Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 12
    Breaking:
    • റിയാദില്‍ മരിച്ച വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    • അവിടെ നിന്ന് വെടിയുണ്ട വന്നാൽ ഇവിടെ നിന്ന് പീരങ്കിയുതിർക്കും; സൈന്യത്തിന് മോദിയുടെ നിർദ്ദേശം
    • പാക് വെടിവെപ്പിന് ഇന്ത്യ പീരങ്കിയുതിർക്കും; സൈന്യത്തിന് മോദിയുടെ നിർദ്ദേശം
    • കേരളത്തിൽ നിന്നുള്ള മഹ്റമില്ലാത്ത ആദ്യ ഹജ്ജ് സംഘം ജിദ്ദയിൽ; ഊഷ്മള സ്വീകരണം
    • ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഖുര്‍ആന്‍ കത്തിച്ച് കുപ്രസിദ്ധനായ സല്‍വാന്‍ മോമിക കൊല്ലപ്പെട്ടു, ആക്രമണത്തിനു പിന്നില്‍ വിദേശ ശക്തിയെന്ന് സ്വീഡിഷ് പ്രധാനമന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/01/2025 Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സ്റ്റോക്ക്‌ഹോമിലെ ഇറാഖ് എംബസിക്കു മുന്നില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുന്നതിനു മുമ്പ് സല്‍വാന്‍ മോമിക. (ഫയല്‍ ഫോട്ടോ)
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – വിശുദ്ധ ഖുര്‍ആന്‍ കോപ്പി പരസ്യമായി കത്തിച്ച് കുപ്രസിദ്ധനായ ഇറാഖി വംശജനായ അഭയാര്‍ഥി സല്‍വാന്‍ മോമിക സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്ക്‌ഹോമിന് തെക്ക് സ്വന്തം അപാര്‍ട്ട്‌മെന്റിനകത്തു വെച്ച് വെടിയേറ്റ് മരിച്ചു. അപാര്‍ട്ട്‌മെന്റിനകത്തു വെച്ച് ലൈവ് വീഡിയോ ചെയ്യുന്നതിനിടെയാണ് യുവാവ് കൊല്ലപ്പെട്ടത്.

    നിരവധി പേര്‍ സംഭവത്തിന് സാക്ഷികളായി. നാല്‍പതിനടുത്ത് വയസ്സ് പ്രായമുള്ള ഒരാളെ അപ്പാര്‍ട്ട്‌മെന്റില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്റ്റോക്ക്‌ഹോം പോലീസ് മീഡിയ വക്താവ് ഡാനിയേല്‍ വിക്ഡാല്‍ പറഞ്ഞു. സോഡെര്‍ടാല്‍ജെയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചതായി പോലീസ് വക്താവ് സ്ഥിരീകരിച്ചു. പക്ഷേ, മറ്റ് വിശദാംശങ്ങള്‍ പോലീസ് നല്‍കിയില്ല. കസ്റ്റഡിയിലെടുത്തവരില്‍ വെടിവെച്ചയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് വ്യക്തമാക്കിയില്ല. 2023 ല്‍ സല്‍വാന്‍ മോമിക സ്വീഡനില്‍ വിശുദ്ധ ഖുര്‍ആന്‍ കോപ്പി കത്തിക്കുകയും ഖുന്‍ആന്‍ കോപ്പിയെ നിന്ദിക്കുകയും ചെയ്യുന്ന വീഡിയോകള്‍ ലോകമെമ്പാടും പ്രചരിച്ചിരുന്നു. നിരവധി ഇസ്‌ലാമിക രാജ്യങ്ങളില്‍ രോഷം ആളിക്കത്തിക്കാന്‍ ഇത് ഇടാക്കുകയും പല സ്ഥലങ്ങളിലും കലാപങ്ങള്‍ക്കും അശാന്തിക്കും കാരണമാവുകയും ചെയ്തിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ ബുധനാഴ്ച രാത്രി സോഡെര്‍ടാല്‍ജെ നഗരത്തിലെ ഹോവ്സ്ജോ ഏരിയയിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിനുള്ളിലാണ് സല്‍വാന്‍ മോമിക വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് സ്വീഡിഷ് ടെലിവിഷന്‍ എസ്.വി.ടി നൈഹെറ്റര്‍ വെളിപ്പെടുത്തി. ബുധനാഴ്ച രാത്രി പതിനൊന്നു മണിക്കാണ് മോമികക്ക് വെടിയേറ്റതെന്നും റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനുള്ളില്‍ വെടിവെപ്പ് നടന്നതായി പോലീസിനും മെഡിക്കല്‍ സംഘത്തിനും വിവരം ലഭിക്കുകയായിരുന്നെന്നും ബാഗ്ദാദ് ടുഡേ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

    സല്‍വാന്‍ മോമികയുടെ കൊലപാതകത്തിന് പിന്നില്‍ വിദേശ ശക്തിയാണെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍ പറഞ്ഞു. കൊലപാതകത്തിന് മറ്റൊരു രാജ്യവുമായി ബന്ധമുണ്ടാകാമെന്ന് ആശങ്കയുണ്ടെന്ന് ക്രിസ്റ്റേഴ്സണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു വിദേശ ശക്തിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനാല്‍ സുരക്ഷാ വകുപ്പുകള്‍ ആഴത്തില്‍ അന്വേഷണം നടത്തുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഖുര്‍ആന്‍ കത്തിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സല്‍വാന്‍ മോമിക കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി സ്വീഡിഷ് പോലീസ് പറഞ്ഞു. ഒരു വംശീയ, അല്ലെങ്കില്‍ ദേശീയ ഗ്രൂപ്പിനെതിരായ പ്രക്ഷോഭ കുറ്റകൃത്യങ്ങള്‍ നടത്തി എന്ന കേസില്‍ വ്യാഴാഴ്ച മോമികക്കും മറ്റൊരാള്‍ക്കുമെതിരേ സ്റ്റോക്ക്ഹോം കോടതി വിധി പുറപ്പെടുവിക്കേണ്ടതായിരുന്നു. പക്ഷേ, വിധി മാറ്റിവച്ചതായി കോടതി പറഞ്ഞു.

    വെടിയേറ്റപ്പോള്‍ മോമിക ടിക് ടോക്കില്‍ ലൈവ് സ്ട്രീം ചെയ്യുകയായിരുന്നുവെന്ന് സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് സ്ഥലത്തെത്തിയാണ് മോമികയുടെ ഫോണ്‍ എടുത്ത് ടിക് ടോക്ക് അക്കൗണ്ടില്‍ നിന്നുള്ള ലൈവ് സ്ട്രീം അവസാനിപ്പിച്ചത്. ഖുര്‍ആന്‍ കത്തിച്ചതിനെ സ്വീഡിഷ് സര്‍ക്കാര്‍ അപലപിച്ചെങ്കിലും, തുടക്കത്തില്‍ അഭിപ്രായ സ്വതന്ത്ര്യ പ്രകടനത്തിന്റെ ഒരു സംരക്ഷിത രൂപമായി അതിനെ കണക്കാക്കി.

    താമസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് സ്വീഡനിലെ മൈഗ്രേഷന്‍ ഏജന്‍സി മോമികയെ നാടുകടത്താന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, ഇറാഖില്‍ പീഡനവും മനുഷ്യത്വരഹിതമായ പെരുമാറ്റവും നേരിടേണ്ടിവരുമെന്ന് കരുതി നാടുകടത്തിയിരുന്നില്ല. സല്‍വാന്‍ മോമികയെ അറസ്റ്റ് ചെയ്ത് കൈമാറണമെന്ന് ഇറാഖ് സ്വീഡനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഖുര്‍ആന്‍ കത്തിച്ച കേസിലെ മറ്റൊരു പ്രതി ‘അടുത്തത് ഞാനാണ്’ എന്ന് പറഞ്ഞുകൊണ്ട് എക്‌സില്‍ സന്ദേശം പോസ്റ്റ് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Momika Quran Salwan momika
    Latest News
    റിയാദില്‍ മരിച്ച വര്‍ക്കല സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
    12/05/2025
    അവിടെ നിന്ന് വെടിയുണ്ട വന്നാൽ ഇവിടെ നിന്ന് പീരങ്കിയുതിർക്കും; സൈന്യത്തിന് മോദിയുടെ നിർദ്ദേശം
    12/05/2025
    പാക് വെടിവെപ്പിന് ഇന്ത്യ പീരങ്കിയുതിർക്കും; സൈന്യത്തിന് മോദിയുടെ നിർദ്ദേശം
    12/05/2025
    കേരളത്തിൽ നിന്നുള്ള മഹ്റമില്ലാത്ത ആദ്യ ഹജ്ജ് സംഘം ജിദ്ദയിൽ; ഊഷ്മള സ്വീകരണം
    12/05/2025
    ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി
    12/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version