികള്‍ ഉൾപ്പെടെ ജീവനക്കാര്‍ക്കെതിരെ ചൂഷണം; പരാതി പറഞ്ഞാല്‍ നാടുകടത്തുമെന്ന് ഭീഷണി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2025 World Pravasam Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Visa fraud
    വിസ തട്ടിപ്പ് നടത്തിയെന്ന ജീവനക്കാരുടെ ആരോപണം മലയാളി ഏജന്റായ ശ്യാം പ്രഭാകര്‍ തള്ളിക്കളഞ്ഞു (ബി.ബി.സി)
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടന്‍– യു.കെയിൽ ഹോംകെയര്‍ കേന്ദ്രത്തില്‍ മലയാളികളടക്കമുള്ള വിദേശ ജീവനക്കാരെ ചൂഷണം ചെയ്യുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പത്തോളം ശുശ്രൂഷ കേന്ദ്രങ്ങള്‍ നടത്തുന്ന ലോട്ടസ് ഹോംകെയറിലെ ജീവനക്കാരാണ് സ്ഥാപനത്തിലെ ചൂഷണവും ദുരിതവും വെളിപ്പെടുത്തിയത്. ജീവനക്കാരുടെ എണ്ണത്തില്‍ കുറവുള്ളതിനാല്‍ നിയമവിരുദ്ധമായി പലപ്പോഴും ദിവസം രണ്ട് ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ വരെ നിര്‍ബന്ധിതരാകുന്നുവെന്ന് അവര്‍ പറഞ്ഞു. സിക്ക് ലീവ് പോലും അനുവദിക്കാതെ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന ഇവരെ സ്ഥാപനത്തിനെതിരെ പരാതിപ്പെട്ടാല്‍ നാടുകടത്തുമെന്നാണ് ഭീഷണിപ്പെടുത്തിയാണ് ജോലിചെയ്യിക്കുന്നത്. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ വന്ന ഭീഷണി മെസേജും ജോലിക്കാർ പങ്കുവെച്ചു.

    threatening message
    വാട്ട്‌സ് അപ്പ് ഗ്രൂപ്പിലൂടെ ഭീഷണി സന്ദേശം ലഭിച്ചെന്ന് ജീവനക്കാര്‍ പറഞ്ഞു(ബി.ബി.സി)

    സൗജന്യ വിസയുള്ള ജോലിക്കായി മേഴ്‌സിസൈഡിലെ ഒരു ഏജന്‍സി ഇവരില്‍ നിന്ന് 10 ലക്ഷത്തില്‍ കൂടുതല്‍ രൂപ ഈടാക്കിയതായും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ജീവനക്കാരുടെ ആരോപണങ്ങളെ മുഴുവന്‍ തള്ളിപറഞ്ഞിരിക്കുകയാണ് ലോട്ടസ് കെയര്‍. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാ റിക്രൂട്ട്‌മെന്റുകളും തങ്ങള്‍ നടത്തിയതെന്നും അവര്‍ അവകാശപ്പെട്ടു. 2022ല്‍ ലോട്ടസ് പരിചരണ കേന്ദ്രത്തില്‍ ഒരു അന്തേവാസിയെ നാല് ആഴ്ചകളോളം കുളിപ്പിച്ചില്ലെന്നും മറ്റൊരാള്‍ക്ക് ആറുമാസം കൊണ്ട് 38 കിലോ ഭാരം കുറഞ്ഞതായും സി.ക്യു.സി (പരിചരണ ഗുണനിലവാര കമ്മിഷന്‍) കണ്ടെത്തിയിരുന്നു. ലോട്ടസ് കെയറിന്റെ അഞ്ച് ഹോം കെയര്‍ കേന്ദ്രങ്ങള്‍ക്ക് മതിയായ സൗകര്യമില്ല, മെച്ചപ്പെടുത്തണമെന്ന് റാങ്കിങും സി.ക്യു.സി നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി ആറ് തവണ നടത്തിയ സി.ക്യു.സി നിരീക്ഷണം നടത്തിയപ്പോള്‍ ശ്രദ്ധയില്‍പ്പെടുത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് കെയര്‍ ഹോമുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. ഇതില്‍ തന്നെ രണ്ട് ശുശ്രൂഷ കേന്ദ്രങ്ങള്‍ സ്ഥിതി മെച്ചപ്പെടുത്തിയെന്ന് ഇന്‍സ്‌പെക്ടര്‍ രേഖപ്പെടുത്തിയതായും ഇവര്‍ വ്യക്തമാക്കി. നൂറിലേറെ മലയാളികളാണ് ലോട്ടസ് കെയറില്‍ മാത്രമായി ജോലി ചെയ്യുന്നത്. തൊഴിലിടത്തെ ചൂഷണത്തിനു പുറമെ ഇവിടെ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരെല്ലാം വിസ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന വാര്‍ത്തയും പുറത്ത് വന്നതിനാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇതും ബാധിക്കുന്നത് വിദേശ ജീവനക്കാരെ തന്നെയാണ്.

    മലയാളി ഏജന്റായ ശ്യാം കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ഫ്രീ വിസക്ക് പതിനായിരം പൗണ്ട് ( ഏകദേശം 11 ലക്ഷം ഇന്ത്യന്‍ രൂപ) ചാര്‍ജ് ഈടാക്കിയെന്ന ഗുരുതര ആരോപണമാണ് ജീവനക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. ലിവര്‍പൂളില്‍ മലയാളികള്‍ക്കിടയില്‍ സജീവമായ പത്തോളം ഏജന്‍സികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരിലൂടെ ആയിരക്കണക്കിന് മലയാളികള്‍ യു.കെയില്‍ എത്തിയിട്ടുണ്ട്. വിസ കച്ചവക്കാര്‍ക്കെതിരെ പരാതിപ്പെട്ട എഫ്.ഐ.ആര്‍ കോപ്പികള്‍ അടക്കം ദേശീയ മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ശന നടപടികളേക്ക് കടന്നിരിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Forced Home care visa UK Visa fraud
    Latest News
    ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദം: സെന്‍സര്‍ ബോര്‍ഡ് നടപടി ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രി സജി ചെറിയാന്‍
    01/07/2025
    എസ്.എഫ്,ഐ ‘ഗുണ്ടായിസത്തില്‍’ പ്രതിഷേധിച്ച് കൊല്ലത്ത് നാളെ എ.ഐ.എസ്.എഫ് വിദ്യാഭ്യാസ ബന്ധ്
    01/07/2025
    “കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സർക്കാർ”, റവാഡയ്ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദന്‍
    01/07/2025
    ​ഗാസക്ക് അകത്തും പുറത്തും കനത്ത ആക്രമണം; ഇസ്രായേൽ കൊന്നൊടുക്കിയത് 56,000 ഫലസ്തീനികളെ
    01/07/2025
    സൗദി പ്രവാസികൾക്ക് ആശ്വാസം, വിസിറ്റ് വിസ ഓൺലൈൻ വഴി പുതുക്കാം, സേവനം വീണ്ടും ലഭ്യമായി
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version